Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

രാജ്യം കണ്ട അപകടകാരിയായ ചാരവനിത: മനഃസാക്ഷിയുള്ള’ ധീരയായ അന മോണ്ടെസ് ഇരുപത് വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത് ...

10 JANUARY 2023 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...

അമേരിക്കയുടെ പ്രതിരോധമന്ത്രാലയത്തിൽ ജോലി ചെയ്‌തിരുന്ന അന ബെലൻ മോണ്ടെസ്. രഹസ്യവിവരങ്ങൾ ക്യൂബയ്‌ക്ക്‌ ചോർത്തി നൽകിയെന്ന്‌ ആരോപിച്ച്‌ 2001ലാണ്‌ എഫ്‌ബിഐ അന ബെലനെ അറസ്റ്റ്‌ ചെയ്‌തത്‌. 25 വർഷത്തെ തടവായിരുന്നു ശിക്ഷ വിധിച്ചത്‌. കഴിഞ്ഞ 20 വർഷം അമേരിക്കൻ തടവിൽ കഴിഞ്ഞു. 65 വയസ്സായ ഇവർ ടെക്‌സസ്‌ ജയിലിൽനിന്ന്‌ മോചിതയായി . പക്ഷെ ഇപ്പോഴും അന ബെലൻ ഉറച്ചു വിശ്വസിക്കുന്നത് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് തന്നെ. എന്നാൽ അന മോണ്ടെസിനെ ‘രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരപ്രവർത്തക ’ എന്നാണ് യു എസ് ഭരണകൂടം വിളിക്കുന്നത്. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന് ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി അമേരിക്കയുടെ ചരിത്രത്തിലെ ‘ഏറ്റവും നാണംകെട്ട അധ്യായം’ രചിച്ച വനിത .

പണത്തിനുവേണ്ടിയല്ല, പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ രഹസ്യവിവരങ്ങൾ കൈമാറിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ജോലി ചെയ്ത 17 വർഷവും അന മോണ്ടെസ് ക്യൂബയ്ക്ക് രഹസ്യങ്ങൾ കൈമാറിയിരുന്നു എന്നാണു കണ്ടെത്തിയത് . ക്യൂബയിലെ അമേരിക്കക്കാരായ 4 പ്രമുഖ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം അതീവ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിൽ ഉൾപ്പെടും. യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇന്റലിജൻസ് മേധാവി മൈക്കേൽ വാൻ ക്ലീവ് പറഞ്ഞത് അമേരിക്ക എങ്ങനെയാണ് ക്യൂബയ്ക്ക് എതിരെ പ്രവർത്തിക്കുന്നതെന്നുപ്പെടെയുള്ള നിർണായക വിവരങ്ങൾ ഒന്നൊഴിയാതെ അന ബെലൻ മോണ്ടെസ് ക്യൂബയ്ക് കൈമാറി.

ഡിഐഎയുടെ ക്യൂബൻ വിഷയം കൈകാര്യം ചെയ്യുന്ന സീനിയർ അനലിസ്റ്റ് തസ്തികയിലായിരുന്നു അന ബെല ജോലി ചെയ്തിരുന്നത് . 2001 സെപ്റ്റംബർ 21ന് അറസ്റ്റിലായപ്പോൾ അമേരിക്കൻ വിരുദ്ധ ആശയത്താൽ പ്രചോദിതയായാണ് താൻ ഈ ‘കടുംകൈ’ ചെയ്തതെനന്നായിരുന്നു അന ബെലന്റെ തുറന്നു പറച്ചിൽ അന എങ്ങനെ യു എസ്സിലെ തന്ത്രപ്രധാനമായ ജോലിയിൽപ്രവേശിച്ചു എന്നത് പ്രസക്തമാണ്. ആ ചരിത്ര കഥ ഇങ്ങനെ:

നിക്കരാഗ്വയിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സായുധ വിമതസംഘമായ കോൺട്രയ്ക്ക് യുഎസ് പിന്തുണ നൽകുന്നതിൽ രോഷാകുലയായ പെൺകുട്ടി ആയിരുന്നു അന. ആ മനസ്സറിഞ്ഞ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സഹപാഠി 1984ൽ അനയെ സമീപിച്ചു. തുടർന്ന് ക്യൂബയുടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് പരിചയപ്പെടുത്തി.

നിക്കരാഗ്വയെ രക്ഷിക്കാൻ അന മോണ്ടെസ് പുതിയ ദൗത്യം ഏറ്റെടുത്തു. രഹസ്യമായി ക്യൂബയിലെത്തി പരിശീലനം നേടിയ ശേഷം 1985ൽ ഡിഐഎയിൽ ചേർന്നത് പൂർണമായും ക്യൂബൻ മനസ്സോടെ. തുടർന്നുള്ള വർഷങ്ങളിൽ ഏതാനും ആഴ്ചകൾ ഇടവിട്ട് വാഷിങ്ടൻ ഡിസിയുടെ സമീപത്തുള്ള റസ്റ്ററന്റുകളിൽ വച്ച് ക്യൂബൻ പ്രതിനിധിയെ കാണുകയും രഹസ്യങ്ങൾ കൈമാറിക്കൊണ്ടിരിക്കുകയും ചെയ്തു വന്നു.
ഇതേ സമയം ഡിഐഎയിൽ മികച്ച പ്രവർത്തനത്തിന് പ്രശംസകളേറ്റു വാങ്ങി ഉന്നതപദവിയിലെത്തി ‘ക്യൂബൻ രാജ്ഞി’ എന്ന് അറിയപ്പെട്ടു. എന്നാൽ 1996ൽ പെന്റഗണിലെ ഒരു അടിയന്തര യോഗത്തിന് അവർ എത്താത്തതിനെ തുടർന്ന് അനയിലേയ്ക്ക് സംശയത്തിന്റെ കണ്ണുകൾ നീണ്ടു എന്നത് ശ്രദ്ധിക്കപ്പെട്ടു.

പിന്നെയും 4 വർഷം കഴിഞ്ഞാണ് ഡിഐഎയിൽ ‘ഒരു ക്യൂബൻ ചാരൻ’ ഉണ്ടെന്ന് എഫ്ബിഐയ്ക്ക് ചില സംശയങ്ങൾ ഉണ്ടായത്. ഗ്വാണ്ടനാമോയിലെ യുഎസ് ജയിൽ ആ വ്യക്തി ചില പ്രത്യേക ദിവസങ്ങളിൽ സന്ദർശിച്ചതിന്റെ വിവരവും കിട്ടി. ആ ദിവസങ്ങളിൽ സന്ദർശനം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഞെട്ടി. ക്യൂബയെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ എല്ലാമറിയാവുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയായിരുന്നു അപ്പോൾ അന മോണ്ടെസ്.

അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നിസ്സംഗയായിരുന്നു. അതിന് മാനസികമായി സജ്ജയായിരുന്നെന്നും വധശിക്ഷ പോലും ഏറ്റുവാങ്ങാൻ തയാറായിരുന്നുവെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ പെറ്റെ ലാപ് പറഞ്ഞു. ഞാൻ എന്റെ മനഃസാക്ഷിയെ ആണ് അനുസരിച്ചത്. ക്യൂബയോടുള്ള അമേരിക്കയുടെ ഇടപെടൽ ക്രൂരവും അന്യായവും ആയിരുന്നു. അമേരിക്കൻ രാഷ്ട്രീയനയവും മൂല്യങ്ങളും അടിച്ചേൽപ്പിക്കുന്നതിനെതിരെ ആ ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങൾ നടത്തുന്ന ചെറുത്ത് നില്പിനെ പിന്തുണയ്ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എന്റെ മനഃസാക്ഷി പറഞ്ഞു’–അവർ വ്യക്തമാക്കി.



അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ സംഭ്രമിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. റോബർട്ട് ഹാൻസെൻ, അൾഡ്രിച് അമെസ് എന്നീ തലപ്പത്തുള്ള യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സോവിയറ്റ് യൂണിയന് വിവരങ്ങൾ ചോർത്തി നൽകിയതിന് 2001ൽ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഇരുവരും വൻതോതിൽ പണം വാങ്ങിയാണ് ഇരട്ട ഏജന്റ് ആയി പ്രവർത്തിച്ചത്. അതേ സമയം പത്തു പൈസപോലും വാങ്ങാതെ പ്രത്യയശാസ്‌ത്രത്തിന്റെ പേരിൽ ക്യൂബയ്‌ക്ക്‌ വേണ്ടി ചാരപ്രവൃത്തി ചെയ്ത ‘ക്യൂബൻ രാജ്ഞി’ അന ബെനും ഇനി അമേരിക്കൻ കുറ്റാന്വേഷണ ചരിത്രത്തിൽ ഇടം പിടിയ്ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (3 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (4 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (5 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (5 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (9 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (9 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (10 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (10 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (10 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (11 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (11 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (11 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (11 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (11 hours ago)

Malayali Vartha Recommends