Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ചൈനയെ വിറപ്പിച്ച് ഇന്ത്യ; കരയും കടലും ആകാശവും ഇനി ബ്രഹ്മോസിന്റെ കീഴില്‍; പരീക്ഷണം വന്‍ വിജയം; മിസൈലുകള്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നു; തന്ത്രപ്രധാന നീക്കവുമായി ഇന്ത്യന്‍ സേന; ശൗര്യ മിസൈലുകള്‍ക്ക് പിന്നാലെ

19 OCTOBER 2020 02:38 PM IST
മലയാളി വാര്‍ത്ത

ആകാശവും, കരയും കടന്ന് ഒടുവില്‍ കടലിലും നമ്മള്‍ അതിശക്തരായിരിക്കുകയാണ്. ഇന്ത്യയുടെ വജ്രായുധത്തിന്റെ കാര്യമായ ബ്രഹ്മോസിനെ കുറിച്ചാണ് പറയുന്നത്. ഒടുവില്‍ നമ്മള്‍ ബ്രഹ്മോസിന്റെ സമുദ്ര വാരിയന്റും വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന സ്തംഭമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ സമുദ്രത്തില്‍ നിന്നും വിക്ഷേപിക്കാനാകുന്ന വേരിയന്റ് ആണ് ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമായിരുന്നു എന്ന് മാത്രമല്ല മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ലക്ഷ്യത്തെ അനവധി വിഷമകരമായ പാതകളിലൂടെ സഞ്ചരിച്ചതിനു ശേഷം സൂചി മുനയുടെ കൃത്യതയോടെ ഭേദിക്കുന്നതില്‍ ബ്രഹ്മോസ് വിജയിച്ചിരിക്കുകയാണ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ ആയ ഐ.എന്‍.എസ് ചെന്നൈ യില്‍ നിന്നും ആണ് ബ്രഹ്മോസിന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലും അരുണാചല്‍ പ്രദേശിലും അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബ്രഹ്മോസ് മിസൈലുകളും മറ്റ് ആയുധങ്ങളും ഇന്ത്യ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച വിക്ഷേപിച്ച 290 കിലോമീറ്റര്‍ മിസൈല്‍ റേഞ്ച് ഉള്ള ഇന്ത്യ റഷ്യ സംയുക്ത സംരംഭം ആയ ബ്രഹ്മോസിന് നിലവില്‍ കര, കടല്‍, വായു വാരിയന്റുകള്‍ അഥവാ കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ തക്കവണ്ണം സാങ്കേതിക ക്ഷമതയുണ്ട്. മിസൈലിന്റെ ഉയര്‍ന്ന വേഗത എന്ന് പറയുന്നത് 2.8 മാക് ആണ്, അതായത് ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത.

ഉയര്‍ന്ന തലത്തിലുള്ളതും വളരെ സങ്കീര്‍ണ്ണവുമായ പാതയിലൂടെ അനവധി വളയലും പുളയലും നടത്തിയ ശേഷമാണ് ബ്രഹ്മോസ് മിസൈല്‍ പിന്‍പോയിന്റ കൃത്യതയോടെ ലക്ഷ്യത്തിലെത്തിയത്. ബ്രഹ്മോസ് എന്ന മാരക പ്രതിരോധ ആയുധം ആവനാഴിയില്‍ ആയതു വഴി ദീര്‍ഘ ദൂര നാവിക ഉപരിതല ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള ശേഷി കൈ വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്‌റ്റെല്‍ത് ഡിസ്‌ട്രോയര്‍ ആയ ഐ എന്‍ എസ് ചെന്നൈയ്ക്ക്. അതിനാല്‍ തന്നെ ഇന്ത്യന്‍ നാവികസേനയുടെ മറ്റൊരു മാരകമായ സംവിധാനമായി ഈ സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ മാറിയിരിക്കുകയാണ്.

2016 നവംബറില്‍ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്ത 7,500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് ചെന്നൈ മെച്ചപ്പെട്ട അതിജീവന ശക്തിയും ആക്രമണശേഷിയും സങ്കീര്‍ണ്ണമായ നാവിഗേഷന്‍ കഴിവുകളും ഉള്‍പ്പെടുന്ന നൂതനമായ രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്നതാണ് . മറ്റ് ആധുനിക ആയുധങ്ങള്‍ക്കും സെന്‍സറുകള്‍ക്കും പുറമെ രണ്ട് എട്ട് സെല്‍ വിക്ഷേപണ സംവിധാനങ്ങളിലായി 16 ബ്രഹ്മോസ് മിസൈലുകള്‍ യുദ്ധക്കപ്പലിന് വഹിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രഹ്മോസിന്റെ സമുദ്ര വേരിയന്റ് വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ഗവേഷണ വികസന സംഘടനയെയും ബ്രഹ്മോസിനെയും ഇന്ത്യന്‍ നാവികസേനയെയും അഭിനന്ദിക്കുകയുണ്ടായി. അത്യന്തം സെന്‍സിറ്റീവായ ലഡാക്ക് മേഖലയില്‍ ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെ ആണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഇത്തരം നിരവധി ആയുധങ്ങള്‍ വിജയകരമായി പരീക്ഷിച്ചത്.

400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന വിപുലീകൃത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ചത്തെ പരീക്ഷണം നടന്നിരിക്കുന്നത്. നിലവിലുള്ള 290 കിലോമീറ്ററില്‍ നിന്നാണ് ബ്രഹ്മോസ് പരിധി വര്‍ദ്ധിപ്പിച്ചത്. സെപ്റ്റംബര്‍ 30 ന് ഒഡീഷയിലെ ബാലസൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് വേരിയന്റ് പരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ച വിക്ഷേപിച്ച സമുദ്ര വാരിയന്റില്‍ വിപുലീകരിച്ചു ദൂര പരിധി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അതും കൂടി ഉള്‍പ്പെടുത്തുന്നതിന് അധികം സമയം ഒന്നും വേണ്ടി വരില്ല എന്ന് നിസംശയം പറയാം. 2016 ജൂണില്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിലേക്ക് (ഇന്ത്യ പ്രവേശിച്ചതിനുശേഷമാണ് മിസൈലിന്റെ ദൂരപരിധി കൂട്ടുന്നതിന് ഇന്ത്യക്ക് അന്താരാഷ്ട്ര നിയമപരമായി അര്‍ഹത കൈ വന്നത്. ഇപ്പോള്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗം കൂടിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈായ ബ്രഹ്മോസ് അതിന്റെ ദൂരപരിധി വര്‍ധിപ്പിച്ചു കൊണ്ടു വരുവാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യ ഏറ്റവും അടുത്തായി പരീക്ഷിച്ച മറ്റ് ആയുധങ്ങള്‍ 750 കിലോമീറ്റര്‍ ദൂരമുള്ള ന്യൂക്ലിയര്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് ശൗര്യ മിസൈലിന്റെ പുതിയ പതിപ്പും ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകര്‍ക്കുവാന്‍ റേഡിയേഷന്‍ വിരുദ്ധ മിസൈലും ഉള്‍പ്പെടുന്നു. ശക്തമായ ബ്രഹ്മോസ് ആയുധവ്യവസ്ഥയിലെ തദ്ദേശീയ ബൂസ്റ്ററുകളും മറ്റ് തദ്ദേശീയ ഘടകങ്ങളുടെയും സീരിയല്‍ ഉല്‍പാദനത്തിന് ഇന്ത്യ പ്രാപ്തരായിട്ടുണ്ടെന്ന് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു ബ്രഹ്മോസിന്റെ ദൂര പരിധി വര്‍ധിപ്പിച്ചു കൊണ്ട് വരുന്നതിലൂടെയും മറ്റ് സാങ്കേതികതകള്‍ വിപുലീകരിക്കുന്നതിലൂടെയും, പ്രതിരോധ രംഗത്ത് കരയിലും കടലിലും ആകാശത്തും ആര്‍ക്കും എളുപ്പത്തില്‍ വെല്ലു വിളിക്കാനാവാത്ത ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (2 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (2 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (3 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (5 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (6 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (6 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (6 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (7 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (8 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (8 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (8 hours ago)

Malayali Vartha Recommends