സൗദിയിലെ ജയിലുകളിൽ പ്രവാസികൾ പെരുകുന്നു, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിവിധ ജയിലുകളിൽ കഴിയുന്നത് 40 മലയാളികളടക്കം 115 ഇന്ത്യക്കാർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജയിലുകൾ സന്ദർശിച്ചു...

ഒരു നിയമം കൊണ്ടുവന്നാൽ അത് അനുസരിക്കാർ അവിടുത്തെ സ്വദേശികൾ മാത്രമല്ല പ്രവാസികളും ബാധ്യസ്ഥരാണ്. നിയമങ്ങൾ കർശവനമായി നടപ്പിലാക്കുന്ന സൗദിയിലും ഇതിൽ മാറ്റമൊന്നുമില്ല. എന്നാൽ സൗദിയിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടും വിവിധ ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്.
40 മലയാളികളടക്കം 115 ഇന്ത്യൻ പ്രവാസികളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നത്. തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായാണ് 115 ഇന്ത്യക്കാർ തലവിൽ കഴിയുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് ഇവർ തടവിൽ കഴിയുന്നത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിലാണ് ഈ കണ്ടെത്തൽ.
വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്‍റെ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരംക്ഷിച്ചവരും മോഷണകുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്.
പതിവിലും വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു. അടുത്തകാലത്ത് മയക്കുമരുന്ന് നിയന്ത്രണ കാമ്പയിനെ തുടർന്ന് പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക് ചുമത്തിയിരിക്കുന്നത്. അതുപോലെ കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു.
നിലവിൽ തടവിൽ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും മോചനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാകാം ഇന്ത്യൻ കോൺസുലേറ്റ് സംഘം ജയിലുകളിൽ സന്ദർശനം നടത്തിയത്. ഇതിലും ഇരട്ടിയോളം വരുന്ന ഇന്ത്യക്കാരാണ് കുവൈറ്റിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത്. 446 ഇന്ത്യക്കാർ ഏതാനും മാസങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വ്യക്തമായിക്കിയത്.
ലഹരിക്കടത്ത്, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട് ദീർഘനാളായി ജയിലിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തടവുകാരിൽ മലയാളികളുമുണ്ട്. അതിനിടെ വധശിക്ഷക്ക് വിധിച്ച ഒരു ഇന്ത്യൻ തടവുകാരന്റെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചിരുന്നു. കൊലപാതകക്കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയുടെ ശിക്ഷയാണ് ഇയാളുടെ ബന്ധുക്കൾ മാപ്പപേക്ഷ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതരെ അറിയിച്ചതിനെ തുടർന്ന് തൂക്കുകയറിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത്.
തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ധാരണയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് 250 ഇന്ത്യൻ തടവുകാരുടെ പട്ടിക തയാറാക്കി നൽകുകയും ചെയ്തു. ഇന്ത്യൻ തടവുകാർക്ക് ശിക്ഷ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്ന നിലയിലായിരുന്നു ഇത്.
https://www.facebook.com/Malayalivartha