മിസ്‌യാർ വിവാഹമെന്ന കെണി...സൗദിയിൽ വിവാഹിതരായ..പ്രവാസികൾക്കായി വലവിരിച്ച് പെണ്ണുങ്ങൾ..! സാമൂഹിക മാധ്യമ സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും...
മിസ്‌യാർ വിവാഹത്തിന്റെ പേരിൽ വിദേശ വനിതകൾ പണം തട്ടുന്നതായി പരാതി. സാമൂഹിക മാധ്യമ സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും.
ഉഭയ കക്ഷി സമ്മത പ്രകാരം ഭർത്താവ് ഭാര്യക്ക് ഒരുക്കേണ്ട പല സൗകര്യങ്ങളും ഭാര്യ സ്വയം വേണ്ടെന്ന് വെച്ച് ചെലവുകളെല്ലാം തങ്ങൾ തന്നെ സ്വയം നോക്കിക്കൊള്ളാം എന്ന് സമ്മതിച്ച് വിവാഹത്തിന് തയാറാവുന്നതാണ് മിസ്‌യാർ വിവാഹം. എന്നാൽ ഇതിന്റെ പേരിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് ആക്ഷേപം.
ഓൺലൈനിൽ നൂറുകണക്കിന് പേജുകളാണിപ്പോൾ മിസ്‌യാർ വിവാഹ പരസ്യവുമായി എത്തുന്നത്. അതിൽ പലതും അവിശ്വസനീയ ഓഫറുകളാണ് നൽകിയിരിക്കുന്നത്. ചില പരസ്യങ്ങളിൽ ഒരു വർഷം സൗജന്യ സേവനം ചെയ്യാമെന്ന ഓഫറുകളും വരുന്നുണ്ട്. എന്നാൽ സേവനങ്ങളുടെ വിശദീകരണം ചോദിക്കുമ്പോൾ വ്യക്തമായ ഉത്തരമില്ല. വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.
ഓൺലൈൻ സൈറ്റുകളിൽ അന്വേഷണത്തിനായി നൽകുന്നത് സൗദി മൊബൈൽ നമ്പറുകളാണ്. എന്നാൽ വിളിച്ചുനോക്കുമ്പോൾ അവർ സൗദി അറേബ്യക്ക് പുറത്താണ് കഴിയുന്നത്.
എന്നാൽ ഇത്തരം പരസ്യങ്ങളുടെ ഇരകളാകരുതെന്ന് സൗദി അറേബ്യയിലെ നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കുറഞ്ഞ മഹറും മറ്റും ഓഫർ ചെയ്ത് ഇത്തരം വിവാഹ ദല്ലാൾമാർ പലരിൽ നിന്നും പണം തട്ടിയിട്ടുണ്ട്. കുറഞ്ഞ മഹർ കേൾക്കുമ്പോൾ പലരും ഇവരുടെ കെണിയിൽ വീഴുകയാണെന്ന് അവർ പറഞ്ഞു.
മിസ്‌യാർ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു വിദേശ വനിത പതിനായിരം റിയാൽ കൈപ്പറ്റിയ ശേഷം മുങ്ങിയ കേസുകൾ തന്റെ മുന്നിലുണ്ടെന്ന് അഭിഭാഷകൻ ഖാലിദ് അൽറഖൈബ പറഞ്ഞു. അത് അനുയോജ്യ ബന്ധമല്ലെന്നും മറ്റൊരു യുവതിയുടെ ഓഫർ നൽകാമെന്നുമാണ് അതേക്കുറിച്ച് ചോദിച്ചപ്പോൾ ദല്ലാൾ പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയപ്പോൾ മരിച്ച വ്യക്തിയുടെ വിവരങ്ങളാണ് ഇവർ നൽകിയിരുന്നതെന്നും പണം മറ്റൊരാളാണ് കൈപ്പറ്റിയതെന്നും മനസ്സിലായി. വിവാഹിതരെയും മുതിർന്നവരെയുമാണ് ഈ തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മഹർ പണം ആവശ്യപ്പെടുകയും പിന്നീട് മുങ്ങുകയും ചെയ്യുന്ന കേസുകൾ അനവധിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് അവരോട് പ്രണയം നടിച്ചാണ് ഇവർ മിസ്‌യാർ വിവാഹ വാഗ്ദാനം നടത്തി പണം തട്ടുന്നത്. ഭാര്യമാരെ കുറിച്ച് പരാതികളുള്ളവരാണ് ഇവരുടെ പ്രധാന ഇരകൾ. ഇത്തരം വിവാഹ പരസ്യങ്ങളെ പരമാവധി സൂക്ഷിക്കണമെന്ന് നിയമ വിദഗ്ധർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha