Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

രാജ്യം കണ്ട അപകടകാരിയായ ചാരവനിത: മനഃസാക്ഷിയുള്ള’ ധീരയായ അന മോണ്ടെസ് ഇരുപത് വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത് ...

10 JANUARY 2023 03:43 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ പ്രതിരോധമന്ത്രാലയത്തിൽ ജോലി ചെയ്‌തിരുന്ന അന ബെലൻ മോണ്ടെസ്. രഹസ്യവിവരങ്ങൾ ക്യൂബയ്‌ക്ക്‌ ചോർത്തി നൽകിയെന്ന്‌ ആരോപിച്ച്‌ 2001ലാണ്‌ എഫ്‌ബിഐ അന ബെലനെ അറസ്റ്റ്‌ ചെയ്‌തത്‌. 25 വർഷത്തെ തടവായിരുന്നു ശിക്ഷ വിധിച്ചത്‌. കഴിഞ്ഞ 20 വർഷം അമേരിക്കൻ തടവിൽ കഴിഞ്ഞു. 65 വയസ്സായ ഇവർ ടെക്‌സസ്‌ ജയിലിൽനിന്ന്‌ മോചിതയായി . പക്ഷെ ഇപ്പോഴും അന ബെലൻ ഉറച്ചു വിശ്വസിക്കുന്നത് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് തന്നെ. എന്നാൽ അന മോണ്ടെസിനെ ‘രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരപ്രവർത്തക ’ എന്നാണ് യു എസ് ഭരണകൂടം വിളിക്കുന്നത്. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന് ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി അമേരിക്കയുടെ ചരിത്രത്തിലെ ‘ഏറ്റവും നാണംകെട്ട അധ്യായം’ രചിച്ച വനിത .

പണത്തിനുവേണ്ടിയല്ല, പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ രഹസ്യവിവരങ്ങൾ കൈമാറിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ജോലി ചെയ്ത 17 വർഷവും അന മോണ്ടെസ് ക്യൂബയ്ക്ക് രഹസ്യങ്ങൾ കൈമാറിയിരുന്നു എന്നാണു കണ്ടെത്തിയത് . ക്യൂബയിലെ അമേരിക്കക്കാരായ 4 പ്രമുഖ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം അതീവ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിൽ ഉൾപ്പെടും. യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്റലിജൻസ് മേധാവി മൈക്കേൽ വാൻ ക്ലീവ് പറഞ്ഞത് അമേരിക്ക എങ്ങനെയാണ് ക്യൂബയ്ക്ക് എതിരെ പ്രവർത്തിക്കുന്നതെന്നുപ്പെടെയുള്ള നിർണായക വിവരങ്ങൾ ഒന്നൊഴിയാതെ അന ബെലൻ മോണ്ടെസ് ക്യൂബയ്ക് കൈമാറി.

ഡിഐഎയുടെ ക്യൂബൻ വിഷയം കൈകാര്യം ചെയ്യുന്ന സീനിയർ അനലിസ്റ്റ് തസ്തികയിലായിരുന്നു അന ബെല ജോലി ചെയ്തിരുന്നത് . 2001 സെപ്റ്റംബർ 21ന് അറസ്റ്റിലായപ്പോൾ അമേരിക്കൻ വിരുദ്ധ ആശയത്താൽ പ്രചോദിതയായാണ് താൻ ഈ ‘കടുംകൈ’ ചെയ്തതെനന്നായിരുന്നു അന ബെലന്റെ തുറന്നു പറച്ചിൽ അന എങ്ങനെ യു എസ്സിലെ തന്ത്രപ്രധാനമായ ജോലിയിൽപ്രവേശിച്ചു എന്നത് പ്രസക്തമാണ്. ആ ചരിത്ര കഥ ഇങ്ങനെ:

നിക്കരാഗ്വയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സായുധ വിമതസംഘമായ കോൺട്രയ്ക്ക് യുഎസ് പിന്തുണ നൽകുന്നതിൽ രോഷാകുലയായ പെൺകുട്ടി ആയിരുന്നു അന. ആ മനസ്സറിഞ്ഞ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സഹപാഠി 1984ൽ അനയെ സമീപിച്ചു. തുടർന്ന് ക്യൂബയുടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് പരിചയപ്പെടുത്തി.

നിക്കരാഗ്വയെ രക്ഷിക്കാൻ അന മോണ്ടെസ് പുതിയ ദൗത്യം ഏറ്റെടുത്തു. രഹസ്യമായി ക്യൂബയിലെത്തി പരിശീലനം നേടിയ ശേഷം 1985ൽ ഡിഐഎയിൽ ചേർന്നത് പൂർണമായും ക്യൂബൻ മനസ്സോടെ. തുടർന്നുള്ള വർഷങ്ങളിൽ ഏതാനും ആഴ്ചകൾ ഇടവിട്ട് വാഷിങ്ടൻ ഡിസിയുടെ സമീപത്തുള്ള റസ്റ്ററന്റുകളിൽ വച്ച് ക്യൂബൻ പ്രതിനിധിയെ കാണുകയും രഹസ്യങ്ങൾ കൈമാറിക്കൊണ്ടിരിക്കുകയും ചെയ്തു വന്നു.
ഇതേ സമയം ഡിഐഎയിൽ മികച്ച പ്രവർത്തനത്തിന് പ്രശംസകളേറ്റു വാങ്ങി ഉന്നതപദവിയിലെത്തി ‘ക്യൂബൻ രാജ്ഞി’ എന്ന് അറിയപ്പെട്ടു. എന്നാൽ 1996ൽ പെന്റഗണിലെ ഒരു അടിയന്തര യോഗത്തിന് അവർ എത്താത്തതിനെ തുടർന്ന് അനയിലേയ്ക്ക് സംശയത്തിന്റെ കണ്ണുകൾ നീണ്ടു എന്നത് ശ്രദ്ധിക്കപ്പെട്ടു.

പിന്നെയും 4 വർഷം കഴിഞ്ഞാണ് ഡിഐഎയിൽ ‘ഒരു ക്യൂബൻ ചാരൻ’ ഉണ്ടെന്ന് എഫ്ബിഐയ്ക്ക് ചില സംശയങ്ങൾ ഉണ്ടായത്. ഗ്വാണ്ടനാമോയിലെ യുഎസ് ജയിൽ ആ വ്യക്തി ചില പ്രത്യേക ദിവസങ്ങളിൽ സന്ദർശിച്ചതിന്റെ വിവരവും കിട്ടി. ആ ദിവസങ്ങളിൽ സന്ദർശനം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഞെട്ടി. ക്യൂബയെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ എല്ലാമറിയാവുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയായിരുന്നു അപ്പോൾ അന മോണ്ടെസ്.

അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നിസ്സംഗയായിരുന്നു. അതിന് മാനസികമായി സജ്ജയായിരുന്നെന്നും വധശിക്ഷ പോലും ഏറ്റുവാങ്ങാൻ തയാറായിരുന്നുവെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ പെറ്റെ ലാപ് പറഞ്ഞു. ഞാൻ എന്റെ മനഃസാക്ഷിയെ ആണ് അനുസരിച്ചത്. ക്യൂബയോടുള്ള അമേരിക്കയുടെ ഇടപെടൽ ക്രൂരവും അന്യായവും ആയിരുന്നു. അമേരിക്കൻ രാഷ്ട്രീയനയവും മൂല്യങ്ങളും അടിച്ചേൽപ്പിക്കുന്നതിനെതിരെ ആ ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ നടത്തുന്ന ചെറുത്ത് നില്പിനെ പിന്തുണയ്ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എന്റെ മനഃസാക്ഷി പറഞ്ഞു’–അവർ വ്യക്തമാക്കി.



അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ സംഭ്രമിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. റോബർട്ട് ഹാൻസെൻ, അൾഡ്രിച് അമെസ് എന്നീ തലപ്പത്തുള്ള യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സോവിയറ്റ് യൂണിയന് വിവരങ്ങൾ ചോർത്തി നൽകിയതിന് 2001ൽ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഇരുവരും വൻതോതിൽ പണം വാങ്ങിയാണ് ഇരട്ട ഏജന്റ് ആയി പ്രവർത്തിച്ചത്. അതേ സമയം പത്തു പൈസപോലും വാങ്ങാതെ പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ വേണ്ടി ചാരപ്രവൃത്തി ചെയ്ത ‘ക്യൂബൻ രാജ്ഞി’ അന ബെനും ഇനി അമേരിക്കൻ കുറ്റാന്വേഷണ ചരിത്രത്തിൽ ഇടം പിടിയ്ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (5 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (5 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (5 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (7 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (8 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (8 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (8 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (9 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (9 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (9 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (9 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (9 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (9 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (10 hours ago)

Malayali Vartha Recommends