Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...

കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ പോകുന്നത് അപാർട്ട്മെന്റുകളിൽ: പ്രളയം ഇനിയും വരും; എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും:- വീണ്ടും പ്രവചനവുമായി മുരളി തുമ്മാരുകുടി...

22 MAY 2023 03:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ഭാവിയെക്കുറിച്ച് വീണ്ടും പ്രവചനവുമായി മുരളി തുമ്മാരുകുടി. കേരളത്തെ നടുക്കിയ ചില വാർത്തകളെ കുറിച്ച് മുമ്പ് മുരളി തുമ്മാരക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകൾ ഈ അപകടങ്ങൾക്ക് ശേഷം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശരിയായ രീതിയിൽ ശ്രദ്ധകൊടുത്തില്ലെങ്കിൽ കേരളത്തിൽ സംഭവിക്കാൻ സാധ്യതയുളള അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മുരളി തുമ്മാരക്കുടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇനി കേരളം നേരിടാൻ പോകുന്ന വലിയ അപകടം നടക്കാൻ സാധ്യതയുളളത് അപാർട്ട്മെന്റുകളിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. പണ്ട് കാലത്ത് വീടുകളിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക, മെഴുക് തിരി കത്തിക്കുക തുടങ്ങിയ ശീലങ്ങൾ അപാർട്ട്മെന്റുകൾ കൊണ്ടുവരുന്നുണ്ട്.

അത് അപാർട്ട്മെന്റുകളിൽ അനുയോജ്യമല്ല. യാതൊരു പരിശീലനവും മോക്ട്രല്ലും ആർക്കും ലഭിക്കുന്നുമില്ല. അതിനാൽ തന്നെ അപാർട്ടുമെന്റുകൾക്ക് അനുയോജ്യമല്ലാതെ ചെയ്യുന്ന പല പ്രവൃത്തികളും കാരണം തീപിടിത്തം ഉണ്ടാകാനും പലർക്കും ജീവൻ നഷ്ടമാകാൻ കാരണമാകുമെന്നും മുരളി തുമ്മാരക്കുടി പ്രതികരിച്ചു. കേരളത്തിൽ പ്രളയം ഇനിയും വരും. 2018 ൽ അനുഭവപ്പെട്ട പ്രളയത്തെക്കാൾ വലിയതൊന്ന് ഇനി അനുഭവപ്പെടും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ തുടർച്ചയായി ഇടവേളകൾ ഇല്ലാതെ പെയ്യും. പെട്ടന്ന് മഴപെയ്യുന്നത് കൊണ്ട് മണ്ണ് ഇടിച്ചലും നഗരങ്ങളിൽ വെളളപൊക്കവുമുണ്ടാകും. എല്ലാവർഷങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെടും.

ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും. 2050 ഓടെ എറണാകുളത്തെ ഹെെക്കോടതി, ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുളള ഇടങ്ങൾ വെളളത്തിലാകും. ഇത് നേരത്തെ ശാസ്ത്രീയമായി പ്രഡിക്റ്റ് ചെയ്യപ്പെട്ടതാണ്. അത് മുന്നിൽ കണ്ടു വേണം പ്രവർത്തിക്കാൻ. വരും വർഷങ്ങളിൽ കേരളത്തിൽ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കുറയും. കാരണം കേരളത്തിൽ ജനസംഖ്യ കുറഞ്ഞ് വരും.

കൂടാതെ +2 പാസായ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പഠിക്കാൻ പോവുകയും അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങൾ നടത്തുകയുമാണ്. പണ്ട് കേരളത്തിൽ നിന്ന് കൂടുതൽ ആളുകൾ പോയിരുന്നത് ഗൾഫിലേക്കാണ്. അവിടെ നിന്ന് പണം കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പോകുന്നത് യുഎസ്, യുകെ പോലുളള ഇടങ്ങളിലേക്കാണ്.

അവിടെ നിന്ന് അവർ പണം ഇങ്ങോട്ടേക്ക് നൽകേണ്ട ആവശ്യം പലപ്പോഴും വരാറില്ല. അവർ അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങളിലാണ്. നല്ലൊരു ജീവിതം അവിടെ ലഭിക്കുമെങ്കിൽ അവർ‌ അവിടെ തന്നെ സ്ഥിരതാമസമാക്കുകയല്ലെ ചെയ്യൂ.

ഇവിടെ ജനസംഖ്യ കുറയും, വിദേശത്ത് നിന്ന് പണം വരുന്നത് കുറയും, ഇവിടെ നിന്ന് ആളുകൾ വിദേശത്തേക്ക് പോകുന്നതോടെ തൊഴിൽ കുറയും പിന്നെയെന്തിനാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വിദേശത്തേക്കുളള വിദ്യാർത്ഥികളുടെ പോക്കിന് ചെറിയൊരു ശമനമുണ്ടാകും.

 

സെക്രടറിയേറ്റിലെ തീപിടിത്തിന് പ്രധാന കാരണം, സെക്രടറിയേറ്റ് ഇരിക്കുന്ന കെട്ടിടം തന്നെയാണ്. വെെദ്യുതി വരുന്നതിന് മുമ്പേ നിർമ്മിച്ചതാവും ആ കെട്ടിട്ടം. അതിന്റെ പല ഭാഗങ്ങളിലും ആ കാലപ്പഴക്കമുണ്ട്. കൂടാതെ കൂട്ടിയിട്ടിരുക്കുന്ന ഫയലുകൾ, കടലാസുകൾ ഇതിന്റെ ഇടയിൽ വെദ്യുതി ചിലപ്പോൾ ചായ വയ്ക്കുന്ന കെറ്റിൽ ഒക്കെ ഉപയോഗിക്കാനുളള സാധ്യത.

മരത്തിന്റെ പഴയ നിർമിതി ഉൾകൊളളുന്നു. ഒരു ഷോർട് സെർക്യൂട്ട് ഉണ്ടായാൽ അപകടം നടക്കും. ഒരു തീപിടത്തിന് ഇതൊക്കെ ഘടകങ്ങളാണ്. ഇത്രയും പ്രാധ്യാനമുളള കെട്ടിടം പല രേഖകളും സൂക്ഷിച്ചുവച്ചിരിക്കുന്ന കെട്ടിടത്തെ കൂടുതൽ ഉത്തരവാദിത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.  (7 minutes ago)

നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി  (22 minutes ago)

ഹൈക്കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചയുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്ന കാര്യം വിജിലൻസ് കോടതിയിൽ നാഗരാജ് ബോധിപ്പിക്കും  (1 hour ago)

അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.  (1 hour ago)

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (1 hour ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (1 hour ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (2 hours ago)

അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തൃശ്ശൂർ മാജിക് എഫ്‌സിയെ കീഴടക്കി കണ്ണൂർ  (2 hours ago)

തൊഴിൽ വിജയം, ധന ഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി, ശത്രുഹാനി എന്നിവ ഇന്ന്  (3 hours ago)

ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...  (3 hours ago)

ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി  (3 hours ago)

പരമ്പര കരസ്ഥമാക്കി ഇന്ത്യ  (4 hours ago)

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (4 hours ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News