ഭാര്യയുള്ള ഹോസ്പിറ്റൽ വേണ്ട... ശിവശങ്കറിനെ വിടാതെ കസ്റ്റംസ്സ്... ആൻജിയോഗ്രാം കഴിഞ്ഞതോടെ വീണ്ടും ഹോസ്പിറ്റലിൽ എത്തി! മറ്റൊരു ആശുപത്രിയുടെ അഭിപ്രായം തേടണമെന്ന് കസ്റ്റംസ്
കസ്റ്റംസ് കസ്‌റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പൂര്‍ത്തിയായി. തൊട്ടുപിന്നാലെ ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി. ഇ.സി.ജിയില്‍ വ്യത്യാസമുള്ളതിനാലാണ് ആന്‍ജിയോഗ്രാം നടത്താന്‍ ആശുപത്രി തീരുമാനിച്ചത്. കാര്‍ഡിയാക് ഐ.സി.യുവില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. തലചുറ്റലും നടുവേദനയും ശിവശങ്കറിനുണ്ട്. അദ്ദേഹം കാര്‍ഡിയാക്ക് ഐ.സി.യുവില്‍ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സാധാരണഗതിയിലാണ്. ശിവശങ്കറുടെ ആരോഗ്യനില സംബന്ധിച്ച് വിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. എന്നാൽ ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പൂര്‍ത്തിയായത്തോടെ കസ്റ്റംസ് വീണ്ടും ഹോസ്പിറ്റലെത്തി. കരമനയിലെ ഹോസ്പിറ്റൽ മാറ്റി മറ്റൊരു ഹോസ്പിറ്റലിൽ ആക്കാൻ സാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തു. വിദേശത്തേയ്ക്ക് പ്രതികള്‍ 1.90ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കണ്ടെത്തല്‍. ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ് പറയുന്നു.
വന്‍സമ്മര്‍ദ്ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വച്ച് കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗത്തിന്‍റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്.ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയതെന്നാണ് സൂചന.
സ്വപ്നസുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പം ഡോളര്‍ കടത്തിന് ശിവശങ്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്.
പുതിയൊരു കേസ് നമ്ബറാണ് നോട്ടീസിലുള്ളതെന്ന്, നോട്ടീസ് പരിശോധിച്ച ശിവശങ്കറിന് മനസ്സിലായി. പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്നാല്‍ കഴിയില്ലെന്ന് കസ്റ്റംസ് മറുപടി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha