ഇതാണ് ന്യൂജെന്‍ കല്യാണം.. സംഭവം വേറെ ലെവലാണ്; കല്യാണമൊക്കെ ശരി തന്നെ... അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല... അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു കല്യാണചിത്രങ്ങൾ
മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. വിവാഹ ദിവസത്തെക്കുറിച്ച് വലിയ സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല്‍ തന്നെ വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല്‍ തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന്‍ വിവാഹം ശ്രദ്ധേയമാകുന്നത്. ഡോ. വേണു ഗോപാലിന്റേയും ഡോ. സുപ്രിയയുടേയും പ്രിയമകളാണ് ഡോ.നീതു . കല്യാണം ഉറപ്പിച്ചയുടന്‍ അവള്‍ മാതാപിതാക്കളുടെ മുന്നില്‍ ഡിമാന്‍ഡ് വച്ചു - 'കല്യാണമൊക്കെ ശരി തന്നെ. അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല. അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'. വധുവിന്റെ അച്ഛന്‍ ഡോ. വേണുഗോപാല്‍ മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു, അപകടത്തില്‍പ്പെട്ട ജഗതി ശ്രീകുമാറിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ എന്ന പേരില്‍. ഇപ്പോള്‍ മകളുടെ വിവാഹത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്ബോള്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് മാതൃകയാവുകയാണ് അദ്ദേഹം.
അരപ്പവന്‍ പോയിട്ട്, പേരിനു പോലും പൊന്നണിഞ്ഞ് കല്യാണ പന്തലില്‍ എത്തില്ല എന്നുള്ളത് നീതുവിന്റെ സ്റ്റാന്‍ഡ് ആണ്. കേട്ടമാത്രയില്‍ ഒന്ന് ഷോക്കായി. ഏറ്റവും കൂടുതല്‍ ഞെട്ടിയത് അവളുടെ അമ്മ ഡോ. സുപ്രിയയാണ്. ബന്ധുക്കളെന്തു പറയും ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്നൊക്കെ. പക്ഷേ അവളുടെ തീരുമാനം ഉറച്ചതായിരുന്നു. ലാളിത്യത്തോടെ വിവാഹം നടത്തണം എന്ന അവളുടെ ഉദ്ദേശശുദ്ധി കൂടി അറിഞ്ഞപ്പോള്‍ ആശങ്ക വഴിമാറി, പകരം അവളെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി.- ഡോ. വേണുഗോപാല്‍ പറയുന്നു. മകളുടെ സീനിയറും മിംസ് ഹോസ്പിറ്റലിലെ ഡോക്ടറുമായ കമലാണ് വരന്‍. മരുമകനും അവളുടെ ഇഷ്ടത്തിന് പൂര്‍ണ സപ്പോര്‍ട്ടായിരുന്നു. വരന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിര്‍പ്പൊന്നും വന്നില്ല. ആഗ്രഹപ്രകാരം താലികെട്ട് കാണണം എന്നുള്ള ഒരേ ഒരു ഡിമാന്റ് മാത്രമേ അവര്‍ പറഞ്ഞുള്ളൂ. അല്ലെങ്കില്‍ രജിസ്റ്റര്‍ മാര്യേജ് ആയിട്ട് പിന്നേയും ചുരുങ്ങിയേനെ. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ വെച്ച് രണ്ട് വീട്ടുകാര്‍ മാത്രം പങ്കെടുത്ത വിവാഹം. മേക്കപ്പില്‍ കുളിക്കാതെ സിമ്ബിളായി എന്റെ കുട്ടിയെത്തി. അവിടെ വച്ച് അതിലും സിമ്ബിളായി താലികെട്ട്, ശുഭം.
https://www.facebook.com/Malayalivartha