ആദ്യം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ടെസ്റ്റിങ് നടത്തി.. ഓട്ടോറിക്ഷാ വര്‍ക്ക് ഷോപ്പിനുള്ളിലുള്ള മുറിയില്‍ വച്ചും സമീര്‍ സ്വന്തം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പല തവണയായും കുട്ടിയെ പീഡിപ്പിച്ചു: പിന്നെ പണത്തിനായി മറ്റുള്ളവര്‍ക്കും കാഴ്ച വെച്ചത് പതിനാറുകാരനായ ആൺകുട്ടിയെ!! ലൈംഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് സഹിക്കാനാവാതെ കൗണ്‍സിലിംഗില്‍ കുട്ടി എല്ലാം തുറന്നു പറഞ്ഞപ്പോൾ കുടുങ്ങിയത് 16 പേർ... മലപ്പുറത്ത് സംഭവിച്ചത് ഇങ്ങനെ...
മലപ്പുറത്ത് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 16 പേര്‍ക്കെതിരെ കേസ്. മൂന്ന് പേരെ കല്‍പകഞ്ചേരിയിലും നാല് പേരെ കാടാമ്ബുഴയില്‍ വച്ചും അറസ്റ്റ് ചെയ്തിട്ടുണ്ട്. വളാഞ്ചേരിയില്‍ നാലാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആണ്‍കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ പണത്തിനായി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചെന്നും പരാതിയുണ്ട്. പണത്തിനായി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചയാള്‍ പോക്സോ കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതായും സൂചന. ലൈംഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് സഹിക്കാനാവാതെ കൗണ്‍സിലിംഗില്‍ കുട്ടി എല്ലാം തുറന്നു പറഞ്ഞപ്പോള്‍ ആണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. കാടാമ്ബുഴയിലും പരിസരത്തുമായി പല സമയത്തായി 16 പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനാറുകാരന്‍ നല്‍കിയ മൊഴി. ചൈല്‍ഡ്‌ലൈന്‍ സ്‌കൂളില്‍ വച്ച് നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പൊലീസിലറിയിച്ചത്. വടക്കുമ്ബുറം കരിങ്കുറായില്‍ മൊയ്തീന്‍ കുട്ടി (48), മാറാക്കര കല്ലാര്‍മംഗലം കരുവാന്‍തുരുത്തി മുഹമ്മദ് കോയ (28), കാടാമ്ബുഴ കടവത്തകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത് (27), കാടാമ്ബുഴ പുളിക്കല്‍ മുഹമ്മദ് ജലീല്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുപതോളം പേര്‍ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതില്‍ പലരും ഒളിവിലാണെന്നുമാണ് വിവരം. തട്ടിക്കൊണ്ട് പോകല്‍, ലൈംഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കല്‍, തുടങ്ങിയവ ചേര്‍ത്ത് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. വളവന്നൂര്‍ പൊട്ടച്ചോലവീട്ടില്‍ സമീര്‍ (35), മണ്ണാര്‍ക്കാട് അലനല്ലൂര്‍ ചിറ്റടി ശിവദാസന്‍ (51), രണ്ടത്താണി പോക്കോട്ടില്‍ അബ്ദുല്‍സമദ് (24) എന്നിവരെ കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുല്‍സമദിനെതിരെ മുന്‍പും ഇത്തരത്തിലുള്ള പരാതിയുണ്ടായിരുന്നു. ഇയാളുടെ ജാമ്യനടപടികള്‍ റദ്ദ് ചെയ്യും. ഇവരെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. അഞ്ച് പേര്‍ക്കെതിരെ കൂടി കാടാമ്ബുഴയില്‍ കേസുണ്ട്. 2019 എപ്രില്‍, മെയ്, സെപ്തംബര്‍ എന്നീ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനോടനുബന്ധിച്ച് നാല് കേസുകള്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ശിവദാസന്‍ തന്റെ ഓട്ടോറിക്ഷാ വര്‍ക്ക് ഷോപ്പിനുള്ളിലുള്ള മുറിയില്‍ വച്ചും സമീര്‍ സ്വന്തം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പല തവണയായും കുട്ടിയെ പീഡിപ്പിച്ചു.
https://www.facebook.com/Malayalivartha