തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് നിർത്തി വെച്ച് അധികൃതർ, പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്
അടുത്തിടെയായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. നിയമാനുസൃതമല്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളെ കണ്ടെത്തി കടുത്ത നിയമ നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങുന്നതിന് പുറമേ ഇപ്പോൾ അടുത്ത തിരിച്ചടി. കുവെെറ്റിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചു.
കുവെെറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റേതാണ് ഈ തീരുമാനം. അതിനാൽ 6,250 പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ നൽകുന്നതാണ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. കെട്ടിട നിർമാണ മേഖല, എഞ്ചിനീയറിങ്, ബാങ്കിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ പെർമിറ്റ് നൽകുന്നത് ആണ് കുവെെറ്റ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. ഈ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് അധികൃതരുടെ ഈ നടപടി കനത്ത തിരിച്ചടിയായിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് തടയപ്പെട്ട പ്രവാസികൾ ഏത് രാജ്യക്കാരാണെന്ന് വിവരം അധികൃതർ പുറത്തിവിട്ടിട്ടില്ല.രാജ്യത്ത് എഞ്ചിനീയറിങ് രംഗത്തെ ജോലികൾ ചെയ്യുന്നവർക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. അതിനാൽ പരിശോധനകൾ ഉൾപ്പടെയുള്ള നടപടികൾ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതുണ്ട്. അക്കൗണ്ടിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് ഇത്തരത്തിലുള്ള പരിശോധനകളും സർട്ടിഫിക്കറ്റുകളും എല്ലാം ആവശ്യമായി വരും എന്ന നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇത് കൂടാതെ ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർക്ക് പുറമെ വിദ്യാഭ്യാസ യോഗ്യതയും അവർ ഇപ്പോൾ ജോലി ചെയ്യുന്ന തസ്‍തികയും തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ അവർക്കും വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. വ്യാജ കമ്പനികളുടെ പേരിൽ റിക്രൂട്ട് മെന്റിൽ കുവെെറ്റിൽ എത്തി പിന്നീട് അതേ വിസയിൽ ഇപ്പോൾ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും വിസ പുതുക്കി നൽക്കില്ലെന്നാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകളുമായി വ്യക്തവരുത്തുകയും ജോലിയും വിദ്യാഭ്യാസ യോഗ്യതയും ശരിയാണെന്ന് നൽകിയാൽ മാത്രമേ തൊഴിൽ പെർമിറ്റുകൾ പുതുക്കി നൽകുകയുള്ളു. ഇതിൽ ആണ് കുവെെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha