Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ദുരന്തത്തിന്റെ നടുക്കത്തിൽ വീട്ടുകാരും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നതറിയാതെ മാധവ്!! സ്വപ്ന ഭവനം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ പാല് കാച്ചി കയറാൻ ആ വീട്ടിൽ ഇനി മാധവ് മാത്രം; നെഞ്ച് തകർന്ന് ബന്ധുക്കൾ

22 JANUARY 2020 11:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവമായിരുന്നു മലയാളികളുടെ മരണം. ദുരന്തത്തിന്റെ നടുക്കത്തിൽ വീട്ടുകാരും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നതറിയാതെ മാധവ്. നേപ്പാൾ സന്ദർശനത്തിനിടെ മരിച്ച രഞ്ജിത്കുമാറിന്റെ മൂത്തമകനാണ് ഈ രണ്ടാം ക്ലാസുകാരൻ. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചു. മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചു

കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. “ഞാൻ നാളെ എത്തു”മെന്നും നിഷ്കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള ആ വാക്കുകൾകേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ ബന്ധു വിങ്ങിപ്പൊട്ടി. യാത്രാസംഘത്തിനൊപ്പം കുട്ടി ഒറ്റയ്ക്കായതിനാൽ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപൻ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡൽഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാൽ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതേസമയം മൊകവൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ താമസിക്കാനിരിക്കെയാണ് രഞ്ജിത്ത് കുമാറിനെയും കുടുംബത്തേയും തേടി ദുരന്തമെത്തിയത്. കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിര്‍മിക്കുന്നത്. ഏകദേശം പണി പൂര്‍ത്തിയായിരുന്നു. ഫെബ്രുവരിയില്‍ വീട്ടില്‍ താമസമാക്കാനായിരുന്നു തീരുമാനം. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ടി.സി.എസ്. കമ്പനിയില്‍ ജോലിചെയ്തിരുന്ന രഞ്ജിത്ത് പുതിയൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കോഴിക്കോട് ബൈപ്പാസില്‍ ഓഫീസ് ഒരുക്കുന്ന തിരക്കിലായിരുന്നു. വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിടെക്കും എം.ടെക്കും നേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് രഞ്ജിത്ത് ആദ്യം ജോലിചെയ്തിരുന്നത്. പിന്നീടാണ് കൊച്ചിയില്‍ ടി.സി.എസില്‍ ചേര്‍ന്നത്.

രഞ്ജിത്തിന് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിലായിരുന്നു കൂടുതല്‍ താത്പര്യം. കുന്ദമംഗലത്ത് രണ്ടുവര്‍ഷം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങിയിരുന്നു. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങി കോഴിക്കോട്ടുതന്നെ സ്ഥിരതാമസമാക്കാനായിരുന്നു ആഗ്രഹം. കൊച്ചിയില്‍നിന്ന് എല്ലാ ആഴ്ചയും അവധിക്ക് രഞ്ജിത്ത് നാട്ടിലെത്താറുണ്ടായിരുന്നെന്ന് കൂട്ടുകാര്‍ ഓര്‍ക്കുന്നു. ഇത്തവണ പുതുവത്സരാഘോഷം കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. മൊകവൂരിലാണ് താമസമെങ്കിലും കുന്ദമംഗലത്തെ തറവാട്ടില്‍ അച്ഛനെയും അമ്മയെയും മുടങ്ങാതെ കാണാനെത്തുമായിരുന്നു. നേപ്പാളില്‍ പോകുന്നതിനു മുമ്പായി ബുധനാഴ്ച തറവാട്ടിലെത്തിയിരുന്നു. ആദ്യമായാണ് കുടുംബത്തോടൊപ്പം വിദേശസന്ദര്‍ശനത്തിനു പോയത്. രണ്ടു ദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് സഹോദരന്‍ സജീഷ് പറഞ്ഞു. അപകടവിവരം രഞ്ജിത്തിന്റെ സുഹൃത്താണ് ബന്ധുക്കളെ ആദ്യം അറിയിച്ചത്. അതേസമയം വിവാഹവാർഷികത്തിന് കേക്കുനൽകി സന്തോഷം പങ്കിട്ടവേളയിലാണ് ഇന്ദുലക്ഷ്മി അടുത്തദിവസം വനോദയാത്ര പോവുന്നകാര്യം സഹപ്രവർത്തകരോട് പറയുന്നത്. ഡൽഹിയിലേക്ക് പോവുന്നെന്നുമാത്രമേ ഇന്ദുവിനും അറിയായിരുന്നുള്ളൂ.നേപ്പാളിലേക്ക് പോവുന്നകാര്യം ഭർത്താവ് രഞ്ജിത്ത്കുമാർ ഇന്ദുവിനോട് പറയാതെ സസ്പെൻസായിവെച്ചു. കേക്ക് മുറിച്ച അതേമുറിയിലെ ടി.വി.യിലൂടെ ഇന്ദുവും കുടുംബവും നേരിട്ട അപകടവാർത്ത ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നവേളയിൽ അറിഞ്ഞപ്പോൾ കാരന്നൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ശൈലജയ്ക്കും ജീവനക്കാർക്കും അത് താങ്ങാവുന്നതിലുമപ്പുറമായി.ബാങ്കിന്റെ എലത്തൂരിലെ ഹെഡ് ഓഫീസിൽ ജൂനിയർ ക്ലാർക്കായി മൂന്നുവർഷം മുമ്പാണ് മൊകവൂർ ശ്രീപത്മം വീട്ടിൽ പി.ആർ. ഇന്ദുലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. 16-ന് വ്യാഴാഴ്ചയായിരുന്നു ഇന്ദുവിന്റെയും രഞ്ജിത്തിന്റെയും ഒൻപതാം വിവാഹവാർഷികം. ബാങ്കിലെ ജീവനക്കാരൻ ഹാഫിക്കിന്റെ ഭാര്യ ഫരിനാസ് വീട്ടിൽനിന്ന് കേക്ക് ഉണ്ടാക്കി നൽകാറുണ്ട്. ഉച്ചയൂണിന്റെ സമയത്ത് ഫരിനാസിനോട് പറഞ്ഞ് വരുത്തിച്ച കേക്ക് സഹപ്രവർത്തകർക്കൊപ്പം മുറിച്ച് സന്തോഷം പങ്കുവെച്ചു. ഉറ്റസുഹൃത്തുക്കളായ കെ. ജുന, എൻ.പി. ബിജു, ധനീഷ്, അസി. സെക്രട്ടറി എ.പി. നിഷ, വി.ടി. രാഘവൻ എന്നിവരോട് 18-ന് ശനിയാഴ്ച കുടുംബത്തോടൊപ്പം ഡൽഹിയിലേക്ക് പോവുന്നകാര്യം അന്ന് ഭക്ഷണം കഴിക്കുന്നവേളയിൽ ഇന്ദു പറഞ്ഞിരുന്നു.22-ന് തിരിച്ചെത്തും 23-ന് വ്യാഴാഴ്ച ജോലിക്കെത്തുമ്പോൾ മധുരം കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഇന്ദു അന്ന് ‌ഒാഫീസിൽനിന്ന് ഇറങ്ങിയത്. 18-ന് നെടുമ്പാശ്ശേരിയിൽനിന്നാണ് ഡൽഹിക്കുപോയത്. പുറപ്പെട്ടശേഷം വാട്സാപ്പിലോ ഫോണിലോ സഹപ്രവർത്തകരാരുമായി സംസാരിച്ചിട്ടില്ല. ഡൽഹിയിലേക്കെന്നു പറഞ്ഞുപോയ ഇന്ദു നേപ്പാളിൽ മരിച്ചതായി വിവരം ടി.വി.യിൽ കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് ശൈലജ പറഞ്ഞു. ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഈ വാർത്ത സ്ഥിരീകരിക്കാനായത്. സുഹൃത്തുക്കളും കുടുംബവുമായി യാത്രപോവുന്നത് എവിടേക്കെന്ന് ഇന്ദു കൃത്യമായി അറിഞ്ഞിരുന്നില്ലെന്ന്, നടുക്കത്തിൽനിന്ന് മുക്തമായിട്ടില്ലാത്ത ജുന പറഞ്ഞു. ബാങ്കിലെ കൗണ്ടറിൽ വായ്പ, നിേക്ഷപ വിഭാഗം കൈകാര്യം ചെയ്തിരുന്ന സീറ്റിൽ ഇരിക്കാൻ ഇനി ഇന്ദു ഉണ്ടാവില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സഹപ്രവർത്തകർ ഏറെ പാടുപെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends