Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

സംസ്ഥാനത്തെ മറ്റ് ബീച്ചുകളെക്കാൾ ആഴക്കൂടുതലുള്ള ബീച്ച്: കടലിൽ ഉള്ളത് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികൾ:- അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ചിൽ ഇതുവരെ മരിച്ചത് 160ലേറെ പേർ:- ഇത്രയേറെ പേർ തിരയിൽപ്പെട്ട് മരിച്ച മറ്റൊരു ബീച്ച് കേരളത്തിലില്ലെന്ന് റിപ്പോർട്ടുകൾ....

04 JANUARY 2023 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

സംസ്ഥാനത്ത് മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലുള്ള കൊല്ലം ബീച്ചില്‍ അപകടങ്ങൾ തുടർക്കഥയാകുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന് എത്തിയവരിൽ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. ബീച്ചിൽ 160ൽ ഏറെ പേർ ഇതുവരെ തിരയിൽപെട്ടു മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക്. പത്തിലേറെ പേരെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇത്രയേറെപ്പേർ തിരയിൽ പെട്ട് മരിച്ച മറ്റൊരു ബീച്ച് കേരളത്തിലില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മറ്റു ബീച്ചുകളെ പോലെയല്ല കൊല്ലം. ആഴത്തിലേക്ക് ചരിഞ്ഞു കിടക്കുകയല്ല. വെട്ടിമുറിച്ച പോലെ, തീരത്തോടു ചേർന്നു 3 മീറ്ററോളം താഴ്ചയുണ്ട്.

മാത്രമല്ല, തീരത്തിനു സമീപം കപ്പൽ ചാൽ ആണ്. ചാൽ കടന്നു വരുന്ന തിരക്കു ശക്തി കൂടുതലാണ്. സാഗരകന്യകയുടെ ശിൽപം സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പാർക്കിന്റെ തുടക്കത്തിന്റെ സമീപം മുതൽ ബീച്ച് ഹോട്ടൽ ഭാഗം വരെയായിരുന്നു മുൻപ് ബീച്ച്. ഇപ്പോൾ വെടിക്കുന്ന് മുതൽ ഒരു വടക്കോട്ട് ഒരു കിലോമീറ്ററോളം നീളത്തിലാണ് ബീച്ച്. അതിനപ്പുറം കടലിൽ ഇറങ്ങുന്നവരും ഉണ്ട്. ലൈഫ് ഗാര്‍ഡുമാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പലരും കടലിലേക്കിറങ്ങുന്നത്. തീരത്ത് സ്ഥാപിച്ചിട്ടുള്ള സംരക്ഷണ കയറും മുന്നറിയിപ്പ് ബോര്‍ഡുകളും ആരും ശ്രദ്ധിക്കാറില്ല.

ഈ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്ന ഒട്ടേറെ പേരെ രക്ഷപ്പെടുത്തുന്നത് മത്സ്യത്തൊഴിലാളികളാണ്. അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് പേർ എത്തുന്ന ഇവിടെ 6–7 ലൈഫ് ഗാർഡുകൾ മാത്രമാണ് ഉള്ളത്. അവധി എടുത്താൽ 4–5 പേരായി ചുരുങ്ങും.

കൊല്ലം പോർട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേർന്ന് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്. ബീച്ചില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തന്നെ അപായ സൂചകമായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡാണ്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്. 

ഇത്തരത്തില്‍ രണ്ട് ആഴ്ച മുമ്പ് മുന്നറിയുപ്പുകള്‍ അവഗണിച്ച് കടലില്‍ ഇറങ്ങിയ മൂന്ന് പേർക്കാണ് ജീവൻ നഷ്ടപെട്ടത്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. കൊല്ലം ബീച്ചിലെ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശങ്ങളും ഉണ്ട്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു. ലൈഫ് ഗാർഡുകൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങളും കുറവാണ്.

കൊല്ലം ബീച്ചിന്റെ അതിർത്തി ബാരിക്കേഡ് വച്ചു വേർതിരിക്കണമെന്ന നിർദ്ദേശങ്ങൾ ഉണ്ട്. ഒരേ സമയം 8 ലൈഫ് ഗാർഡുകളുടെ സേവനം ലഭിക്കത്തക്ക വിധത്തിൽ കൂടുതൽ പേരെ നിയമിക്കണം. ∙വേളി, ശംഖുമുഖം, കോവളം എന്നിവിടങ്ങളിലുള്ളതു പോലെ ടൂറിസം പൊലീസിനെ നിയോഗിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരുടെ പരിരക്ഷയ്ക്ക് ഒന്നും സർക്കാർ ചെയ്യുന്നില്ല. ദിവസ വേതനമാണ് ഇവർക്ക്.

 

ഉമ്മൻചാണ്ടി സർക്കാർ വർധിപ്പിച്ചു നൽകിയ 815 രൂപയാണ് ഇപ്പോഴും കൂലി. ഇടതുമുന്നണി സർക്കാർ വന്ന ശേഷം ഒരു രൂപ പോലും വർധിപ്പിച്ചില്ല. ഇഎസ്ഐ, പിഎഫ് തുടങ്ങിയവയൊന്നും ഇല്ല. ഇൻഷുറൻസ് പോലും ഏർപ്പെടുത്തിയിട്ടില്ല. പിരിഞ്ഞു പോകുമ്പോൾ വെറും കയ്യുമായി മടങ്ങണം. 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരുണ്ട്. 65 വയസ്സ് എത്തുമ്പോൾ ജോലി മതിയാക്കുന്നവർക്ക് കഴിഞ്ഞ സർക്കാർ 5 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയൽ ധനവകുപ്പ് വരെ എത്തിയെങ്കിലും പിന്നെ അ‌നക്കമൊന്നുമുണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (3 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (4 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (5 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (5 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (9 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (9 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (10 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (10 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (10 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (11 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (11 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (11 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (11 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (11 hours ago)

Malayali Vartha Recommends