Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....

സംസ്ഥാനത്തെ മറ്റ് ബീച്ചുകളെക്കാൾ ആഴക്കൂടുതലുള്ള ബീച്ച്: കടലിൽ ഉള്ളത് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികൾ:- അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ചിൽ ഇതുവരെ മരിച്ചത് 160ലേറെ പേർ:- ഇത്രയേറെ പേർ തിരയിൽപ്പെട്ട് മരിച്ച മറ്റൊരു ബീച്ച് കേരളത്തിലില്ലെന്ന് റിപ്പോർട്ടുകൾ....

04 JANUARY 2023 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

സംസ്ഥാനത്ത് മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലുള്ള കൊല്ലം ബീച്ചില്‍ അപകടങ്ങൾ തുടർക്കഥയാകുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന് എത്തിയവരിൽ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. ബീച്ചിൽ 160ൽ ഏറെ പേർ ഇതുവരെ തിരയിൽപെട്ടു മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. പത്തിലേറെ പേരെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇത്രയേറെപ്പേർ തിരയിൽ പെട്ട് മരിച്ച മറ്റൊരു ബീച്ച് കേരളത്തിലില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മറ്റു ബീച്ചുകളെ പോലെയല്ല കൊല്ലം. ആഴത്തിലേക്ക് ചരിഞ്ഞു കിടക്കുകയല്ല. വെട്ടിമുറിച്ച പോലെ, തീരത്തോടു ചേർന്നു 3 മീറ്ററോളം താഴ്ചയുണ്ട്.

മാത്രമല്ല, തീരത്തിനു സമീപം കപ്പൽ ചാൽ ആണ്. ചാൽ കടന്നു വരുന്ന തിരക്കു ശക്തി കൂടുതലാണ്. സാഗരകന്യകയുടെ ശിൽപം സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പാർക്കിന്റെ തുടക്കത്തിന്റെ സമീപം മുതൽ ബീച്ച് ഹോട്ടൽ ഭാഗം വരെയായിരുന്നു മുൻപ് ബീച്ച്. ഇപ്പോൾ വെടിക്കുന്ന് മുതൽ ഒരു വടക്കോട്ട് ഒരു കിലോമീറ്ററോളം നീളത്തിലാണ് ബീച്ച്. അതിനപ്പുറം കടലിൽ ഇറങ്ങുന്നവരും ഉണ്ട്. ലൈഫ് ഗാര്‍ഡുമാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പലരും കടലിലേക്കിറങ്ങുന്നത്. തീരത്ത് സ്ഥാപിച്ചിട്ടുള്ള സംരക്ഷണ കയറും മുന്നറിയിപ്പ് ബോര്‍ഡുകളും ആരും ശ്രദ്ധിക്കാറില്ല.

ഈ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്ന ഒട്ടേറെ പേരെ രക്ഷപ്പെടുത്തുന്നത് മത്സ്യത്തൊഴിലാളികളാണ്. അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് പേർ എത്തുന്ന ഇവിടെ 6–7 ലൈഫ് ഗാർഡുകൾ മാത്രമാണ് ഉള്ളത്. അവധി എടുത്താൽ 4–5 പേരായി ചുരുങ്ങും.

കൊല്ലം പോർട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേർന്ന് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്. ബീച്ചില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തന്നെ അപായ സൂചകമായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡാണ്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്. 

ഇത്തരത്തില്‍ രണ്ട് ആഴ്ച മുമ്പ് മുന്നറിയുപ്പുകള്‍ അവഗണിച്ച് കടലില്‍ ഇറങ്ങിയ മൂന്ന് പേർക്കാണ് ജീവൻ നഷ്ടപെട്ടത്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. കൊല്ലം ബീച്ചിലെ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശങ്ങളും ഉണ്ട്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. ലൈഫ് ഗാർഡുകൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങളും കുറവാണ്.

കൊല്ലം ബീച്ചിന്റെ അതിർത്തി ബാരിക്കേഡ് വച്ചു വേർതിരിക്കണമെന്ന നിർദ്ദേശങ്ങൾ ഉണ്ട്. ഒരേ സമയം 8 ലൈഫ് ഗാർഡുകളുടെ സേവനം ലഭിക്കത്തക്ക വിധത്തിൽ കൂടുതൽ പേരെ നിയമിക്കണം. ∙വേളി, ശംഖുമുഖം, കോവളം എന്നിവിടങ്ങളിലുള്ളതു പോലെ ടൂറിസം പൊലീസിനെ നിയോഗിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരുടെ പരിരക്ഷയ്ക്ക് ഒന്നും സർക്കാർ ചെയ്യുന്നില്ല. ദിവസ വേതനമാണ് ഇവർക്ക്.

 

ഉമ്മൻചാണ്ടി സർക്കാർ വർധിപ്പിച്ചു നൽകിയ 815 രൂപയാണ് ഇപ്പോഴും കൂലി. ഇടതുമുന്നണി സർക്കാർ വന്ന ശേഷം ഒരു രൂപ പോലും വർധിപ്പിച്ചില്ല. ഇഎസ്ഐ, പിഎഫ് തുടങ്ങിയവയൊന്നും ഇല്ല. ഇൻഷുറൻസ് പോലും ഏർപ്പെടുത്തിയിട്ടില്ല. പിരിഞ്ഞു പോകുമ്പോൾ വെറും കയ്യുമായി മടങ്ങണം. 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരുണ്ട്. 65 വയസ്സ് എത്തുമ്പോൾ ജോലി മതിയാക്കുന്നവർക്ക് കഴിഞ്ഞ സർക്കാർ 5 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയൽ ധനവകുപ്പ് വരെ എത്തിയെങ്കിലും പിന്നെ അ‌നക്കമൊന്നുമുണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (15 minutes ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (3 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (4 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (4 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (4 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (4 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (5 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (5 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (5 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (5 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (5 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends