Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയെ വിറപ്പിച്ച് ഇന്ത്യ; കരയും കടലും ആകാശവും ഇനി ബ്രഹ്മോസിന്റെ കീഴില്‍; പരീക്ഷണം വന്‍ വിജയം; മിസൈലുകള്‍ അതിര്‍ത്തികളില്‍ വിന്യസിക്കുന്നു; തന്ത്രപ്രധാന നീക്കവുമായി ഇന്ത്യന്‍ സേന; ശൗര്യ മിസൈലുകള്‍ക്ക് പിന്നാലെ

19 OCTOBER 2020 02:38 PM IST
മലയാളി വാര്‍ത്ത

ആകാശവും, കരയും കടന്ന് ഒടുവില്‍ കടലിലും നമ്മള്‍ അതിശക്തരായിരിക്കുകയാണ്. ഇന്ത്യയുടെ വജ്രായുധത്തിന്റെ കാര്യമായ ബ്രഹ്മോസിനെ കുറിച്ചാണ് പറയുന്നത്. ഒടുവില്‍ നമ്മള്‍ ബ്രഹ്മോസിന്റെ സമുദ്ര വാരിയന്റും വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന സ്തംഭമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ സമുദ്രത്തില്‍ നിന്നും വിക്ഷേപിക്കാനാകുന്ന വേരിയന്റ് ആണ് ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമായിരുന്നു എന്ന് മാത്രമല്ല മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ലക്ഷ്യത്തെ അനവധി വിഷമകരമായ പാതകളിലൂടെ സഞ്ചരിച്ചതിനു ശേഷം സൂചി മുനയുടെ കൃത്യതയോടെ ഭേദിക്കുന്നതില്‍ ബ്രഹ്മോസ് വിജയിച്ചിരിക്കുകയാണ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ ആയ ഐ.എന്‍.എസ് ചെന്നൈ യില്‍ നിന്നും ആണ് ബ്രഹ്മോസിന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലും അരുണാചല്‍ പ്രദേശിലും അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ബ്രഹ്മോസ് മിസൈലുകളും മറ്റ് ആയുധങ്ങളും ഇന്ത്യ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച വിക്ഷേപിച്ച 290 കിലോമീറ്റര്‍ മിസൈല്‍ റേഞ്ച് ഉള്ള ഇന്ത്യ റഷ്യ സംയുക്ത സംരംഭം ആയ ബ്രഹ്മോസിന് നിലവില്‍ കര, കടല്‍, വായു വാരിയന്റുകള്‍ അഥവാ കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ തക്കവണ്ണം സാങ്കേതിക ക്ഷമതയുണ്ട്. മിസൈലിന്റെ ഉയര്‍ന്ന വേഗത എന്ന് പറയുന്നത് 2.8 മാക് ആണ്, അതായത് ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗത.

ഉയര്‍ന്ന തലത്തിലുള്ളതും വളരെ സങ്കീര്‍ണ്ണവുമായ പാതയിലൂടെ അനവധി വളയലും പുളയലും നടത്തിയ ശേഷമാണ് ബ്രഹ്മോസ് മിസൈല്‍ പിന്‍പോയിന്റ കൃത്യതയോടെ ലക്ഷ്യത്തിലെത്തിയത്. ബ്രഹ്മോസ് എന്ന മാരക പ്രതിരോധ ആയുധം ആവനാഴിയില്‍ ആയതു വഴി ദീര്‍ഘ ദൂര നാവിക ഉപരിതല ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള ശേഷി കൈ വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്‌റ്റെല്‍ത് ഡിസ്‌ട്രോയര്‍ ആയ ഐ എന്‍ എസ് ചെന്നൈയ്ക്ക്. അതിനാല്‍ തന്നെ ഇന്ത്യന്‍ നാവികസേനയുടെ മറ്റൊരു മാരകമായ സംവിധാനമായി ഈ സ്‌റ്റെല്‍ത് ഡിസ്‌ട്രോയെര്‍ മാറിയിരിക്കുകയാണ്.

2016 നവംബറില്‍ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്ത 7,500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് ചെന്നൈ മെച്ചപ്പെട്ട അതിജീവന ശക്തിയും ആക്രമണശേഷിയും സങ്കീര്‍ണ്ണമായ നാവിഗേഷന്‍ കഴിവുകളും ഉള്‍പ്പെടുന്ന നൂതനമായ രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്നതാണ് . മറ്റ് ആധുനിക ആയുധങ്ങള്‍ക്കും സെന്‍സറുകള്‍ക്കും പുറമെ രണ്ട് എട്ട് സെല്‍ വിക്ഷേപണ സംവിധാനങ്ങളിലായി 16 ബ്രഹ്മോസ് മിസൈലുകള്‍ യുദ്ധക്കപ്പലിന് വഹിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രഹ്മോസിന്റെ സമുദ്ര വേരിയന്റ് വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ഗവേഷണ വികസന സംഘടനയെയും ബ്രഹ്മോസിനെയും ഇന്ത്യന്‍ നാവികസേനയെയും അഭിനന്ദിക്കുകയുണ്ടായി. അത്യന്തം സെന്‍സിറ്റീവായ ലഡാക്ക് മേഖലയില്‍ ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെ ആണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഇത്തരം നിരവധി ആയുധങ്ങള്‍ വിജയകരമായി പരീക്ഷിച്ചത്.

400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന വിപുലീകൃത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ചത്തെ പരീക്ഷണം നടന്നിരിക്കുന്നത്. നിലവിലുള്ള 290 കിലോമീറ്ററില്‍ നിന്നാണ് ബ്രഹ്മോസ് പരിധി വര്‍ദ്ധിപ്പിച്ചത്. സെപ്റ്റംബര്‍ 30 ന് ഒഡീഷയിലെ ബാലസൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് വേരിയന്റ് പരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ച വിക്ഷേപിച്ച സമുദ്ര വാരിയന്റില്‍ വിപുലീകരിച്ചു ദൂര പരിധി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അതും കൂടി ഉള്‍പ്പെടുത്തുന്നതിന് അധികം സമയം ഒന്നും വേണ്ടി വരില്ല എന്ന് നിസംശയം പറയാം. 2016 ജൂണില്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിലേക്ക് (ഇന്ത്യ പ്രവേശിച്ചതിനുശേഷമാണ് മിസൈലിന്റെ ദൂരപരിധി കൂട്ടുന്നതിന് ഇന്ത്യക്ക് അന്താരാഷ്ട്ര നിയമപരമായി അര്‍ഹത കൈ വന്നത്. ഇപ്പോള്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗം കൂടിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈായ ബ്രഹ്മോസ് അതിന്റെ ദൂരപരിധി വര്‍ധിപ്പിച്ചു കൊണ്ടു വരുവാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യ ഏറ്റവും അടുത്തായി പരീക്ഷിച്ച മറ്റ് ആയുധങ്ങള്‍ 750 കിലോമീറ്റര്‍ ദൂരമുള്ള ന്യൂക്ലിയര്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് ശൗര്യ മിസൈലിന്റെ പുതിയ പതിപ്പും ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകര്‍ക്കുവാന്‍ റേഡിയേഷന്‍ വിരുദ്ധ മിസൈലും ഉള്‍പ്പെടുന്നു. ശക്തമായ ബ്രഹ്മോസ് ആയുധവ്യവസ്ഥയിലെ തദ്ദേശീയ ബൂസ്റ്ററുകളും മറ്റ് തദ്ദേശീയ ഘടകങ്ങളുടെയും സീരിയല്‍ ഉല്‍പാദനത്തിന് ഇന്ത്യ പ്രാപ്തരായിട്ടുണ്ടെന്ന് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു ബ്രഹ്മോസിന്റെ ദൂര പരിധി വര്‍ധിപ്പിച്ചു കൊണ്ട് വരുന്നതിലൂടെയും മറ്റ് സാങ്കേതികതകള്‍ വിപുലീകരിക്കുന്നതിലൂടെയും, പ്രതിരോധ രംഗത്ത് കരയിലും കടലിലും ആകാശത്തും ആര്‍ക്കും എളുപ്പത്തില്‍ വെല്ലു വിളിക്കാനാവാത്ത ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...  (3 minutes ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ  (32 minutes ago)

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം... രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം  (44 minutes ago)

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം... എട്ട് പേരെ കാണാതായി  (1 hour ago)

മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി  (1 hour ago)

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി പിഎസ്‌ജി...  (1 hour ago)

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (1 hour ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (2 hours ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (2 hours ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (2 hours ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (2 hours ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (3 hours ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (6 hours ago)

Malayali Vartha Recommends