ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും
നാട്ടുകാരെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്രപ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് നിരവധി പേരുടെ സ്വപ്‌നങ്ങളാണ്. ദുബായിലെ കമ്ബനിയില്‍ അക്കൗണ്ടന്റായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് നിജാസ് ചെമ്ബായിക്ക് നെഞ്ച് നീറുകയാണ്.
ഇന്ന് വൈകുന്നേരം കണ്ണൂരിലേക്ക് യാത്ര ചിരിക്കുമ്ബോള്‍ മുഹമ്മദ് നിജാസിന്റെ നെഞ്ചില്‍ വലിയൊരു ഭാരമാണ്. ഇന്നലെ ഉച്ചയ്ക്ക് സ്‌നേഹ ചുംബനം നല്‍കി പറഞ്ഞച്ച ഒരു വയസുള്ള മകന്‍ അസം മുഹമ്മദിനെ വിട്ടുപിരിഞ്ഞു. കരിപ്പൂര്‍ ഉണ്ടായ വിമാനാപകടത്തില്‍ മുഹമ്മദ് നിജാസിന്റെ മകന് പൊലിഞ്ഞതിന്റെ വേദനയില്‍ മറ്റൊരു വാര്‍ത്ത കൂടി അവരെ തേടിയെത്തി. ഭാര്യ ഷാഹിറാ ബാനു(29) മരിച്ചെങ്കിലും ഗുരുതര നിലയിലാണെന്നാണ് മുഹമ്മദ് നിജാസിനെ അറിയിച്ചിരിക്കുന്നത്.
മറ്റ് രണ്ട് മക്കള്‍ക്ക് പരുക്കുമുണ്ട്. എന്ത് പറഞ്ഞ് മുഹമ്മദ് നിജാസിനെ സമാധാനിപ്പിക്കണം എന്ന് സുഹൃത്തുക്കള്‍ക്ക് അറിയില്ല. ഷാഹിറാ ബാനുവിന്റെ മരണം ഉറപ്പാക്കിയിരുന്നുവെങ്കിലും അത് താങ്ങാനുള്ള കരുത്ത് മുഹമ്മദ് നിജാസിന് ഉണ്ടാവില്ലെന്ന് കരുതി ബന്ധുക്കളും സുഹൃത്തുക്കളും ഈ വിവരം വെളിപ്പെടുത്താതെ അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയക്കുകയാണ്. ഏഴ് വര്‍ഷേേത്താളമായി ഷാര്‍ജ നാഷണല്‍ പെയിന്റ്‌സിനടുത്തെ ഫ്‌ലാറ്റില്‍ കൂടെയുണ്ടായിരുന്ന ഭാര്യയെയും മൂന്നു മക്കളെയും വീസ റദ്ദാക്കിയാണ് നാട്ടിലേയ്ക്ക് പറഞ്ഞയച്ചത്.
കോവിഡ് 19 കാരണം മൂത്ത രണ്ടു മക്കളുടെ വിദ്യാഭ്യാസം തകരാറിലാകുമെന്ന ആശങ്കയാണ് കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അടുത്ത മാസമായിരുന്നു യാത്ര നേരത്തെ തീരുമാനിച്ചിരുന്നത്. കുടുംബത്തിന് ക്വാറന്റീനില്‍ കഴിയാന്‍ ഒരു വീട് പെട്ടെന്ന് തരപ്പെട്ടപ്പോള്‍ യാത്ര വെള്ളിയാഴ്ചത്തേയ്ക്ക് ആക്കുകയായിരുന്നു. കുടുംബത്തെ യാത്രയയച്ച് തിരിച്ച് താമസ സ്ഥലത്ത് എത്തിയതുമുതല്‍ മുഹമ്മദ് നിജാസ് ഏറെ വിഷാദത്തിലായിരുന്നു.
രാത്രിയോടെ അപകട വാര്‍ത്ത അറിഞ്ഞതുമുതല്‍ മുഹമ്മദ് നിജാസ് ആകെ തകര്‍ന്നു. വൈകാതെ ഇളയ കുട്ടി അസം മുഹമ്മദ് മരിച്ചതായും ഭാര്യക്ക് പരുക്കുണ്ടെന്നും മറ്റു മക്കള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെന്നും വിവരം ലഭിച്ചു. അലറിക്കരഞ്ഞ ഇദ്ദേഹത്തെ സമാശ്വസിപ്പിക്കാനാകാതെ എല്ലാവരും വലഞ്ഞു. പിന്നീട് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള വഴിതേടുകയായിരുന്നു. രാത്രി കണ്ണൂരിലേയ്ക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ലഭിച്ചു.
https://www.facebook.com/Malayalivartha