സർവീസുകൾ വെട്ടിക്കുറച്ചു, കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസുകൾ ചുരിക്കിയ പിന്നാലെ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ വെട്ടികുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഓഫ് സീസണായതിനാൽ ടിക്കറ്റ് നിരക്കുകൾ നന്നേ കുറവാണ്. അതിനാൽ ഈ സമയത്താകും സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാൻ തിരഞ്ഞെടുക്കുക. ഈ സമയത്ത് തന്നെ സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. നിലവിൽ ബജറ്റ് എയർലൈൻസുകളായ എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവയാണ് ഇത്തരത്തിൽ സർവീസുകൾ വെട്ടിക്കുറച്ചത്.
കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസുകൾ ചുരിക്കിയ പിന്നാലെ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നവംബറിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് സർവീസുകളുണ്ടാവുകയെന്ന് വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസുകൾ.
എന്നാൽ, വ്യാഴാഴ്ചകളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകും. പ്രതിദിന സർവീസുകളാണ് നിലവിൽ നടത്തിവരുന്നത്. പകൽ യാത്ര സാധ്യമാകുന്ന തരത്തിൽ പുതിയ സമയക്രമത്തിലായിരിക്കും സർവീസ്. അതേസമയം, മസ്‌കത്തിൽ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങളും തുടരും. എന്നാൽ, ഡിസംബറിൽ കോഴിക്കേട്ടേക്ക് പ്രതിദിന സർവീസുകൾ പുനഃരാരംഭിക്കും.
ക്രിസ്മസ് സീസൺ കൂടി ആയതിനാൽ ഉയർന്ന നിരക്കായിരിക്കും ഡിസംബറിൽ ടിക്കറ്റിന് നൽകേണ്ടിവരിക. നേരത്തെയുണ്ടായിരുന്ന മസ്‌കത്ത്-കോഴിക്കോട് സലാം എയർ സർവീസുകൾ അവസാനിപ്പിച്ചതിനാൽ ഈ റൂട്ടിൽ ബജറ്റ് വിമാനങ്ങൾ കുറയും. ഇത് ടിക്കറ്റ് നിരക്കുയരാൻ ഇടയാക്കുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
അതുപോലെ ഓഫ് സീസണായതിനാൽ എയർഇന്ത്യ എകസ്പ്രസ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബുധനാഴ്ചയുള്ള അടുത്തമാസത്തെ സർവീസാണ് വെട്ടിക്കുറച്ചു. നവംബർ മാസത്തിൽ മാത്രമാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ടിക്കറ്റ് എടുത്തവർക്ക് ഇത് അടുത്ത ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതോടെ കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും.
യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഓഫ് സീസണനായതിനാല്‍ നേരത്തെ അധിക ബാഗേജ് നിരക്കിൽ എയർഇന്ത്യ എക്സ്പ്രസ് വൻ ഇളവും പ്രഖ്യാപിച്ചിരുന്നു. 10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് വിമാനക്കമ്പനി ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന.
എയർഇന്ത്യ എകസ്പ്രസിനെ കൂടാതെ സൗദിയിൽ നിന്നും സൗദിയിലേക്കുമുള്ള വിമാന സര്‍വീസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി സ്പൈസ്ജെറ്റ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി നേരത്തെ എയര്‍ലൈന്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് നവംബര്‍ മുപ്പത് വരെയുള്ള സര്‍വീസുകളും റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha