Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

മലയാള സിനിമാഗാന ചരിത്രത്തിലെ ജലദോഷപാട്ടുകള്‍!

27 FEBRUARY 2018 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന വിശ്വവിഖ്യാതമായ നഴ്‌സറിപ്പാട്ടു പോലെ ലളിതസുന്ദരമായ ഒരു ചലച്ചിത്രഗാനമുണ്ട്. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല എഴുതി ചിത്ര പാടിയ 'കണ്ണാംതുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന ആ ഗാനം മലയാളികള്‍ വാത്സല്യപൂര്‍വ്വം ഏറ്റുപാടിയത് എത്രവട്ടമാണെന്നതിന് ഒരു കണക്കുമില്ല.

ശ്രദ്ധിച്ചു കേട്ടാല്‍ എന്തോ പ്രത്യേകത തോന്നും ആ പാട്ടിലെ ചിത്രയുടെ ശബ്ദത്തിന്. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കത തുടിച്ചുനില്‍ക്കുന്നുണ്ട് അതില്‍. മേമ്പൊടിക്ക് ചെറിയൊരു അനുനാസികത്വവും. സിനിമയിലെ കുസൃതി കലര്‍ന്ന ഗാനപശ്ചാത്തലത്തോട് അങ്ങേയറ്റം ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന ആ പാട്ട് പാടാന്‍ കടുത്ത ജലദോഷവുമായാണ് ചിത്ര വന്നത്. വോയ്‌സ് ബൂത്തില്‍ കയറാന്‍ നേരം, സാര്‍, ഇന്ന് വയ്യ. ശബ്ദം അടഞ്ഞിരിക്കയാണ്. പാട്ടു നന്നാവില്ല എന്നായിരുന്നു ചിത്ര പറഞ്ഞതെന്ന് ഔസേപ്പച്ചന്‍ ഇന്നുമോര്‍ക്കുന്നു. പക്ഷേ, ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് ജലദോഷത്തോടെ ചിത്രയെക്കൊണ്ട് പാടി റെക്കോഡ് ചെയ്ത പാട്ട് ഇന്ന് മലയാള സിനിമാഗാന ചരിത്രത്തിന്റെ ഭാഗം. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കഭാവവും ഓമനത്തവും ചിത്രയുടെ ശബ്ദത്തില്‍ എത്രത്തോളം വന്നു നിറഞ്ഞിരിക്കുന്നുവെന്നു നോക്കുക. തുറന്ന ശബ്ദത്തിലാണ് അത് പാടിയിരുന്നതെങ്കില്‍ ആ എഫക്ട് കിട്ടുമായിരുന്നോ എന്നു ചോദിച്ചാല്‍, ഇന്നും ഇല്ലെന്ന് തന്നെയാണ് ഔസേപ്പച്ചന്റെ ഉത്തരം.



ജലദോഷപ്പാട്ടുകള്‍ വേറെയുമുണ്ട് ചിത്രയുടെ വക. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണച്ചിറകുള്ള പക്ഷി' അസുഖത്തോടെ റെക്കോഡ് ചെയ്തതാണ്. ഒ.എന്‍.വി -എം.ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ആ മനോഹരമായ മെലഡി. പാടിഫലിപ്പിക്കാന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും ഭയപ്പെട്ടപോലെ മോശമായില്ല പാട്ട്. ആദ്യചരണത്തില്‍ താമരപ്പൂമൊട്ടു പോലെ എന്നതിന് മൊട്ടു ബോലേ എന്നാണ് താന്‍ പാടിയതെന്ന് പറഞ്ഞ്, പിന്നീട് കാണുമ്പോഴൊക്കെ പടത്തിന്റെ സംവിധായകന്‍ ഫാസില്‍ സാര്‍ ചിത്രയെ കളിയാക്കുമായിരുന്നത്രേ !

ജലദോഷത്തിന്റെ ലാഞ്ഛന ചിലപ്പോള്‍ പാട്ടിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുമെന്നതിന് ഇനിയുമുണ്ട് ക്ലാസിക്ക് ഉദാഹരണങ്ങള്‍. റെസ്റ്റ് ഹൗസ് (1969) എന്ന ചിത്രത്തിലെ 'പൗര്‍ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു,' 'മുത്തിലും മുത്തായ മണിമുത്തു കിട്ടി' എന്നീ ഗാനങ്ങള്‍ രണ്ടും റെക്കോഡ് ചെയ്യുമ്പോള്‍ കടുത്ത ജലദോഷത്തിന്റെ പിടിയിലായിരുന്നു ഗാനഗന്ധര്‍വ്വന്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍. പടത്തിന്റെ പൂജാദിവസം റെക്കോഡ് ചെയ്ത പാട്ടുകളാണ്. അസുഖം മൂലം പിന്നൊരു ദിവസത്തേക്ക് റെക്കോഡിങ് മാറ്റിവെച്ചാലോ എന്നൊരു നിര്‍ദേശം ഉയര്ന്നുവന്നെങ്കിലും നിര്‍മാതാവും സംവിധായകനും വഴങ്ങിയില്ല. പൂജാദിവസം ഗാനലേഖനം മുടങ്ങുന്നത് നല്ല ശകുനമല്ല എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. അങ്ങനെയാണ് അസുഖത്തോടെതന്നെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ തീരുമാനിച്ചത്.'ഇന്ന് അവ കേള്‍ക്കുമ്പോള്‍ അന്നത്തെ ഗന്ധര്‍വ്വ ശബ്ദത്തിലെ നിഷ്‌കളങ്കപ്രണയഭാവമാണ് മനസ്സില്‍ തങ്ങുക.

സൂപ്പര്‍ ഹിറ്റായി മാറിയ ആ രണ്ടു പാട്ടുകളില്‍ നിന്ന് തുടങ്ങുന്നു മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ കൂട്ടുകെട്ടിന്റെ സുവര്‍ണയുഗം. ഇതേ ടീമിന്റെ മറ്റൊരു ഗാനത്തിലുമുണ്ട് ജലദോഷത്തിന്റെ ഗുണകരമായ ഇടപെടല്‍. സിന്ധുവില്‍ ജയചന്ദ്രനും സുശീലയും പാടിയ 'ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും.' 'മടിച്ചുമടിച്ചാണ് പാടിയത്. എന്റെ അടഞ്ഞ ശബ്ദം ആ ഗാനത്തിന് വ്യത്യസ്തമായ ഒരു ആസ്വാദനതലം നല്‍കി എന്ന് ഇന്നു പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെന്ന് ജയചന്ദ്രന്‍ പറയും.

ജലദോഷപ്പാട്ടുകളെ കുറിച്ചുള്ള കവി രാം മോഹന്‍ പാലിയത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഈ അന്വേഷണത്തിന് പ്രചോദനം. ബാലിശമെന്നു തോന്നുമെങ്കിലും, കൗതുകകരമായിരുന്നു അന്വേഷണത്തില്‍ ലഭിച്ച അറിവുകള്‍. പൊള്ളുന്ന പനിയും തൊണ്ടവേദനയുമായി മൂടല്‍മഞ്ഞിലെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ മുംബൈയില്‍ ചെന്ന എസ്. ജാനകിയുടെ അനുഭവം കേള്‍ക്കുക. ഉഷാഖന്നയാണ് സംഗീതസംവിധായിക. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ പാട്ട് പാടുന്നതെങ്ങനെ എന്നായിരുന്നു സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഹോട്ടലിലെത്തിയ ആളോട് ജാനകിയുടെ ഭര്‍ത്താവിന്റെ ചോദ്യം.

അസുഖവിവരമറിഞ്ഞ് ജാനകിയുടെ ഉറ്റ സുഹൃത്തും ആരാധികയുമായ അരുണാമൂര്‍ത്തി സ്ഥലത്തെത്തുന്നു. 'ഉഷാഖന്ന നിങ്ങളെ മാത്രം ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയ പാട്ടുകളാണ്. എങ്ങനെയും അവ പാടിയേ തീരൂ. എന്ത് സഹായത്തിനും ഞാനുണ്ടാകും.' കൂട്ടുകാരിയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ അടുത്ത ദിവസം ജാനകി ഫേമസ് സ്റ്റുഡിയോയില്‍ എത്തുന്നു. പ്രശസ്തനായ മിനു ഖാത്രക് ആണ് സൗണ്ട് എന്ജിനീയര്‍. ജാനകിയുടെ അവസ്ഥ കണ്ട് ഖാത്രക്കിന് ദുഃഖം തോന്നി. സ്റ്റുഡിയോയിലെ വിശ്രമമുറിയിലെ സോഫയില്‍ ചെന്നു കിടന്നുകൊള്ളാന്‍ അദ്ദേഹം ഗായികയ്ക്ക് അനുവാദം നല്‍കി. ഓരോ തവണയും റിഹേഴ്‌സലിന്റെയും റെക്കോഡിങ്ങിന്റെയും ഘട്ടമെത്തുമ്പോള്‍ ഖാത്രക് ജാനകിയെ വിളിക്കും. വിറച്ചു വിറച്ച്, അരുണയുടെ ചുമലില്‍ ചാഞ്ഞു ജാനകി മൈക്കിന് മുന്നിലെത്തും.

'ദൈവാനുഗ്രഹത്താല്‍ മൈക്കിന് മുന്നിലെത്തിയാല്‍ ഞാന്‍ എല്ലാം മറക്കും. എവിടെനിന്നോ ധൈര്യവും ശക്തിയും ലഭിക്കും. പാടിക്കഴിഞ്ഞാല്‍ വീണ്ടും പഴയപടി. മൂന്നു പാട്ടു പാടി സോഫയില്‍ കുഴഞ്ഞുവീണതേ ഓര്‍മയുള്ളൂ. ഉണരുമ്പോള്‍ അരുണയുടെ മടിയിലാണ്..,' ജാനകി ഓര്‍ ്ക്കുന്നു. അന്ന് എല്ലാ തളര്‍ച്ചയോടെയും ജാനകി പാടി റെക്കോഡ് ചെയ്ത പാട്ടുകള്‍ ഏതെന്നു കൂടി അറിയുക: ഉണരൂ വേഗം നീ സുമറാണി, മാനസമണിവേണുവില്‍, മുകിലേ... നാലു ദശകങ്ങള്‍ക്കിപ്പുറവും മലയാളി കേട്ടു മതിവന്നിട്ടില്ലാത്ത പാട്ടുകള്‍.

ജലദോഷത്തിന്റെ പേരില്‍ പാടാതിരിക്കേണ്ടതില്ലെന്നു തന്നെ ആദ്യം ബോധ്യപ്പെടുത്തിയത് സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍ ആണെന്ന് പറയും സുജാത. റഹ്മാന്‍ സിനിമയില്‍ വരുന്നതിനു മുമ്പത്തെ കഥ. ജീവിതത്തിലാദ്യമായി ഒരു പരസ്യ ജിംഗിള്‍ പാടാന്‍ ക്ഷണം ലഭിക്കുന്നു സുജാതയ്ക്ക്. കടുത്ത ജലദോഷമായതുകൊണ്ട് ശബ്ദം മോശമാണെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞുനോക്കി. ആ മോശം ശബ്ദമാണ് തനിക്ക് വേണ്ടതെന്ന് റഹ്മാന്റെ മറുപടി. 'അന്ന് പാടിയ ജിംഗിള്‍ കേട്ടപ്പോഴാണ് റഹ്മാന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത്,' സുജാത.

ജലദോഷം അവഗണിച്ചു പാടിയ മറ്റൊരു നല്ല പാട്ടു കൂടി സുജാതയുടെ ഓര്‍മയിലുണ്ട്. മിന്‍സാരക്കണ്ണാ എന്ന ചിത്രത്തിലെ 'ഉന്‍ പേര് സൊല്ല ആസൈ താന്‍.' ഉണ്ണിമേനോന്റെ സിനിമാജീവിതത്തിലുമുണ്ട് സമാനമായ നിരവധി അനുഭവങ്ങള്‍. 'ഉമാനിലയത്തില്‍ ജാനകിയോടൊപ്പം പാടിയ 'മധുമഴ പൊഴിയും', കനകാംബരങ്ങളില്‍ ചിത്രയുടെ കൂടെ പാടിയ 'തൊടല്ലേ' എന്നിവ പെട്ടെന്ന് ഓര്‍മ വരുന്നു. രണ്ടും ജലദോഷത്തിന്റെ അതിപ്രസരമുള്ള പാട്ടുകളാണ്.'

പനിയുടെയോ ജലദോഷത്തിന്റെയോ നേര്‍ത്ത സൂചനയെങ്കിലുമുണ്ടെങ്കില്‍ സ്റ്റുഡിയോയുടെ ഏഴയല്‍പക്കത്തു പോലും കാണില്ല ലതാ മങ്കേഷ്‌കറെ. അതേ ലതാജിക്ക് ഒന്ന് രണ്ടു തവണ തന്റെ നിലപാടില്‍ അയവു വരുത്തേണ്ടി വന്നു. ബൈജു ബാവരയില്‍ പാടാനെത്തുമ്പോള്‍ പനിയും തൊണ്ടവേദനയുമാണ് ലതയ്ക്ക്. ഇനിയൊരു ദിവസം പാടാമെന്നു പറഞ്ഞു തിരിച്ചുപോകാന്‍ ഒരുങ്ങിയ ഗായികയെ സംഗീതസംവിധായകന്‍ നൗഷാദ് തടയുന്നു. മീനാകുമാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനോവ്യഥ തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ ലതയുടെ അടഞ്ഞ ശബ്ദത്തിനു കഴിയുമെന്ന് കണക്കുകൂട്ടിയിരിക്കണം അദ്ദേഹം.

മനസ്സില്ലാമനസ്സോടെ അന്ന് ലത പാടി റെക്കോഡ് ചെയ്ത പാട്ട് ഹിന്ദി സിനിമയിലെ അനശ്വര വിരഹഗീതങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്നു ഇന്ന്: 'മൊഹെ ഭൂല്‍ ഗയേ സാവരിയാ...' ജലദോഷം അവഗണിച്ച് ലത പാടി അവിസ്മരണീയമാക്കിയ മറ്റൊരു സുന്ദരഗാനം കൂടിയുണ്ട്: താജ്മഹലിലെ 'പാവോം ചൂലേനേ ദോ ഫൂലോം കോ'. രോഷന്റെ സംഗീത സംവിധാനത്തില്‍ കൂടെ പാടിയത് മുഹമ്മദ് റഫി. ജലദോഷം അത്ര വലിയ ദോഷമല്ലെന്നതിന് ഇനിയും തെളിവ് വേണോ? ( രവിമേനോന്റെ പാട്ടുവഴിയോരത്ത് എന്ന പുസ്തകത്തില്‍ നിന്നും)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (42 minutes ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (44 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (50 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (4 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (4 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

Malayali Vartha Recommends