Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുങ്ങളെ മാറ്റി നല്‍കിയതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

11 FEBRUARY 2015 11:07 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

പ്രസവിച്ച ഉടന്‍ രക്ഷിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളെ മാറ്റുന്നത് സാധാരണ സംഭവമല്ല. എന്നാല്‍ ഒരേ സമയം ജനിച്ച രണ്ടു പെണ്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ മാറ്റി നല്‍കിയത് വലിയ സംഭവമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരീസിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നിരിക്കുന്നത്. കുഞ്ഞിനെ മാറി നല്‍കിയതിന് ആശുപത്രി അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി വന്നിരിക്കുകയാണ് . ഇപ്പോള്‍ യുവതികളായ അവരുടെ മാതാപിതാക്കള്‍ക്ക് രണ്ടു മില്യണ്‍ യൂറോയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
മഞ്ഞപ്പ് ബാധിച്ച കുഞ്ഞുങ്ങളെ ഒരേ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചതിനിടെ 1994ല്‍ കാനിലെ ആശുപത്രിയില്‍ വച്ചാണ് മാറിപ്പോയത്. പരസ്പരം കുഞ്ഞുങ്ങളെ മാറിപ്പോയെന്ന് പത്ത് വര്‍ഷം മുമ്പ് അറിഞ്ഞുവെങ്കിലും തങ്ങള്‍ പോറ്റി വളര്‍ത്തിയ മക്കളെ പരസ്പരം കൈമാറാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. തെക്കന്‍ ഫ്രാന്‍സില്‍ ഗഹാസിലെ കോടതിയാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാര തുകയേക്കാള്‍ വളരെ കുറവാണ് വിധിച്ചതെങ്കിലും അപ്പീല്‍ നല്‍കുന്നില്ലെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ ആശുപത്രി അധികൃതര്‍ തെറ്റ് സമ്മതിച്ച് ഉത്തരവാദിദ്വം ഏറ്റെടുത്തതില്‍ തൃപ്തരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നാഴ്‌സിനായിരുന്നു അന്ന് അബദ്ധം പറ്റിപോയത്. വലിപ്പത്തിലും നിറത്തിലും വ്യത്യാസം കണ്ടതോടെ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ മാറിപ്പോയെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ കണക്കിലെടുത്തിരുന്നില്ല.
കുഞ്ഞുങ്ങള്‍ക്ക് പത്ത് വയസായ ശേഷം പിതാവിന്റെ മുഖച്ഛായയുമായി ചേരുന്നില്ലെന്ന് കണ്ട് സംശയം തോന്നിയ ഒരു കുടുംബം രക്തം പരിശോധിച്ചപ്പോള്‍ ജീവശാസ്ത്രപരമായി കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, രണ്ടാമത്തെ കുടുംബം അത് ഒരു പ്രശ്‌നമായി എടുത്തിരുന്നില്ല. എങ്കിലും പിന്നീട് ഇരു കുടുംബവും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പാരീസില്‍ മാത്രമല്ല നമ്മുടെ നാട്ടിലും നടന്നു വരികയാണ്. അതിന് ആശുപത്രി അധികൃതര്‍ തന്നെയാണ് ഉത്തരവാദികള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (22 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (27 minutes ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (32 minutes ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (37 minutes ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (42 minutes ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (50 minutes ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends