Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

‘ഡ്രാക്കുളയ്ക്ക് മരണമില്ല’ ; രക്തരക്ഷസ്സായ ടിക്ക് ടോക്കർ ഉറങ്ങുന്നത് ശവപ്പെട്ടിയിൽ; ഏഴാം വയസ്സിൽ ഈ യുവതിയ്ക്ക് സംഭവിച്ചത്....

03 NOVEMBER 2023 06:12 PM IST
മലയാളി വാര്‍ത്ത

ഞരമ്പുകളിൽ നിന്നും രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രഭുവും രാത്രിയുടെ മൂന്നാം യാമത്തിൽ പ്രത്യക്ഷപ്പെടുന്ന യക്ഷിയുമൊക്കെ വെറും സങ്കൽപ്പങ്ങള്‍ മാത്രമാണോ? വ്യക്തമായ തെളിവ് സഹിതം യക്ഷിയും പ്രേതവുമൊന്നും നമുക്ക് മുന്നിൽ ഇതുവരെ വന്നിട്ടില്ലാത്തത് കൊണ്ടും പേടിപ്പെടുത്തുന്ന സംഭവമായതിനാലും   അത്തരം കഥകളെ വെറും കഥകളായി തന്നെ കാണാനാണ് എന്നും നമുക്കിഷ്ടം


ഡ്രാക്കുള പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഡ്രാക്കുള പ്രഭു. ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ടയും കേട്ടു കേൾവിക്കഥകളും മാത്രമാണ് ആ അവിശ്വസനീയ കഥയ്ക്ക് നമുക്ക് മുന്നിലുള്ള തെളിവുകൾ. പക്ഷേ പുതുതലമുറ കേട്ട് മറന്ന് കളഞ്ഞ ഡ്രാക്കുളയും ഡ്രാക്കുള പ്രഭുവിന്റെ ചോരക്കൊതിയും വെറും കെട്ടുകഥയല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് റൊമാനിയക്കാരി ആൻഡ്രിയാസ് ബാത്തോറി.


പുസ്തകത്താളുകളിലെ ഡ്രാക്കുകളയെക്കാൾ പേടിപ്പെടുത്തുന്നതാണ് ആൻഡ്രിയയുടെ ജീവിതം . ചോരക്കൊതിയൻമാരായ വവ്വാലുകളും ഡ്രാക്കുളയും ദുരാത്മാക്കളുമൊന്നും എഴുത്തുകാരന്റെ ഭാവന മാത്രമല്ല   എന്നാണ് ആൻഡ്രിയയുടെ വാദം.

ഡ്രാക്കുളകളുടെ കോട്ടയായ കേന്ദ്ര ട്രാൻസിൽവാനിയയിലെ ബ്രാൻ കാസിലിലാണ് ആൻഡ്രിയ ഉറങ്ങുന്നതും ഉണരുന്നതും. കെട്ടുകഥകളിലെ ഡ്രാക്കുള മനുഷ്യരേയും ശത്രുക്കളേയും ആക്രമിച്ചാണ് രക്തം ഊറ്റിക്കുടിച്ചിരുന്നതെങ്കിൽ ആൻഡ്രിയയുടെ ജീവിതത്തിൽ അങ്ങനെയല്ല . കറുത്ത അരയന്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന (Black Swans) ഒരു കൂട്ടം ആളുകളുണ്ട് . ഇവർ സാധാരണ തങ്ങളുടെ വ്യക്തിത്വം ആർക്ക് മുന്നിലും വെളിപ്പെടുത്താറില്ലാത്തതിനാൽ  അജ്ഞാത സംഘം എന്നാണു അറിയപ്പെടുന്നത് . ഇവർ അവരുടെ രക്തം തങ്ങളെപ്പോലുള്ള ചോരക്കൊതിയർക്കാരായി നല്കാറുണ്ടെന്നു ആൻഡ്രിയ പറയുന്നു.

‘ചോരയ്ക്കായി ആൻഡ്രിയയും കൂട്ടരും  ആരേയും സമീപിക്കാറില്ല, ആക്രമിക്കാറില്ല. ഡ്രാക്കുളകളെ തേടി കറുത്ത അരയന്നങ്ങൾ രാത്രിയുടെ അന്ത്യ യാമത്തിൽ രക്തരക്ഷസ്സുകളുടെ അടുത്തേയ്ക്ക് എത്തും  .. തികച്ചും  സൗജന്യമായി പൂർണ മനസ്സോടെ ഈ അരയന്നങ്ങൾ ഡ്രാക്കുള സ്ത്രീകൾക്ക് തങ്ങളുടെ ചോര പാനം ചെയ്യാൻ കൊടുക്കും . ജീവന് ഭീഷണിയാകാത്ത തരത്തിലാണ്   രക്തം കൈമാറ്റം ചെയ്യുന്നത്. രക്തം പങ്കുവയ്ക്കുന്ന അവരുടെ ആരോഗ്യം ഡ്രാക്കുളമാർ  പരിഗണിക്കാറുണ്ട്.’എന്നാണു  ആൻഡ്രിയ പറയുന്നത് .

‘ഞങ്ങൾ ആത്മാക്കളുമായും പ്രേത പിശാചുക്കളുമായി ആശയ വിനിമയം നടത്താറുണ്ട്. അങ്ങനെ വേണ്ടപ്പോഴൊക്കെ ശവപ്പെട്ടിയിൽ കയറി ധ്യാനനിരതരാകും. ഈ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ഞങ്ങൾ ഈ ധ്യാനത്തിലൂടെ സഞ്ചരിക്കുന്നു.’–എന്നും ആൻഡ്രിയ പറയുന്നു

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡ്രാക്കുള പരമ്പരയിലെ വ്ലാഡ് ദ് ഇംപേലർ എന്ന വ്ലാഡ് മൂന്നാമൻ ഡ്രാക്കുളയുടെ പിൻഗാമിയാണ് താനെന്നാണ് ആൻഡ്രിയയുടെ അവകാശവാദം. പുതുതലമുറയിൽ കുറേ വാംപയർ ഗ്രൂപ്പുകളുണ്ട്. അവരിൽ നിന്നെല്ലാം തങ്ങൾ അകലം പാലിക്കാറുണ്ട്. പിന്നെ ഞങ്ങളെ കുറ്റപ്പെടുത്തുവരും ഒറ്റപ്പെടുത്തുന്നവരും അസൂയാലുക്കളാണെന്നാണ് ആൻഡ്രിയ പറയുന്നത്. നിലവിൽ ഡ്രാക്കുളയുടെ പേരിൽ രൂപപ്പെട്ടിട്ടുള്ള ‘ഓർദോ ഡ്രാക്കുൾ കവൻ’ എന്ന സംഘത്തിന്റെ നേതാവാണ് ആൻഡ്രിയ. ആൻഡ്രിയയെപ്പോലെ അങ്ങനെ നൂറുകണക്കിന് രക്തദാഹികൾ വേറെയുമുണ്ട്

രക്തം കുടിക്കാറില്ലെങ്കിലും ശവപ്പെട്ടിയി കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു ടിക്ക് ടോക്ടറും ഇപ്പോൾ മാധ്യമ ശ്രദ്ധ ആകർഷിക്കുന്നു .. ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് ലിസ് എന്ന യുവതി . തന്റെ മുറിയിൽ ശവപ്പെട്ടി ഉണ്ടെന്നും അതിനുള്ളിലാണ് താൻ ഉറങ്ങാറുള്ളത് എന്നും വിഡിയോയിൽ യുവതി പറയുന്നുണ്ട്. തനിക്ക് പതിനാലാം വയസ് മുതലേ സ്വന്തമായി ഒരു ശവപ്പെട്ടി വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും തന്റെ പ്രശ്നങ്ങളിൽ നിന്നും ഒളിക്കാൻ ഇത് നല്ലൊരു വഴിയാണെന്നും യുവതി പറഞ്ഞു.

മാതാപിതാക്കളോട് താൻ ഒരു ശവപ്പെട്ടി പണിയട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ എനിക്കിപ്പോൾ സ്വന്തമായി ഒരെണ്ണം ഉണ്ട് എന്നും യുവതി പറയുന്നു. ശവപ്പെട്ടിയിൽ കിടന്നുറങ്ങാൻ വളരെ കംഫർട്ടബിൾ ആണെന്നും വായുസഞ്ചാരം ഉണ്ടെങ്കിലും താൻ ശവപ്പെട്ടി അടയ്ക്കാറില്ല എന്നും വിഡിയോയിൽ പറയുന്നു. ആറടി എട്ട് ഇഞ്ചാണ് ഇതിന്റെ നീളം.വാംപയർ ഗേൾ എന്നാണ്ഈ യുവതി അറിയപ്പെടുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (23 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (28 minutes ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (51 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (1 hour ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (1 hour ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (1 hour ago)

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (2 hours ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (2 hours ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (2 hours ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (2 hours ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (2 hours ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (2 hours ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (3 hours ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (4 hours ago)

Malayali Vartha Recommends