കുവൈത്തിൽ മലയാളി യുവാവിനെ കാണാതായത് ദിവസങ്ങൾക്ക് മുമ്പ്, വ്യാപക അന്വേഷണത്തിനിടെ കണ്ടെത്തിയത്, സ്പോൺസർ ഒപ്പിച്ച പണിയിൽ പിടിവീണു...!

ദിവസങ്ങൾക്ക് മുമ്പ് കാണാതായ മലയാളി യുവാവ് കുവെെറ്റിൽ പോലീസ് കസ്റ്റഡിയിലെന്ന് കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ ഖാദിർ ആണ് പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. നിയമ നടപടികൾ പൂർത്തിയാക്കി അബ്ദുൽ ഖാദിറിനെ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് റിപ്പോർട്ട്.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അബ്ദുൽ ഖാദറിനെ കാണാതെയാകുന്നത്. കുവൈത്തിലുള്ള നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഇദേഹത്തെ കണ്ടെത്താൻ വ്യാപക അന്വേഷണം നടത്തിയിരുന്നു.
എന്നാൽ ഇവർക്ക് അബ്ദുൽ ഖാദിർനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അബ്ദുൽ ഖാദിറിന്റെ സിവിൽ ഐ.ഡി കോപ്പിയോ നമ്പറോ ഇല്ലാത്തതിനാൽ ഇവർക്ക് ആദ്യ ഘട്ടത്തിൽ കൂടുതലായി അന്വേഷിക്കാൻ സാധിച്ചില്ല. പിന്നീട് നാട്ടിലേക്ക് പണം അയച്ച എക്സ്ചേഞ്ചിൽ നിന്നാണ് സിവിൽ ഐ.ഡി നമ്പർ സ്വന്തമാക്കി അന്വേഷണം നടത്തിയത്. ഞായറാഴ്ച സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവെെറ്റ് വൈസ് പ്രസിഡന്റുമായ ഖലീൽ റഹ്മാൻ സ്പോൺസറുമായി വീണ്ടും ബന്ധപ്പെട്ടപ്പോൾ ആണ് അബ്ദുൽ ഖാദിർ പൊലീസ് സ്റ്റേഷനിലാണെന്ന വിവരം ലഭിക്കുന്നത്.
കുവെെറ്റ് തൃത്താല കൂട്ടം, ഐ.സി.എഫ് പ്രതിനിധി സമീർ പാലക്കാട് എന്നിവർ വിഷയത്തിൽ ഇടപെട്ടു. വെള്ളിയാഴ്ച തൃത്താല കൂട്ടം അംഗങ്ങൾ സ്പോൺസറെ നേരിട്ട് കണ്ട് സംസാരിച്ചു. എന്നാൽ അബ്ദുൽ ഖദിർ നാട്ടിൽ പോയി എന്നാണ് സ്പോൺസർ നൽകിയ മറുപാടി നൽകിയത്. എന്നാൽ അദ്ദേഹം നാട്ടിലെത്തിയിരുന്നില്ലെന്ന് ഇവർക്ക് വിവരം ലഭിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. രണ്ടാമത്തെ തവണ പോയി സംസാരിച്ചപ്പോൾ ആണ് അബ്ദുൽ ഖാദിർ ഗതാഗതനിയമ ലംഘനത്തിന് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞത്.
ഞായറാഴ്ച വീണ്ടും സ്പോൺസറുമായി സംസാരിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം അദ്ദേഹം ഉറപ്പിച്ചത്. സ്പോൺസർ നൽകിയ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അബ്ദുൽ ഖാദിറിന്റെ പാസ്പോർട്ടും മറ്റു രേഖകളും പോലീസിന്റെ കെെവശം ആണ് ഇപ്പോൾ ഉള്ളത്. നടപടികൾ വേഗത്തിലാക്കാനും അബ്ദുൽ ഖാദിറിനെ നാട്ടിലയക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.
അതേസമയം സൗദിയിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ 10 ദിവസം ജീവനോട് മല്ലിട്ട പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. കോഴിക്കോട് കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. ജിദ്ദ എയർപോർട്ടിലെ ജീവനക്കാരനായ മനേഷ് ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് എന്ന സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു മനേഷ്. കുഴഞ്ഞുവീണ മനേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് സ്ട്രോക്ക് വന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ 6 മണിക്കൂർ കഴിഞ്ഞിട്ടും അബോധാവസ്ഥയിൽ വലിയ മാറ്റം കാണാത്തതിനാൽ ഇദ്ദേഹത്തെ ജിദ്ദ ജർമ്മൻ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. എയർപോർട്ട് ക്ലിനിക്കിൽ നിന്നും 6 ണിക്കാർ കഴിഞ്ഞാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത് എന്ന പരാതി ഉയരുന്നുണ്ട്. സർജറി ചെയ്യുന്നതിനായി ഇൻഷുർ നടപടി പൂർത്തിയാക്കാൻ രണ്ട് മണിക്കൂർ എടുത്തു. ഇതെല്ലാം മരണത്തിന് കാരണമായേക്കാം എന്ന് മനേശിന്റെ ബന്ധുക്കൾ ആരോപണം ഉയർത്തിയിട്ട് ഉണ്ട്.
https://www.facebook.com/Malayalivartha