സ്വപ്നയേക്കാൾ കേമി അവളാണ്... സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയുമായി ബന്ധം, ബന്ധങ്ങൾ പുറത്ത് വന്നുതുടങ്ങിയതോടെ നെഞ്ചിടിച്ച് വമ്പന്മാർ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇവര്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. പൊലീസുകാര്‍ക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നതും പരിശോധിക്കും. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി എടുക്കാനാണ് നിലവിലെ തീരുമാനം. അതേസമയം സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വമ്പന്മാർ പിടിയിലായേക്കുമെന്ന് സൂചന.
ഏറ്റവുമൊടുവില്‍ പുറത്ത് വരുന്നത് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയെക്കുറിച്ചുള്ള വിവരങ്ങളാണ്. ഇവരുടെ സഹായത്തോടെ സ്വപ്ന തലസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ സൂചനകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം വനിതയുടെ സഹായത്തോടെ വിവിധ മേഖലകളില്‍ നിക്ഷേപിച്ചോ എന്ന കാര്യമാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇരുവരും ഒന്നിച്ചു സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. സ്വപ്നയുടേയും സരിത്തിന്റെയും ഫോണില്‍ നിന്നും ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ചില ദിവസങ്ങളില്‍ പത്തിലധികം തവണ ഇവരെ വിളിച്ചു. രണ്ടു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോളുകളാണു മിക്കതും. സ്വപ്ന ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫോണില്‍നിന്നും ഇവരെ ബന്ധപ്പെട്ടു. സ്വപ്ന ഒളിവില്‍ പോകുന്നതിനു മുന്‍പ് കുടുംബ സുഹൃത്തിന്റെ ഫോണില്‍നിന്ന് ഇവരെ വിളിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
വര്‍ക്കലയില്‍ വച്ചും കര്‍ണാകടയിലേക്കു പോകുന്ന വഴിയിലും ഇവരുമായി ഫോണില്‍ സംസാരിച്ചു. ബെംഗളൂരുവിലേക്ക് സ്വപ്ന പോയത് ഇവരുടെ സഹായ വാഗ്ദാനം കൊണ്ടാണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
എന്നാൽ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ വീണ്ടെടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. . സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങൾ, വിവിധ ചാറ്റുകള്‍ , ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍ഐഎ വീണ്ടെടുത്തത്. സി- ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്ത്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ മുഖ്യ തെളിവാണെന്നും ഇതിന്‍്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ അറയിച്ചു.
സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്ന് മാത്രം 2000 ജിബി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്ക്രീന്‍ ഷോട്ട് അടക്കം കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അന്‍വര്‍, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളില്‍ നിന്നും 2000 ജിപി ഡിജിറ്റല്‍ തെളിവും ലഭിച്ചിട്ടുണ്ട്.
അഞ്ച് ദിവസം പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം. സന്ദീപ് നായര്‍ , ഷാഫി, മുഹമ്മദ് അലി എന്നി മൂന്ന് പ്രതികളെ വെള്ളിയാഴ്ച രാവിലെ വരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു. നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്വപ്ന സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും എന്‍ഐഎ അപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha