Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പ്രാവു പറത്തല്‍ മല്‍സരത്തിന്റെ ആവേശം തലയ്ക്കു പിടിച്ച കൊച്ചി!

09 JANUARY 2018 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ജൂണിലാണ് പാവു പറത്തല്‍ മല്‍സരങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങോളം നീളുന്ന പരിശീലനം നല്‍കിയാണ് മല്‍സരാര്‍ഥികള്‍ പറവകളെ രംഗത്തിറക്കുന്നത്. നൂറുകണക്കിനു പ്രാവുകളാണ് മാസങ്ങള്‍ നീളുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കൊച്ചിയില്‍ ഒട്ടേറെ സംഘടനകള്‍ പ്രാവു പറത്തല്‍ മല്‍സരം സംഘടിപ്പിക്കുന്നുണ്ട്.

ആകാശത്ത് പത്ത്-പതിനാറ് മണിക്കൂര്‍ വട്ടമിട്ടു പറക്കുന്ന പ്രാവുകള്‍. ഇവയെ നിരീക്ഷിക്കാന്‍ ആകാശത്തേക്കു കണ്ണു നട്ട് അംപയറും നൂറുകണക്കിനാളുകളും. മല്‍സര പ്രാവുകള്‍ താഴേക്ക് ഇറങ്ങും വരെ എത്ര രാത്രിയായാലും ജനം കാത്തുനില്‍ക്കും. അത്രയ്ക്കുണ്ട് കൊച്ചിയില്‍ പ്രാവു പറത്തല്‍ മല്‍സരത്തിന്റെ ആവേശം. ഓപ്പണ്‍ ടൂര്‍ണമെന്റെന്നും കമ്മിറ്റി ടൂര്‍ണമെന്റെന്നും തരം തിരിച്ച് ടൂര്‍ണമെന്റുകളുണ്ട്. കമ്മിറ്റി ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് സമ്മാനത്തുക കൂടുതലുള്ളത് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലാണ്. പശ്ചിമകൊച്ചിയിലെ കൊച്ചിന്‍ ചാലഞ്ചേഴ്‌സ് പീജിയണ്‍ ഫ്‌ലയിങ് അസോസിയേഷന്‍ നടത്തിയ മല്‍സരത്തില്‍ 180 ടീമുകളാണ് പങ്കെടുത്തത് ഒന്നാം സമ്മാനം നേടിയ ടീമിനു ലഭിച്ചതാകട്ടെ മൂന്നു പവന്‍ സ്വര്‍ണവും.

മല്‍സരം നടക്കുന്നത് മല്‍സരിക്കുന്നവരുടെ വീടിനു മുകളിലാണ്. മല്‍സരാര്‍ഥികളുടെ വീട്ടിലേക്ക് അംപയര്‍മാര്‍ എത്തുന്ന രീതിയാണുള്ളത്. ടെറസിനു മുകളില്‍നിന്നു പുലര്‍ച്ചെ 5.45-ന് പ്രാവിനെ പറത്തിവിടുന്നതോടെ മല്‍സരം ആരംഭിക്കും. ആറു മണിക്ക് അംപയര്‍ക്ക് ആകാശത്ത് പൊട്ടു പോലെ പറക്കുന്ന പ്രാവിനെ കാണിച്ചു കൊടുക്കുന്നതോടെ സമയം അടയാളപ്പെടുത്തി തുടങ്ങും. പിന്നീടു വീടിന്റെ ടെറസില്‍നിന്ന് അംപയര്‍ അടക്കം എല്ലാവരും താഴേക്ക് ഇറങ്ങും.

രാത്രി ഏഴു വരെ 25 മിനിറ്റ് ഇടവിട്ടു പ്രാവിനെ കാണിച്ചുകൊടുക്കണമെന്നാണ് ഓപ്പണ്‍ ടൂര്‍ണമെന്റിലെ നിബന്ധന. കമ്മിറ്റി ടൂര്‍ണമെന്റുകളില്‍ ഇടവേള 15 മിനിറ്റ്. രാത്രി ഏഴിനു ശേഷം 20 മിനിറ്റ് കഴിഞ്ഞു പ്രാവിനെ കാണുന്നില്ലെങ്കില്‍ ടൈം പിടിക്കും (ടൂര്‍ണമെന്റിലെ പ്രയോഗം). ടൈം പിടിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം പ്രാവിനെ കാണിച്ചുകൊടുക്കാനായില്ലെങ്കില്‍ ടൂര്‍ണമെന്റിനു പുറത്താകും. ഓരോ മണിക്കൂര്‍ ഇടവിട്ടു പ്രാവിനെ കാണിച്ചു കൊടുക്കണമെന്ന നിബന്ധനയോടെ നടത്തുന്ന ടൂര്‍ണമെന്റുകളുമുണ്ട്.

പകല്‍സമയത്ത് മഴക്കാറു വരുമ്പോള്‍ മഴമേഘത്തിനിടയിലേക്ക് പ്രാവുകള്‍ കയറുന്നത് ഉടമ അംപയറെ കാണിച്ചുകൊടുത്താല്‍ മൂന്നു മണിക്കൂര്‍ അധിക സമയം അനുവദിച്ചു കിട്ടും. രാത്രി പറവയെ കാണുന്നതിന് ടെറസിനു മുകളില്‍ ഫോക്കസ് ലാംപ് പ്രകാശിപ്പിക്കും. ചിലര്‍ പ്രാവിനു മനസ്സിലാകുന്ന വിധത്തില്‍ സിഗ്‌നല്‍ ലൈറ്റ് പ്രകാശിപ്പിക്കും. സിഗ്‌നല്‍ ലൈറ്റ് കാണുന്ന പ്രാവു വീടിനു മുകളില്‍ വന്നു വട്ടമിട്ടു പറക്കുമെന്നു പരിശീലകര്‍ പറയുന്നു. രാവിലെ ഒന്‍പതു മുതല്‍ രാത്രി 9.31 വരെ പറന്ന പ്രാവാണ് ഇക്കുറി ഫോര്‍ട്ട്‌കൊച്ചിയിലെ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി ട്രോഫിയും മൂന്നു പവനും നേടിയത്.

വന്‍ വില കൊടുത്താണ് പലരും മല്‍സരപ്രാവുകളെ വാങ്ങുന്നത്. നാഗര്‍കോവില്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് പ്രാവുകളെ വാങ്ങുന്നത്. 5000 രൂപ മുതല്‍ 50,000 രൂപ വരെ കൊടുത്ത് ഒരു ജോടി പ്രാവുകളെ വാങ്ങുന്നവരുണ്ട്. മല്‍സര സീസണില്‍ ബദാം പരിപ്പ്, കടലപ്പരിപ്പ് എന്നിവയും ശരീര പുഷ്ടിക്ക് റാഗിപ്പുല്ലും നല്‍കും. മഴക്കാലത്ത് ബദാം കൊടുക്കാറില്ല. ടൂര്‍ണമെന്റ് ഇല്ലാത്ത സമയത്തു ബാജ്‌റ, ഗോതമ്പ്, കടല എന്നിവ കൊടുക്കും. ഒരു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കാന്‍ പരിശീലിപ്പിച്ച ശേഷമാണ് പ്രാവുകളെ മല്‍സരത്തിനിറക്കുന്നത്. ഓരോ വര്‍ഷവും മല്‍സരത്തിനു ശേഷം ചിറകുകള്‍ വെട്ടി, പോഷകാഹാരം നല്‍കി പറവകളെ കാത്തുപരിപാലിച്ച ശേഷമാണ് വീണ്ടും അടുത്ത സീസണില്‍ അങ്കത്തിനിറക്കുന്നത്.

ഇക്കുറി ചാലഞ്ചേഴ്‌സ് നടത്തിയ മല്‍സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് എത്തിയത് കോഴിവസന്ത പോലുള്ള രോഗം ബാധിച്ചു വൈകല്യം സംഭവിച്ച പ്രാവാണ്. തുടര്‍ച്ചയായി 15 മണിക്കൂറും 31 മിനിറ്റുമാണ് ഈ പ്രാവു പറന്നത്. നിലവിലെ റെക്കോര്‍ഡ് തകര്‍ക്കാനായില്ലെങ്കിലും രോഗം സുഖമായ പ്രാവ് ഇത്ര സമയം പറന്നുവെന്നത് മികച്ച നേട്ടമാണെന്ന് ഉടമ പാണ്ടിക്കുടി സ്വദേശി വി. ശശിധരന്‍ പറയുന്നു. അസുഖം ബാധിച്ചു വീട്ടിലുണ്ടായിരുന്ന പ്രാവുകള്‍ ചത്തു പോയപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ശശിധരന്‍ പറയുന്നു. രോഗം ബാധിച്ചെങ്കിലും ചികില്‍സയിലൂടെ രക്ഷപ്പെട്ട പ്രാവിനെയാണ് പരിശീലിപ്പിച്ച് മല്‍സരത്തിനിറക്കിയത്. അറുപതോളം പ്രാവുകള്‍ ശശിധരന്റെ വീട്ടിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (5 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (5 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (6 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (6 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (7 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (7 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (7 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (7 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (7 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (7 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (7 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (7 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (7 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (8 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (8 hours ago)

Malayali Vartha Recommends