Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

സ്രവ പരിശോധന ഫലം വൈകുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുന്നു; ലക്ഷണം കാണിക്കുന്നതിന് മുമ്പേ രോഗി രോഗം പകര്‍ത്തുന്നു, ഫലം വരുമ്പോഴെക്കും രോഗം നിരവധി പേരിലെത്തയിരിക്കും, ഇത് സമൂഹ വ്യപനത്തിന് കാരണമാകും, സമൂഹ്യ അകലം പാലിക്കുക അല്ലെങ്കില്‍ രോഗികളാകും

29 JUNE 2020 01:40 PM IST
മലയാളി വാര്‍ത്ത

കോറോണ വൈറസ് ശരീരത്തിലുണ്ടെങ്കിലും രോഗം ലക്ഷണങ്ങള്‍ കാണിക്കാത്തവരുണ്ട്. അവര്‍ രോഗം പകര്‍ത്താനുള്ള സാധ്യതയില്ലയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ രോഗമുള്ള ഒരു വ്യക്തി രോഗലക്ഷണങ്ങള്‍ കാണിച്ചാലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും ആശുപത്രിയില്‍ പരിശോധനക്കായിയെത്തുക. ഒരാളില്‍ വൈറസ് എത്തുന്നതിന് എക്‌സ്‌പോഷര്‍ എന്നാണ് പറയുന്നത്. എന്നാല്‍ എക്‌സ്‌പോഷര്‍ ഉണ്ടാകുന്ന അന്ന് തന്നെ ആളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങില്ല. അതിന് നാല് മുതല്‍ പതിനാല് ദിവസം വരെയെടുക്കും. ഇതിനാണ് ഇന്‍കുബേഷന്‍ പീരീഡ് എന്ന് പറയുന്നത്. എന്നാല്‍ കോവിഡ് രോഗത്തിലെ ഏറ്റവും വലിയ പ്രശ്‌നം ലക്ഷണമില്ലാത്ത വ്യാപനമാണ്. രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ തന്നെ ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസ് ഉള്ളിലുള്ളവര്‍ അവര്‍ പോലും അറിയാതെ മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്ന് കൊടുക്കും. രോഗലക്ഷണം വന്നശേഷമാകും പലരും ആശുപത്രിയില്‍ എത്തുക. അതിന് ശേഷം ശ്രവം എടുക്കും. അതിന്റെ ഫലം വരാന്‍ വീണ്ടും ദിവസങ്ങള്‍ കഴിയുന്നതോടെ രോഗവ്യാപന തോത് പിന്നെയും കൂടും. കുറഞ്ഞത് ആറു ദിവസമെങ്കിലും കഴിഞ്ഞിക്കും. ഈ കാലതാമസത്തനിടെ രോഗി പരമാവധി പേര്‍ക്ക് വൈറസ് കൈമാറിയിരിക്കും. ഇതാണ് കോറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ഇതിന് സാമൂഹ്യ അകലം പാലിക്കുകയും പരിശോധന ഫലം വേഗത്തിലാക്കുകയുമാണ് വേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ ആളുകളും ഇതില്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇക്കാര്യത്തില്‍ പറയുന്ന ചില വാക്യങ്ങളുണ്ട്. നമ്മുടെ മുന്നിലുളള ഓരോ വ്യക്തിയിലും കൊറോണ വൈറസ് ഉണ്ടെന്ന് വിചാരിക്കുക. അപ്പോള്‍ അവരില്‍ നിന്ന് നമ്മിലേക്ക് വൈറസ് പകരാതിരിക്കാനുള്ള ശ്രദ്ധ നമുക്ക് പുലര്‍ത്താം. ഒപ്പം നമ്മുടെ ഉള്ളിലും കൊറോണ വൈറസ് ഉണ്ടെന്ന് തന്നെ വിചാരിക്കണം. അപ്പോള്‍ മറ്റുള്ളവരിലേക്ക് നമ്മിലെ വൈറസിനെ പകരാതിരിക്കാനുള്ള ശ്രദ്ധ നമ്മള്‍ എടുക്കുകയും വേണം. ഇത്തരമൊരു അവസ്ഥയില്‍ ഇത്തരം മുന്‍കരുതലും ചിന്തയോടും കൂടി മാത്രമെ നമുക്കും മുന്നോട്ടുപോകാന്‍ കഴിയൂ.

ഇങ്ങനൊരു സാഹചര്യമാണ് രോഗം സമൂഹ വ്യാപനത്തിലേക്ക് എത്തിക്കുന്നതും. രോഗം തിരിച്ചറിയാതെ രോഗി പലരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഇവരില്‍ ആര്‍ക്ക് എവിടെ നിന്ന് രോഗം കിട്ടിയെന്ന അറിയാന്‍ സാധിക്കാത്ത അവസ്ഥലെത്തപ്പെടുകയും ചെയ്യും. അത്തരം സാഹചര്യം സംസ്ഥാനം ഇന്ന് നേരിടുന്നുണ്ട്. തിരുവനന്തപുരത്തും മലപ്പുറത്തും ഇത്തരമൊരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവം സ്രവം പരിശോധിക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നതും അതിന് അനുസൃതമായി സൗകര്യങ്ങള്‍ വര്‍ധിക്കാതിരിക്കുന്നതും പരിശോധന ഫലം വൈകുന്നതിന് കാരണമാകുന്നു. അതിന് ആരോഗ്യ മേഖലയെ കുറ്റപ്പെടുത്താനും ഈ സാഹചര്യത്തില്‍ സാധിക്കുകയുമില്ല. അങ്ങനെയെങ്കില്‍ സാമൂഹിക അകലം പാലിച്ച് കോറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുസമൂഹത്തില്‍ ഇടപഴകുകമാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള ഒരെയൊരു മാര്‍ഗം.

സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കോറോണ സാഹചര്യത്തില്‍ ഇനി എന്തെങ്കിലും കൂടുതലായി ചെയ്യാന്‍ സര്‍ക്കാരിനുണ്ടെന്ന് തോന്നുന്നില്ല. ലോക്ഡൗണിലെ ഇളവും ഇപ്പോള്‍ ജനം ആഷോഷമാക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് സാധിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ലോക്ഡൗണിലെ സാഹചര്യമല്ല ഇപ്പോള്‍ അണ്‍ലോക്ക് ചെയ്യപ്പെടുമ്പോള്‍. അതുകൊണ്ടു തന്നെ ലോക്ഡൗണിലേതു പോലുള്ള നിയന്ത്രണം സാധ്യമല്ലതാനും. ഇതിന് ജനങ്ങള്‍ തന്നെ സ്വയം നിയന്ത്രണത്തിന് തയാറാകമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കോവിഡിന്റെ പൊതുവായ ലക്ഷണങ്ങളില്‍ പനി, ചുമ, ശ്വാസം മുട്ടല്‍ അഥവാ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ്. വൈറസ് കൂടുതല്‍ തീവ്രമാകുന്നതോടെ, അണുബാധ ന്യുമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം, വൃക്ക തകരാറ്, കൂടാതെ മരണത്തിനു പോലും കാരണമാകാവുന്നതാണ്. ഇപ്പോള്‍ കണ്ണുകളിലെ ചുമപ്പ് നിറവും ലോക ലക്ഷണമായി ലോകാരോഗ്യ സംഘടന കൂട്ടിചേര്‍ക്കല്‍ നടത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends