എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല... ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകളും വധഭീഷണിയും വരാറുണ്ട്! ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല... എങ്കിലും പറയുകയാണ്... എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി! തുറന്ന് പറഞ്ഞ് ഫുക്രു! കട്ട സപ്പോർട്ടുമായി ആര്യയും ആരാധകരും...
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഷോയിലെ നിരവധി ആരാധകരുള്ള താരമാണ് ഫുക്രു. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെ നേടിയെടുത്ത താരം. ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പറയുകയാണ് ഫുക്രു. മോശം കമന്റുകള്‍ മാത്രമല്ല തനിക്കിപ്പോള്‍ വധഭീഷണി വരെ ലഭിക്കുന്നുണ്ടെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവിലെത്തി ഫുക്രു പറയുന്നു.
ഫുക്രുവിന്റെ വാക്കുകാലിലൂടെ...
ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല. എങ്കിലും പറയുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി. അതില്‍ നിന്നും ഞാനിടാത്ത പല കമന്റ്‌സും പോയി. ഇതിന് മുന്‍പ് ഞാന്‍ ബിഗ് ബോസില്‍ ആയിരിക്കുമ്ബോഴും കുറേ ആളുകള്‍ ഒന്നിച്ചിരുന്ന് റിപ്പോര്‍ട്ട് അയച്ച് എന്റെ അക്കൗണ്ട് കളഞ്ഞിരുന്നു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഇപ്പോള്‍ ഹാക്ക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക്ക് ചെയ്ത സമയത്ത് നിങ്ങളോട് പറയാതെ ഇരുന്നത് അവര് എന്തെങ്കിലും ചെയ്ത് കളയുമെന്ന പേടി കൊണ്ടാണ്.
എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. എന്റെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകള്‍ വരാറുണ്ട്. അതില്‍ വധഭീഷണി വരെയുണ്ട്. എല്ലാം അതിന്റെ സ്പീരിറ്റിലാണ് ഞാന്‍ എടുക്കുന്നത്. ഈയൊരു കാര്യം പറയാന്‍ വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. ആരുമെന്നെ സംശയത്തോടെ നോക്കണ്ട, ഞാനെന്റെ പറമ്ബിലാണ് ഉള്ളത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം- ഫുക്രു പറഞ്ഞു.
ഫുക്രുവിന്റെ വീഡിയോയ്ക്ക് താഴെ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളും കമന്റുകളുമായി എത്തിയിരുന്നു. ഞങ്ങളെല്ലാവരും കൂടെയുണ്ട് കുട്ടപ്പാ… എന്നായിരുന്നു ആര്യയുടെ കമന്റ്. ഒപ്പം ഒന്നും സംഭവിക്കില്ല. ഞങ്ങളെല്ലാവരും ഫുക്രുവിനൊപ്പം ഉണ്ടെന്നും ഇത്തരം കമന്റുകളൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നുമൊക്കെ നിരവധി പേര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha