റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം; ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
റംസാനോട് അനുബന്ധിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് ജയില്‍ മോചനം. ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ്. അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതുമാപ്പ്. യുഎഇ ഭരണാധികാരികളെ സംബന്ധിച്ച് ഇത് അസാധാരണ നടപടിയല്ല.
യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു . ഇതുസംബന്ധിച്ച് യു.എ.ഇ. നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി വ്യാഴാഴ്ച രാത്രി ദുബായില്‍ ഇന്ത്യന്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .
സാമ്പത്തിക കുറ്റകൃത്യം ചെയ്തവരുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടാണ് നീണ്ട ചര്‍ച്ചകള്‍ വേണ്ടിവന്നത്. ജയിലുകളില്‍നിന്നും എത്രപേരെ വിട്ടയക്കുമെന്നതില്‍ മൂന്ന് മാസത്തിനകം ധാരണയുണ്ടാകും. യു.എ.ഇ.പ്രതിനിധികളുമായി ആദ്യദിനം നടത്തിയ ചര്‍ച്ചകളെല്ലാം ഫലപ്രദമായിരുന്നുവെന്നും വി.മുരളീധരന്‍ പറഞ്ഞു.
പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങള്‍ വേണ്ടതുപോലെ പരിഗണിക്കും. ഇന്ത്യാ-പാകിസ്താന്‍ പ്രശ്നപരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനിടെയാണ് റംസാൻ പ്രമാണിച്ച് തടവുകാരെ മ്പചിപ്പിക്കുമെന്നു യു എ ഇ പ്രസിഡൻറ്റ് അറിയിച്ചത് . 1025 തടവുകാർക്കാണ് മോചനം . റംസാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം. ഇതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മോചനം ലഭിക്കും.
പ്രസിഡന്റിന്റെ മാനുഷിക പരിഗണന നല്‍കിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിലൂടെ തെറ്റുകള്‍ പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യു.എ.ഇ. ഭരണകൂടം ലക്ഷ്യമിടുന്നു.
റംസാന്‍ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായും ഈ മോചനം കണക്കാക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.
ദേശീയ ദിനം, റംസാന്‍ എന്നിവയോട് അനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം നല്‍കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തില്‍ 1530 തടവുകാരെയാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി കൊണ്ടായിരുന്നു യുഎഇ സര്‍ക്കാരിന്റെ നടപടി.
https://www.facebook.com/Malayalivartha