Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ

കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ പോകുന്നത് അപാർട്ട്മെന്റുകളിൽ: പ്രളയം ഇനിയും വരും; എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും:- വീണ്ടും പ്രവചനവുമായി മുരളി തുമ്മാരുകുടി...

22 MAY 2023 03:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ഭാവിയെക്കുറിച്ച് വീണ്ടും പ്രവചനവുമായി മുരളി തുമ്മാരുകുടി. കേരളത്തെ നടുക്കിയ ചില വാർത്തകളെ കുറിച്ച് മുമ്പ് മുരളി തുമ്മാരക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകൾ ഈ അപകടങ്ങൾക്ക് ശേഷം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശരിയായ രീതിയിൽ ശ്രദ്ധകൊടുത്തില്ലെങ്കിൽ കേരളത്തിൽ സംഭവിക്കാൻ സാധ്യതയുളള അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മുരളി തുമ്മാരക്കുടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇനി കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ സാധ്യതയുളളത് അപാർട്ട്മെന്റുകളിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. പണ്ട് കാലത്ത് വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക, മെഴുക് തിരി കത്തിക്കുക തുടങ്ങിയ ശീലങ്ങൾ അപാർട്ട്മെന്റുകൾ കൊണ്ടുവരുന്നുണ്ട്.

അത് അപാർട്ട്മെന്റുകളിൽ അനുയോജ്യമല്ല. യാതൊരു പരിശീലനവും മോക്ട്രല്ലും ആർക്കും ലഭിക്കുന്നുമില്ല. അതിനാൽ തന്നെ അപാർട്ടുമെന്റുകൾക്ക് അനുയോജ്യമല്ലാതെ ചെയ്യുന്ന പല പ്രവൃത്തികളും കാരണം തീപിടിത്തം ഉണ്ടാകാനും പലർക്കും ജീവൻ നഷ്ടമാകാൻ കാരണമാകുമെന്നും മുരളി തുമ്മാരക്കുടി പ്രതികരിച്ചു. കേരളത്തിൽ പ്രളയം ഇനിയും വരും. 2018 ൽ അനുഭവപ്പെട്ട പ്രളയത്തെക്കാൾ വലിയതൊന്ന് ഇനി അനുഭവപ്പെടും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ തുടർച്ചയായി ഇടവേളകൾ ഇല്ലാതെ പെയ്യും. പെട്ടന്ന് മഴപെയ്യുന്നത് കൊണ്ട് മണ്ണ് ഇടിച്ചലും നഗരങ്ങളിൽ വെളളപൊക്കവുമുണ്ടാകും. എല്ലാവർഷങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെടും.

ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും. 2050 ഓടെ എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും. ഇത് നേരത്തെ ശാസ്ത്രീയമായി പ്രഡിക്റ്റ് ചെയ്യപ്പെട്ടതാണ്. അത് മുന്നിൽ കണ്ടു വേണം പ്രവർത്തിക്കാൻ. വരും വർഷങ്ങളിൽ കേരളത്തിൽ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കുറയും. കാരണം കേരളത്തിൽ ജനസംഖ്യ കുറഞ്ഞ് വരും.

കൂടാതെ +2 പാസായ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പഠിക്കാൻ പോവുകയും അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങൾ നടത്തുകയുമാണ്. പണ്ട് കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ പോയിരുന്നത് ഗൾഫിലേക്കാണ്. അവിടെ നിന്ന് പണം കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പോകുന്നത് യുഎസ്, യുകെ പോലുളള ഇടങ്ങളിലേക്കാണ്.

അവിടെ നിന്ന് അവർ പണം ഇങ്ങോട്ടേക്ക് നൽകേണ്ട ആവശ്യം പലപ്പോഴും വരാറില്ല. അവർ അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങളിലാണ്. നല്ലൊരു ജീവിതം അവിടെ ലഭിക്കുമെങ്കിൽ അവർ‌ അവിടെ തന്നെ സ്ഥിരതാമസമാക്കുകയല്ലെ ചെയ്യൂ.

ഇവിടെ ജനസംഖ്യ കുറയും, വിദേശത്ത് നിന്ന് പണം വരുന്നത് കുറയും, ഇവിടെ നിന്ന് ആളുകൾ വിദേശത്തേക്ക് പോകുന്നതോടെ തൊഴിൽ കുറയും പിന്നെയെന്തിനാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വിദേശത്തേക്കുളള വിദ്യാർത്ഥികളുടെ പോക്കിന് ചെറിയൊരു ശമനമുണ്ടാകും.

 

സെക്രടറിയേറ്റിലെ തീപിടിത്തിന് പ്രധാന കാരണം, സെക്രടറിയേറ്റ് ഇരിക്കുന്ന കെട്ടിടം തന്നെയാണ്. വെെദ്യുതി വരുന്നതിന് മുമ്പേ നിർമ്മിച്ചതാവും ആ കെട്ടിട്ടം. അതിന്റെ പല ഭാഗങ്ങളിലും ആ കാലപ്പഴക്കമുണ്ട്. കൂടാതെ കൂട്ടിയിട്ടിരുക്കുന്ന ഫയലുകൾ, കടലാസുകൾ ഇതിന്റെ ഇടയിൽ വെദ്യുതി ചിലപ്പോൾ ചായ വയ്ക്കുന്ന കെറ്റിൽ ഒക്കെ ഉപയോഗിക്കാനുളള സാധ്യത.

മരത്തിന്റെ പഴയ നിർമിതി ഉൾകൊളളുന്നു. ഒരു ഷോർട് സെർക്യൂട്ട് ഉണ്ടായാൽ അപകടം നടക്കും. ഒരു തീപിടത്തിന് ഇതൊക്കെ ഘടകങ്ങളാണ്. ഇത്രയും പ്രാധ്യാനമുളള കെട്ടിടം പല രേഖകളും സൂക്ഷിച്ചുവച്ചിരിക്കുന്ന കെട്ടിടത്തെ കൂടുതൽ ഉത്തരവാദിത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ...  (9 minutes ago)

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന  (19 minutes ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (42 minutes ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (57 minutes ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (1 hour ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (1 hour ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (2 hours ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (2 hours ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (2 hours ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (2 hours ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (3 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (3 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (3 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (3 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (4 hours ago)

Malayali Vartha Recommends