മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ മൊഴിമാറ്റാന്‍ തന്നെ സ്വാധീനിച്ചതായി കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്നു തവണ തന്നെ കാണാന്‍ ആളുകള്‍ എത്തിയതായും സോബി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. നുണ പരിശോധനാ വേളയിലാണ് ഇക്കാര്യം സോബി വെളിപ്പെടുത്തിയത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത് എന്നും സോബി പറയുന്നു. ആഡംബര കാറുകളിലായിരുന്നു സംഘം എത്തിയത്.
ഇവര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ അതും ഹാജരാക്കാമെന്നും സോബി പറഞ്ഞു. 2019 നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഇക്കഴിഞ്ഞ ജനുവരിയിലുമാണ് സംഘം എത്തിയത്. പണവും വാഗ്ദാനം ചെയ്തുവെന്ന് സോബി പറഞ്ഞു.
അതേസമയം, ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും സോബി പറഞ്ഞു. മൂവാറ്റുപുഴയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ പിടികൂടിയപ്പോള്‍ തന്നെ കാണാന്‍ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്‌ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആള്‍ ഇതല്ലെന്നു ഉറപ്പിച്ചു. താന്‍ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്ക്കറിന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘമാണ് തിരുവനന്തപുരം സ്വർണ്ണ കടത്തിന്റെ പിന്നാമ്പുറം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്. സ്വപ്നയുടെ സ്വർണ്ണക്കടത്തും ബാലഭാസ്കറിന്റെ അപകടവും തമ്മിൽ ബന്ധമുണ്ടെന്നാണ് സി ബി ഐ പ്രാഥമികമായി കരുതുന്നത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അർജുൻ ആവർത്തിച്ച് പറയുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്. നുണ പരിശോധനക്ക് തയാറായതോടെയാണ് കൂടുതൽ പ്രതിസന്ധിയുണ്ടായത്.
നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും അർജുൻ വണ്ടിയോടിച്ചത് താനല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അർജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുൻപ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ബാലഭാസ്കർ പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്.
പിൻസീറ്റിൽ കിടന്ന് ഉറങ്ങുന്ന ഒരാൾക്ക് സംഭവിക്കേണ്ട അപകടമല്ല ബാലഭാസ്ക്കറിന് ഉണ്ടായത്. വണ്ടിയുടെ ഡ്രൈവറുടെ ഭാഗമാണ് കൂറ്റൻ മരത്തിൽ ഇടിച്ചത്. സ്വാഭാവികമായും ഡ്രൈവർ ഇരിക്കുന്ന ഭാഗത്ത് വലിയ അപകടം ഉണ്ടാകും. അതാണ് നടന്നതെന്ന് സി ബി ഐ കരുതുന്നു. പക്ഷേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കണം. ഡ്രൈവർ അർജുനെ വെറുതെ വിടാൻ സി ബി ഐ തയ്യാറല്ല. കൊല്ലത്ത് ഒരു ജ്യൂസ് ഷോപ്പിലിറങ്ങി ബാലഭാസ്കർ ജ്യൂസ് കുടിച്ചു. അതിന്റെ സി സിറ്റി വി ദൃശ്യങ്ങൾ ബാലഭാസ്കറിന്റെ മാനേജർ എടുത്തു കൊണ്ടു പോയതായി ആരോപണം ഉയർന്നിരുന്നു.
ഏതായാലും എസ്.പി. നന്ദകുമാർ അർജുനെ പൂർണമായി വിശ്വാസത്തിലെടുക്കാതെ കേസന്വേഷണവുമായി മൂന്നോട്ടു പോകാനാണ് തീരുമാനം. അർജുൻ പറയുന്നത് ശരിയാണെങ്കിൽ കൊല്ലത്ത് വച്ച് വാഹനം ബാലഭാസ്ക്കറിന് കൈമാറിയത് എന്തിനാണെന്നാണ് സി ബി ഐയുടെ സംശയം.
കൊല്ലത്ത് നിന്നാണ് ബാലഭാസ്ക്കർ ജ്യൂസ് കുടിച്ചത്. പ്രസ്തുത ജ്യൂസിൽ പന്തികേടായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന സംശയമാണ് സി ബി ഐക്ക് ഉള്ളത്. കലാഭവൻ സോബിയുടെ മൊഴി വിശ്വാസത്തിലെടുത്താൽ ബാലഭാസ്ക്കറിന്റെ വാഹനത്തിൽ സ്വർണ്ണം ഉണ്ടായിരു ന്നു എന്നാണ് കരുതുന്നത്. സ്വർണ്ണം കള്ളക്കടത്ത് ആണെന്നാണ് സി ബി ഐ കരുതുന്നത്. അതിന് തിരുവനന്തപുരം കള്ള കടത്തുമായി ബന്ധം ഉണ്ടോ എന്നാണ് സി ബി ഐ പരിശോധിക്കുന്നത്.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്‌ബോഴായിരുന്നു ബാലഭാസ്‌കര്‍ മരണമടഞ്ഞത്.
https://www.facebook.com/Malayalivartha