Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

ശബരിമല ഭണ്ഡാരത്തിൽ കൂട്ടിട്ടിരുന്ന നാണയങ്ങൾ എണ്ണിത്തീർത്തത് 1220 ജീവനക്കാരുടെ കഠിന പരിശ്രമത്തിനൊടുവിൽ: നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചു: 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തിൽ എണ്ണിയെടുത്ത കാണിക്കയിൽ 10 കോടിയുടെ നാണയങ്ങൾ....

12 FEBRUARY 2023 11:02 AM IST
മലയാളി വാര്‍ത്ത

മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോൾ 1220 ജീവനക്കാരുടെ പരിശ്രമത്തിനൊടുവിൽ ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. ആകെ 10 കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നത്. കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ശബരിമല തീര്‍ത്ഥാടനം പൂര്‍ണതോതില്‍ എത്തിയ സീസണായിരുന്നു ഇത്തവണത്തേത്. അതിനാല്‍ തന്നെ ഇത്തവണ വന്‍ ഭക്തജനപ്രവാഹമാണ് ശബരിമലയില്‍ ഉണ്ടായിരുന്നത്.

ക്ഷേത്രത്തിലേക്കുള്ള കാണിക്ക വരവിലും ഇത് പ്രതിഫലിച്ചിരുന്നു. കാണിക്കയെണ്ണല്‍ ദിവസങ്ങളോളമെടുത്താണ് ജീവനക്കാര്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണാന്‍ വേണ്ടിയിരുന്നത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞായിരുന്നു കാണിക്കയുണ്ടായിരുന്നത്. അതിനാല്‍ നാണയം എണ്ണുന്നതിലും ബുദ്ധിമുട്ട് നേരിട്ടു. കാണിക്ക എണ്ണുമ്പോള്‍ നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം വേര്‍തിരിക്കേണ്ടിവന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠം മുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തില്‍ എത്തുന്നത്.

ശബരിമല സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങള്‍ ഇതിലുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ ഫിനാന്‍സ് ഓഫിസര്‍ ബി എസ് ശ്രീകുമാര്‍, ദേവസ്വം ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍ എസ് ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫീസറായി 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് കാണിക്ക എണ്ണിയിരുന്നത്. ദേവസ്വം ബോര്‍ഡിന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടനമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ട്. നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിരുന്നു.

 

നാണയങ്ങളുടെ മൂന്ന് കൂനകളായിരുന്നു ഉണ്ടായിരുന്നത്. നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഒരേ മൂല്യമുള്ള നാണയങ്ങള്‍ പലതരത്തിലുള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ കാണിപ്പണമായി ഭക്തര്‍ സമര്‍പ്പിച്ച നോട്ടുകളില്‍ ചിലത് നശിച്ചിരുന്നു. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ വെറ്റില, അടയ്ക്ക എന്നിവ ചേര്‍ത്താണ് കാണിപ്പണവും തയ്യാറാക്കുക.

 

ഇത് അഴിച്ച് നോട്ടുകള്‍ വേര്‍തിരിച്ചെടുക്കാന്‍ വൈകിയാല്‍ വെറ്റിലയ്ക്കും അടയ്ക്കക്കും ഒപ്പം ചേര്‍ന്ന് അഴുകി നോട്ടുകള്‍ ജീര്‍ണ്ണിക്കുന്ന സംഭവങ്ങള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.

കഴിഞ്ഞ 9ന് വൈകുന്നേരത്തോടെയാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഴയതും കീറിയതുമായ നോട്ടുകളും തരംതിരിച്ച്‌ എണ്ണി. കീറിയനോട്ടുകള്‍ വെളള പേപ്പര്‍ ഉപയോഗിച്ച്‌ ഒട്ടിച്ചശേഷമാണ് എണ്ണിയത്. മണ്ഡല മകരവിളക്ക് കാലത്ത് നട അടക്കുന്നതിന് മുമ്പായി നാണയം എണ്ണി തീര്‍ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാതെ നാണയമെണ്ണല്‍ തുടര്‍ന്നു.

എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ വൈറല്‍പ്പനിയും ചിക്കന്‍പോക്‌സും പടര്‍ന്നതും കൂടുതല്‍ പേര്‍ അവശരാകുകയും ചെയ്തതോടെ കഴിഞ്ഞ മാസം 25ന് നാണയമെണ്ണല്‍ നിര്‍ത്തിവെച്ചു. തുടര്‍ന്നാണ് ഈ മാസം 5 മുതല്‍ നാണയമെണ്ണല്‍ വീണ്ടും ആരംഭിച്ചത്.

ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഓരോ ഗ്രൂപ്പില്‍ നിന്നും 30 ക്ലാസ് ഫോര്‍ ജീവനക്കാര്‍ വീതം 540 പേരെ സന്നിധാനത്ത് എത്തിച്ചു. പഴയതും പുതിയതുമായ ഭണ്ഡാരത്തില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് ഇക്കുറി എണ്ണിയത്. കാണിക്കപ്പണം സൂക്ഷിക്കുന്ന ഭണ്ഡാരം ചീഫ് ഓഫീസറായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ആര്‍.എസ് ഉണ്ണികൃഷ്ണനും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍ ബി.എസ് ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (13 minutes ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (33 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (48 minutes ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്  (8 hours ago)

ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് 3000 രൂപ ഉത്സവബത്ത  (8 hours ago)

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ട  (8 hours ago)

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള  (8 hours ago)

വേടനെതിരെ ഗവേഷകയുടെ പരാതിയില്‍ പുതിയ കേസ്  (10 hours ago)

ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (10 hours ago)

രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍  (11 hours ago)

കുവൈറ്റില്‍ വ്യാജമദ്യ വേട്ടയില്‍ കുടുങ്ങി മൂന്ന് പ്രവാസികള്‍  (11 hours ago)

സിനിമാനുഭവം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മദ്യലഹരിയില്‍ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മര്‍ദനം  (12 hours ago)

Malayali Vartha Recommends