Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

കേസ് രജിസ്റ്റര്‍ ചെയത് റെക്കോര്‍ഡിട്ട് പോലീസ്; 3000 പേര്‍ക്കെതിരെ കേസ്; കേസടെടുത്തും അടിച്ചൊതുക്കിയും ജലീലിനെതിരായ സമരങ്ങള്‍ ഇല്ലാതാക്കന്‍ സര്‍ക്കാര്‍; 500 പേര്‍ അറസ്റ്റിലായി; ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍

21 SEPTEMBER 2020 11:13 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുമ്പൊന്നും കാണാന്‍ സാധിക്കാത്ത ആക്രണ സ്വഭാവമാണ് പോലീസ് സമരക്കാര്‍ക്കെതിരെ നടത്തുന്നത്. ഇതിന് പുറമേ സമരക്കാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും ഇത്തമൊരു നിലപാട് തന്നെയാണ് പോലീസ് സ്വീകരിച്ചരിക്കുന്നത്. തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച അറസ്റ്റിന്റെയും കേസിന്റെ കാര്യത്തില്‍ പോലീസ് പുതിയ റെക്കോര്‍ഡ് തന്നെ ഇടുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരേയാണ് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ്.

എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേര്‍ക്കെതിരേ കേസെടുത്തത്. 25 എഫ്‌ഐആറുകളിലാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്. എല്ലാവര്‍ക്കുമെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല. ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുമുണ്ട്. സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റതായും പോലീസ് പറയുന്നു.

കെ.ടി ജലീലിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തമുതലാണ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് യുവജന സംഘടകള്‍ സമരം ആരംഭിച്ചത്. പിന്നീട് മന്ത്രിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയും മന്ത്രിക്കെതിരെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ സമരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ശക്തമാക്കി. ഇതു പോലീസും സമരക്കാരും തമ്മിലുള്ള തെരുവ് യുദ്ധത്തിലാണ് കലാശിച്ചത്. സമരക്കാരെ മുമ്പൊന്നും കാണാത്ത വിധം അടിച്ചമര്‍ത്തുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതോടെ കഴിഞ്ഞ ഏട്ടു ദിവസമായി തലസ്ഥാനവും ജില്ലാ ആസ്ഥാനും മന്ത്രിമാരുടെ വസതികളും എല്ലാം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധകളമായി. ഇതിനെ പരിഹസിക്കുന്ന നിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചത്. സമരം അനാവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ.ടി ജലീലിനെ പിന്തുണക്കുകയും രാജിയുടെ ആവശ്യമില്ലെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ബി.ജെ.പി, കേണ്‍ഗ്രസ്സ് സമരങ്ങളില്‍ ഗുണ്ടകളെ ഇറക്കുന്നുവെന്നും ബോധപൂര്‍വ്വം അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. അതെ സമയം സി.പി.എം യുവജന നേതാക്കള്‍ ചെയ്തത് തങ്ങളുടെ സമരങ്ങളെ കളിയാക്കി ചോരയല്ല മഷിയെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. എം. സ്വരാജിനെ പോലുള്ള എം.എല്‍.എമാര്‍ ഒരു പടി കൂടി കടന്ന് തങ്ങളുടെ സമരങ്ങള്‍ മാത്രമാണ് സമരങ്ങളെന്നും ഇപ്പോള്‍ നടക്കുന്നത് പ്രഹത്സനമാണെന്നും ആരോപിച്ചു.

ഇതെല്ലാം സര്‍ക്കാര്‍ എങ്ങനെയാണ് ഈ സമരങ്ങളെ നേരിട്ടു എന്നതിന് തെളിവാണ്. പോലീസിന്റെ കേസെടുക്കല്‍ പോലും സര്‍ക്കാര്‍ സമരങ്ങളോടുള്ള സമീപനത്തിന് തെളിവാണ്. എത്രയും വേഗം സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന നിലപാടണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അഞ്ചു പോലീസുക്കാര്‍ക്ക് പരിക്കേറ്റതായി പോലീസ് പറയുമ്പോള്‍ നൂറുകണക്കിന് സമരക്കാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന് നേതാക്കളും പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends