Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

ചൈനയെ വിറപ്പിച്ച് ഇന്ത്യ; കരയും കടലും ആകാശവും ഇനി ബ്രഹ്മോസിന്റെ കീഴില്‍; പരീക്ഷണം വന്‍ വിജയം; മിസൈലുകള്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നു; തന്ത്രപ്രധാന നീക്കവുമായി ഇന്ത്യന്‍ സേന; ശൗര്യ മിസൈലുകള്‍ക്ക് പിന്നാലെ

19 OCTOBER 2020 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

തുലാം രാശി... പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.

വൃശ്ചികം രാശി ..ഈശ്വരാധീനവും ഭാഗ്യവർദ്ധനവും വേണ്ടുവോളം അനുഭവപ്പെടുന്നതിനാൽ വിചാരിക്കുന്ന കാര്യങ്ങൾ കൃത്യമായി നടപ്പിലാകും

വ്യാഴ മാറ്റം: ചിങ്ങം രാശി .... അഷ്ടമശനി തുടരുന്ന കാലഘട്ടമായതിനാൽ ആരോഗ്യ കാര്യങ്ങളിൽ ഒട്ടും അലംഭാവം കാണിക്കരുത്.

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.

മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.

ആകാശവും, കരയും കടന്ന് ഒടുവില്‍ കടലിലും നമ്മള്‍ അതിശക്തരായിരിക്കുകയാണ്. ഇന്ത്യയുടെ വജ്രായുധത്തിന്റെ കാര്യമായ ബ്രഹ്മോസിനെ കുറിച്ചാണ് പറയുന്നത്. ഒടുവില്‍ നമ്മള്‍ ബ്രഹ്മോസിന്റെ സമുദ്ര വാരിയന്റും വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന സ്തംഭമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ സമുദ്രത്തില്‍ നിന്നും വിക്ഷേപിക്കാനാകുന്ന വേരിയന്റ് ആണ് ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമായിരുന്നു എന്ന് മാത്രമല്ല മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ലക്ഷ്യത്തെ അനവധി വിഷമകരമായ പാതകളിലൂടെ സഞ്ചരിച്ചതിനു ശേഷം സൂചി മുനയുടെ കൃത്യതയോടെ ഭേദിക്കുന്നതില്‍ ബ്രഹ്മോസ് വിജയിച്ചിരിക്കുകയാണ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ ആയ ഐ.എന്‍.എസ് ചെന്നൈ യില്‍ നിന്നും ആണ് ബ്രഹ്മോസിന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലും അരുണാചല്‍ പ്രദേശിലും അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബ്രഹ്മോസ് മിസൈലുകളും മറ്റ് ആയുധങ്ങളും ഇന്ത്യ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച വിക്ഷേപിച്ച 290 കിലോമീറ്റര്‍ മിസൈല്‍ റേഞ്ച് ഉള്ള ഇന്ത്യ റഷ്യ സംയുക്ത സംരംഭം ആയ ബ്രഹ്മോസിന് നിലവില്‍ കര, കടല്‍, വായു വാരിയന്റുകള്‍ അഥവാ കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ തക്കവണ്ണം സാങ്കേതിക ക്ഷമതയുണ്ട്. മിസൈലിന്റെ ഉയര്‍ന്ന വേഗത എന്ന് പറയുന്നത് 2.8 മാക് ആണ്, അതായത് ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത.

ഉയര്‍ന്ന തലത്തിലുള്ളതും വളരെ സങ്കീര്‍ണ്ണവുമായ പാതയിലൂടെ അനവധി വളയലും പുളയലും നടത്തിയ ശേഷമാണ് ബ്രഹ്മോസ് മിസൈല്‍ പിന്‍പോയിന്റ കൃത്യതയോടെ ലക്ഷ്യത്തിലെത്തിയത്. ബ്രഹ്മോസ് എന്ന മാരക പ്രതിരോധ ആയുധം ആവനാഴിയില്‍ ആയതു വഴി ദീര്‍ഘ ദൂര നാവിക ഉപരിതല ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള ശേഷി കൈ വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്‌റ്റെല്‍ത് ഡിസ്‌ട്രോയര്‍ ആയ ഐ എന്‍ എസ് ചെന്നൈയ്ക്ക്. അതിനാല്‍ തന്നെ ഇന്ത്യന്‍ നാവികസേനയുടെ മറ്റൊരു മാരകമായ സംവിധാനമായി ഈ സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ മാറിയിരിക്കുകയാണ്.

2016 നവംബറില്‍ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്ത 7,500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് ചെന്നൈ മെച്ചപ്പെട്ട അതിജീവന ശക്തിയും ആക്രമണശേഷിയും സങ്കീര്‍ണ്ണമായ നാവിഗേഷന്‍ കഴിവുകളും ഉള്‍പ്പെടുന്ന നൂതനമായ രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്നതാണ് . മറ്റ് ആധുനിക ആയുധങ്ങള്‍ക്കും സെന്‍സറുകള്‍ക്കും പുറമെ രണ്ട് എട്ട് സെല്‍ വിക്ഷേപണ സംവിധാനങ്ങളിലായി 16 ബ്രഹ്മോസ് മിസൈലുകള്‍ യുദ്ധക്കപ്പലിന് വഹിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രഹ്മോസിന്റെ സമുദ്ര വേരിയന്റ് വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ഗവേഷണ വികസന സംഘടനയെയും ബ്രഹ്മോസിനെയും ഇന്ത്യന്‍ നാവികസേനയെയും അഭിനന്ദിക്കുകയുണ്ടായി. അത്യന്തം സെന്‍സിറ്റീവായ ലഡാക്ക് മേഖലയില്‍ ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെ ആണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഇത്തരം നിരവധി ആയുധങ്ങള്‍ വിജയകരമായി പരീക്ഷിച്ചത്.

400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന വിപുലീകൃത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ചത്തെ പരീക്ഷണം നടന്നിരിക്കുന്നത്. നിലവിലുള്ള 290 കിലോമീറ്ററില്‍ നിന്നാണ് ബ്രഹ്മോസ് പരിധി വര്‍ദ്ധിപ്പിച്ചത്. സെപ്റ്റംബര്‍ 30 ന് ഒഡീഷയിലെ ബാലസൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് വേരിയന്റ് പരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ച വിക്ഷേപിച്ച സമുദ്ര വാരിയന്റില്‍ വിപുലീകരിച്ചു ദൂര പരിധി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അതും കൂടി ഉള്‍പ്പെടുത്തുന്നതിന് അധികം സമയം ഒന്നും വേണ്ടി വരില്ല എന്ന് നിസംശയം പറയാം. 2016 ജൂണില്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിലേക്ക് (ഇന്ത്യ പ്രവേശിച്ചതിനുശേഷമാണ് മിസൈലിന്റെ ദൂരപരിധി കൂട്ടുന്നതിന് ഇന്ത്യക്ക് അന്താരാഷ്ട്ര നിയമപരമായി അര്‍ഹത കൈ വന്നത്. ഇപ്പോള്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗം കൂടിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈായ ബ്രഹ്മോസ് അതിന്റെ ദൂരപരിധി വര്‍ധിപ്പിച്ചു കൊണ്ടു വരുവാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യ ഏറ്റവും അടുത്തായി പരീക്ഷിച്ച മറ്റ് ആയുധങ്ങള്‍ 750 കിലോമീറ്റര്‍ ദൂരമുള്ള ന്യൂക്ലിയര്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് ശൗര്യ മിസൈലിന്റെ പുതിയ പതിപ്പും ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകര്‍ക്കുവാന്‍ റേഡിയേഷന്‍ വിരുദ്ധ മിസൈലും ഉള്‍പ്പെടുന്നു. ശക്തമായ ബ്രഹ്മോസ് ആയുധവ്യവസ്ഥയിലെ തദ്ദേശീയ ബൂസ്റ്ററുകളും മറ്റ് തദ്ദേശീയ ഘടകങ്ങളുടെയും സീരിയല്‍ ഉല്‍പാദനത്തിന് ഇന്ത്യ പ്രാപ്തരായിട്ടുണ്ടെന്ന് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു ബ്രഹ്മോസിന്റെ ദൂര പരിധി വര്‍ധിപ്പിച്ചു കൊണ്ട് വരുന്നതിലൂടെയും മറ്റ് സാങ്കേതികതകള്‍ വിപുലീകരിക്കുന്നതിലൂടെയും, പ്രതിരോധ രംഗത്ത് കരയിലും കടലിലും ആകാശത്തും ആര്‍ക്കും എളുപ്പത്തില്‍ വെല്ലു വിളിക്കാനാവാത്ത ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി  (3 hours ago)

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (4 hours ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (4 hours ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (4 hours ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (4 hours ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (4 hours ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (5 hours ago)

വി ശിവൻകുട്ടി മറുപടി പറയണം  (5 hours ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (5 hours ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (6 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (6 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (6 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (6 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (8 hours ago)

Malayali Vartha Recommends