അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും
പൂര നഗരിയിലെ പുരുഷാരങ്ങൾക്കിടയിൽ ചരിത്രംകുറിച്ച് കടന്നുവന്ന പെൺപുലികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ കാണികളുടെ ശ്രദ്ധ ഏറെയും പിടിച്ചുപറ്റിയത് വിയ്യൂര്‍ ദേശത്തിന്റെ പെണ്‍പുലികളിലേയ്ക്ക് തന്നെയായിരുന്നു. ഇതോടെ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി അങ്ങ് ക്ലിക്കായി. പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ ആയിരുന്നു പിന്നെ സോഷ്യൽ മീഡിയാക്കണ്ണുകൾ.
വിയ്യൂര്‍ദേശത്തിന്റെ പുലിക്കളിയിലാണ് സുന്ദരിയായ ആ പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്. ഇരുപത്തി രണ്ടുകാരിയുടെ പുലിവേഷ ചുവടുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ ഈ പെണ്‍കുട്ടി ആരാണെന്ന് അറിയാനുള്ള കാത്തിരപ്പിലായിരുന്നു ആരാധകര്‍ ഏറെയും. എറണാകുളം സ്വദേശിയായ 22കാരിയായ പാര്‍വതിയാണ് പുലിവേഷത്തില്‍ തൃശൂരിന്റെ ഹൃദയം കീഴടക്കിയത്.
പാര്‍വതിയുടെ അമ്മവീട് തൃശൂര്‍ ആയതിനാല്‍ തന്നെ പുലിവേഷം കെട്ടണമെന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നു. ഇതോടെയാണ് പാര്‍വതി വീയ്യൂര്‍ദേശത്തിന്റെ സംഘാടകാര കിഷോര്‍(പ്രസിഡന്റ്) മണി (സെക്രട്ടറി) പൂര്‍ണചുമതല വഹിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ സമീപിക്കുന്നത്. പാര്‍വതിയെ കൂടാതെ മറ്റ് രണ്ട് സ്ത്രീകളും പുലിവേഷം കെട്ടിയിരുന്നു. പാർവതി ആഗ്രഹം അറിയിച്ചപ്പോള്‍ ചുവടുകള്‍ പരിശീലിപ്പിക്കാന്‍ സംഘാടകര്‍ തന്നെ തയ്യാറാകുകയായിരുന്നു.
ചിട്ടയായ വൃതം എടുത്താണ് മോഡലും നര്‍ത്തകിയും കൂടിയായ പാര്‍വ്വതി മൂന്ന് ദിവസത്തെ പുലിക്കളി ചുവടുകള്‍ മനപ്പാടമാക്കിയത്. കളിയാശാന്മാരുടെ ശിഷ്യണത്തിനൊപ്പം തന്നെ യൂട്യൂബില്‍ നിന്ന് താളവും കളിയുടെ ചുവടുകളും പാര്‍വ്വതി മനപ്പാടമാക്കി. പിന്നീട് ആദ്യമായി പുലിവേഷം കെട്ടിയതും വിയ്യൂര്‍ ദേശത്തിന്റെ കളിസംഘത്തിനൊപ്പം. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ പാര്‍വ്വതി പ്രശസ്തയായ മോഡല്‍ കൂടിയാണ്. പുലിവേഷം കെട്ടുന്ന കെ.ജി ഉണ്ണികൃഷ്ണൻ, സുരേഷ്, രാമചന്ദ്രന്‍ എന്നിവരായിരുന്നു പാര്‍വ്വതിക്ക് പരിശീലനം നല്‍കിയത്. പാർവതിക്കൊപ്പം പുലികളിയിൽ ഒപ്പം ചുവടുവച്ച വാടാനിപ്പിള്ളി സ്വദേശിനിയായ താര നിർമ്മാണ തൊഴിലാളിയാണ്. കുന്നുകാട് സ്വദേശിനിയായ ഗീത തയ്യൽ തൊഴിലാളിയുമാണ്.
https://www.facebook.com/Malayalivartha