കേസ് രജിസ്റ്റര്‍ ചെയത് റെക്കോര്‍ഡിട്ട് പോലീസ്; 3000 പേര്‍ക്കെതിരെ കേസ്; കേസടെടുത്തും അടിച്ചൊതുക്കിയും ജലീലിനെതിരായ സമരങ്ങള്‍ ഇല്ലാതാക്കന്‍ സര്‍ക്കാര്‍; 500 പേര്‍ അറസ്റ്റിലായി; ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുമ്പൊന്നും കാണാന്‍ സാധിക്കാത്ത ആക്രണ സ്വഭാവമാണ് പോലീസ് സമരക്കാര്‍ക്കെതിരെ നടത്തുന്നത്. ഇതിന് പുറമേ സമരക്കാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും ഇത്തമൊരു നിലപാട് തന്നെയാണ് പോലീസ് സ്വീകരിച്ചരിക്കുന്നത്. തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച അറസ്റ്റിന്റെയും കേസിന്റെ കാര്യത്തില്‍ പോലീസ് പുതിയ റെക്കോര്‍ഡ് തന്നെ ഇടുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരേയാണ് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ്.
എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേര്‍ക്കെതിരേ കേസെടുത്തത്. 25 എഫ്‌ഐആറുകളിലാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്. എല്ലാവര്‍ക്കുമെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല. ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുമുണ്ട്. സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റതായും പോലീസ് പറയുന്നു.
കെ.ടി ജലീലിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തമുതലാണ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് യുവജന സംഘടകള്‍ സമരം ആരംഭിച്ചത്. പിന്നീട് മന്ത്രിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയും മന്ത്രിക്കെതിരെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ സമരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ശക്തമാക്കി. ഇതു പോലീസും സമരക്കാരും തമ്മിലുള്ള തെരുവ് യുദ്ധത്തിലാണ് കലാശിച്ചത്. സമരക്കാരെ മുമ്പൊന്നും കാണാത്ത വിധം അടിച്ചമര്‍ത്തുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതോടെ കഴിഞ്ഞ ഏട്ടു ദിവസമായി തലസ്ഥാനവും ജില്ലാ ആസ്ഥാനും മന്ത്രിമാരുടെ വസതികളും എല്ലാം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധകളമായി. ഇതിനെ പരിഹസിക്കുന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചത്. സമരം അനാവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ.ടി ജലീലിനെ പിന്തുണക്കുകയും രാജിയുടെ ആവശ്യമില്ലെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ബി.ജെ.പി, കേണ്‍ഗ്രസ്സ് സമരങ്ങളില്‍ ഗുണ്ടകളെ ഇറക്കുന്നുവെന്നും ബോധപൂര്‍വ്വം അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. അതെ സമയം സി.പി.എം യുവജന നേതാക്കള്‍ ചെയ്തത് തങ്ങളുടെ സമരങ്ങളെ കളിയാക്കി ചോരയല്ല മഷിയെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. എം. സ്വരാജിനെ പോലുള്ള എം.എല്‍.എമാര്‍ ഒരു പടി കൂടി കടന്ന് തങ്ങളുടെ സമരങ്ങള്‍ മാത്രമാണ് സമരങ്ങളെന്നും ഇപ്പോള്‍ നടക്കുന്നത് പ്രഹത്സനമാണെന്നും ആരോപിച്ചു.
ഇതെല്ലാം സര്‍ക്കാര്‍ എങ്ങനെയാണ് ഈ സമരങ്ങളെ നേരിട്ടു എന്നതിന് തെളിവാണ്. പോലീസിന്റെ കേസെടുക്കല്‍ പോലും സര്‍ക്കാര്‍ സമരങ്ങളോടുള്ള സമീപനത്തിന് തെളിവാണ്. എത്രയും വേഗം സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന നിലപാടണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അഞ്ചു പോലീസുക്കാര്‍ക്ക് പരിക്കേറ്റതായി പോലീസ് പറയുമ്പോള്‍ നൂറുകണക്കിന് സമരക്കാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന് നേതാക്കളും പെടുന്നുണ്ട്.
https://www.facebook.com/Malayalivartha