Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

രാജകീയ പ്രൗഢിയിൽ യാദാദ്രി ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം: 5 കോടിയുടെ സ്വർണം: പേപ്പർവെയിറ്റ് 1000കോടിയുടെ! 14 ഏക്കറിലെ ബ്രഹ്മാണ്ഡ വിസ്മയത്തിൽ കണ്ണുതള്ളി ഭക്തർ...

28 FEBRUARY 2023 04:02 PM IST
മലയാളി വാര്‍ത്ത

ആറ്‌ വർഷമായി അടഞ്ഞുകിടന്ന തെലങ്കാനയിലെ യാദാദ്രി ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകിയത് കഴിഞ്ഞ വർഷമാണ് . തെലങ്കാന സംസ്ഥാനത്തെ യാദാദ്രി ഭുവനഗിരി ജില്ലയിൽ യാദഗിരിഗുട്ടയിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യാദാദ്രി. 2016ൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ വിപുലീകരണവും പുനർനിർമ്മാണവും 2022 മാർച്ചിൽ പൂർത്തിയായി. 2022 മാർച്ച് 28ന് തെലങ്കാന സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് ഏക്കർ സ്ഥലത്ത് നിർമിച്ചിരുന്ന ക്ഷേത്രം ഇപ്പോൾ 14 ഏക്കറിലേക്ക വിപുലീകരിച്ചിട്ടുണ്ട്.

2000 കോടി രൂപ ചെലവിൽ നാല്‌ ഏക്കർ വിസ്‌തൃതിയിൽ 2,500 സ്‌ക്വയർ ഫീറ്റിലാണ് രാജകീയ പ്രൗഢിയിൽ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കെ.ചന്ദ്രശേഖര റാവുവാണു കുടുംബത്തോടെ എത്തി, പ്രത്യേക പൂജകൾക്ക്‌ ശേഷം ഭക്തർക്ക് ക്ഷേത്രം തുറന്ന് നൽകിയത് . ഒരുപാട്‌ പ്രത്യേകതകൾ നിറഞ്ഞതാണ് ക്ഷേത്ര നിർമിതി. ആന്ധ്രയിൽ നിന്നും എത്തിച്ച കറുത്ത ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പൂർണമായും കറുത്ത ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് നിർമിച്ച ക്ഷേത്രം ഇന്ത്യയിൽ ആദ്യമാണ്. രണ്ടര ലക്ഷം ടൺ കല്ലുകളാണ് ക്ഷേത്രം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

എണ്ണൂറോളം ശിൽപികളും ആയിരത്തോളം തൊഴിലാളികളും ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 6000 ശിൽപകളാണ് പ്രധാന ക്ഷേത്രത്തിൽ മാത്രം നിർമിച്ചിട്ടുള്ളത്. വൈകുണ്ഡത്തിന് സമാനമായ രീതിയിലാണ് ക്ഷേത്രത്തിൻറെ ഏഴ്‌ ഗോപുരങ്ങൾ നിർമിച്ചിരിക്കുന്നത്. വൈകുണ്ഡ കവാടം കടന്ന് പടികൾ കയറി വേണം പ്രധാന ക്ഷേത്രത്തിലെത്താൻ. പ്രദക്ഷിണം നടത്തുന്നതിന് അഞ്ചര കിലോ മീറ്റർ നീളത്തിൽ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.

ശക്തമായ കാറ്റിനെ നേരിടാൻ ക്ഷേത്രത്തിൻറെ നാല്‌ ദിശയിലേക്കും 55 അടി ഉയരത്തിൽ വായു ഗോപുരങ്ങളും നിർമിച്ചിട്ടുണ്ട്. ത്രിതല, പഞ്ചതല, സപ്‌തതല എന്നിങ്ങനെ തരം തിരിച്ചാണ് ഗോപുരങ്ങൾ നിർമിച്ചിരിക്കുന്നത്. കല്ലുകൾ മാത്രം ഉപയോഗിച്ചാണ് ഗോപുരം നിർമിച്ചിരിക്കുന്നതെന്നതും യാദാദ്രി ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. സിമൻറ് പൂർണമായും ഒഴിമാക്കി പഴയകാല നിർമാണ ശൈലിയായ ശർക്കര, ചണം, മൈറോബാലൻ, നാരങ്ങ, വെള്ള തുടങ്ങിയ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രാമായണ-മഹാഭാരത ഇതിഹാസ കഥകൾ ക്ഷേത്ര ചുവരുകളിൽ കൊത്തിയൊരുക്കിയിട്ടുണ്ട്. 541 പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്.

മഹാവിഷ്‌ണുവിൻറെ നാലാമത്തെ അവതാരമായ നരസിംഹമാണ് പ്രധാന പ്രതിഷ്‌ഠ. എന്നാൽ ഇപ്പോൾ ക്ഷേത്രം പ്രശസ്തമാകുന്നത് ഭഗവാൻ ലക്ഷ്മി നരസിംഹ സ്വാമിക്ക് ലഭിച്ച റ്റവും വിലപിടിച്ച സംഭാവനയുടെ പേരിലാണ്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 67 ഗ്രാം സ്വർണാഭരണങ്ങൾ ആണ് ഭഗവാന് ലഭിച്ചിരിക്കുന്നത് . ഇത്രയും മൂല്യമുള്ള സമ്മാനം കാണിക്കയായി നൽകിയത് എസ്ര രാജകുമാരിയാണ് .. അന്തരിച്ച നൈസാം മുഖറം ജായുടെ മുൻഭാര്യയായ എസ്ര രാജകുമാരി ക്ഷേത്രത്തിലെ വാർഷിക ബ്രഹ്മോത്സവത്തിലാണ് സ്വർണാഭാരണങ്ങൾ ദാനം ചെയ്തത്.

ഹൈദരാബാദിലെ എട്ടാമത്തെ നിസാം ആയ മുഖറം ജായ്ക്ക് 100 കോടി രൂപ ആസ്തിയും ആറ് കൊട്ടാരങ്ങളുമുണ്ടായിരുന്നു .. ജനുവരി 14-നാണ് അദ്ദേഹം ദേഹവിയോഗം ചെയ്തത്. ഇന്ത്യയിലെ സമ്പന്നരായ മറ്റ് രാജാക്കന്മാർക്ക് ഉണ്ടായിരുന്നതിൽ കൂടുതൽ ആഭരണങ്ങൾ നിസാമിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്നു. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ മുത്തച്ഛനും ഹൈദരാബാദിലെ ഏഴാമത്തെ നിസാമുമായ മിർ ഉസ്മാൻ അലി ഖാൻ ആണ് ലോകത്തിലെ ഏറ്റവും ധനികനായി കണക്കാക്കപ്പെട്ടിരുന്നത്.

സിൽവർ ഗോസ്റ്റ് ത്രോൺ കാർ ഉൾപ്പെടെയുള്ള റോൾസ് റോയ്‌സിന്റെ ഒരു കൂട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുമല്ല, കടലാസ് വെയ്റ്റായി ഉപയോഗിച്ച 1,000 കോടി രൂപയുടെ ജേക്കബ് ഡയമണ്ടും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന എസ്ര രാജകുമാരിയുടെ മാതൃ രാജ്യം തുർക്കിയാണ് .. ഹൈദരാബാദിലേക്കും മാതൃരാജ്യമായ തുർക്കിയിലേക്കും അവർ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. തുർക്കിയിൽ ജനിച്ച എസ്ര വിവാഹത്തിലൂടെയാണ് രാജകുമാരിയായത്.

1959 ലാണ് ഹൈദരാബാദിലെ അസഫ് ജാ രാജവംശത്തിലെ രാജകുമാരൻ മുഖറം ജായെ വിവാഹം ചെയ്തത്. അവരുടെ 15 വർഷത്തെ ദാമ്പത്യത്തിനിടയിൽ, അവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ അസമത് ജായാണ് അസഫ് ജാ കുടുംബത്തിന്റെ നിലവിലെ തലവൻ. മകൾ ശെഖ്യ. ഇപ്പോൾ ലണ്ടനിൽ ആണ് എസ്രാ രാജകുമാരി . രാജകുമാരിയാണ് ചൗമഹല്ല, ഫലക്‌നുമ കൊട്ടാരങ്ങളുടെ പുനരുദ്ധാരണം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (5 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (5 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (5 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (7 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (8 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (8 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (8 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (9 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (9 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (9 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (9 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (9 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (9 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (10 hours ago)

Malayali Vartha Recommends