Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍; കോവിഡ് കാലത്തെ സര്‍ക്കാരിന്റെ അസാധാരണ നടപടികള്‍ക്ക് കുടപിടിച്ചയാള്‍; സ്വകാര്യ കമ്പനികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്‍സള്‍ട്ടന്റ്; ഈ കണ്‍ഫോം ഐ.എ.എസുക്കാരന്‍ പെട്ടാല്‍ സി.പി.എമ്മും പെടുമോ?

07 JULY 2020 11:20 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനെന്ന നിലക്കാണ് എം. ശിവശങ്കര്‍ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഒരെ സമയം ഐ.ടി സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചത്. മുഖ്യമന്ത്രി ചിന്തിക്കുന്നത് പറയാതെ തന്നെ നടപാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് എം. ശിവശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്പികഌ വിവാദം കത്തി നില്‍ക്കുമ്പോള്‍ എല്ലാം തന്റെ പിഴയാണെന്നും പറഞ്ഞ് ചാനലുകള്‍ കയറിയിറങ്ങി സര്‍ക്കാരിനെ ന്യായികരിച്ച ഉദ്യോഗസ്ഥനാണാദ്ദേഹം. അന്ന് സ്പികഌ കരാര്‍ റദ്ദാക്കി കൈകഴുകി സര്‍ക്കാര്‍ വിവാദത്തില്‍ നിന്നു രക്ഷപ്പെടുകയും ഉദ്യോഗസ്ഥനെ സംരക്ഷിക്കുയും ചെയ്തു. എന്നാല്‍ ഇന്ന് അങ്ങനെ ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല. അതിന്റെ ഫലമായിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. എന്നാല്‍ അങ്ങനെ പൂര്‍ണമായി കൈയൊഴിയാന്‍ സാധിക്കുന്നതല്ലെ മുഖ്യമന്ത്രിക്ക് എം. ശിവശങ്കറുമായുള്ള ബന്ധം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ഐ.ടി സെക്രട്ടറിയായി നില നിര്‍ത്തിയതും. അതാണ് കണ്‍ഫോമിഡ് ഐ.എ.എസുക്കാരന് പിണറായിയിലുള്ള സ്വാധീനം.

കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളടെ ആരോഗ്യവിവരങ്ങള്‍ സപ്രിംഗഌ എന്ന അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമമാണ് ഈ കോവിഡ് കാലത്ത് എം. ശിവശങ്കറുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്ന ആരോപണം. ഈ വില്‍പന പ്രതിപക്ഷവും മാധ്യമങ്ങളും ഇടപെട്ടു പൊളിച്ചു. സൗജന്യ സേവനത്തിന്റെ ലേബലില്‍ കോടി കണക്കിന് രൂപയുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് പാളിയത്. ഇങ്ങനൊയരു കരാറിന് പിന്നില്‍ താന്‍ തന്നെയാണെന്നും എം. ശിവശങ്കര്‍ സമ്മതിക്കുകയും ചെയ്തു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇയാള്‍ക്കെതിരെ രണ്ടാമത്തെ അഴിമതി ആരോപണം ബെവ് ക്യു ആപ്പുമായി ബന്ധപ്പെട്ടാണ്. ഇത് ബാറുടമകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതാണ്. കേരളത്തിലെ ചില്ലറ മദ്യവ്യാപാരം സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടന്നതെന്ന ആരോപണവും പ്രതിപക്ഷം നടത്തി. ആപ്പ് നിര്‍മാണത്തില്‍ പരിചയമില്ലാത്ത കമ്പനിക്ക് ആപ്പ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതില്‍ ഐ.ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയും പ്രത്യേക താല്‍പര്യമുണ്ടായിരുന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. കൂടാതെ ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ പേര് പുറത്തു വന്നിട്ടുണ്ട്. ഈ പദ്ധതിക്കായി പ്രൈസ് വട്ടര്‍ ഹൗസ് കൂപ്പറെന്ന കമ്പനിക്ക് കണ്‍സന്‍ട്ടെന്‍സി ഉറപ്പിക്കുന്നതിനും സ്വിസ് കമ്പനിയായ ഹെസിന് കരാര്‍ ഉറപ്പിക്കുന്നതിനു വേണ്ടി ഇടപ്പെട്ടത് ഐ.ടി സെക്രട്ടയായ എം. ശിവശങ്കര്‍ തന്നെയാണെന്നുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ധനകാര്യ വകുപ്പിന്റെ എതിര്‍പ്പുകള്‍ നടക്കുന്നതിന് വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കാന്‍ നിര്‍ദേശിച്ചത്. ഐ.ടി വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത പദ്ധതിക്കായി സെക്രട്ടറി ഇടപ്പെട്ടതു തന്നെ ഈ പദ്ധതിയുടെ അഴിമതിലേക്കു തന്നെയാണ് വിരല്‍ ചുണ്ടിയത്.

ഇങ്ങനെ കോവിഡ് കാലത്തു തന്നെ നിരവധി ആരോപണങ്ങള്‍ക്ക് ഇതിനോടകം തന്നെ വിധേയനായെങ്കിലും ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണവും തെളിവും അങ്ങനെ കൈകഴുകി ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നതല്ല. അതുകൊണ്ടു മാത്രമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയത്. സ്വര്‍ണ കള്ളകടത്തിന് കൂട്ടു നിന്നുവെന്നതു മാത്രമല്ല ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത സ്പ്നക്ക് എങ്ങനെ ഐ.ടി വകുപ്പില്‍ നിയമനം നല്‍കി. പ്ലസ് ടു യോഗ്യത മാത്രമുള്ള ഇവര്‍ എങ്ങനെ മാനേജര്‍ ലെവലിലുള്ള തസ്തികയില്‍ നിമയം നേടിയത് ചട്ടങ്ങള്‍ പാലിക്കാതെ തന്നെയാണ്. ഇതെല്ലാം സെക്രട്ടറിക്കും ഐ.ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കുമുള്ള പങ്കിനെ സൂചിപ്പിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends