17കാരിയെ പ്രണയം നടിച്ച് വശത്താക്കിയ അമ്മയുടെ കാമുകൻ ഒറ്റശേഖരമംഗലത്തെ പൂജാരി... വീട്ടുകാരെ പറ്റിച്ച് അവിഹിതം തുടരാൻ ആരുമറിയാതെ പെണ്‍കുട്ടിയുടെയും യുവാവിന്റെയും രഹസ്യവിവാഹം നടത്തിയതും മകളെ പീഡിപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും 'അമ്മ തന്നെ... പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് അവിഹിത ബന്ധം കയ്യോടെ പൊക്കിയപ്പോൾ അമ്മയുമായി കാമുകന്റെ ഒളിച്ചോട്ടം... ഒടുക്കം ഇരുവരെയും പോലീസ് പൊക്കിയത് കാട്ടാക്കടയിൽ വാടക വീടെടുത്ത് ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നതിനിടയിൽ... നാട്ടുകാരെ ഞെട്ടിച്ച സംഭവം..
വെള്ളറടയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയെയും, കാമുകന്‍ മൈലച്ചല്‍ സ്വദേശി സുബിത്ത് (21) നെയും വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളറട ,ഒറ്റശേഖരമംഗലം , ആടു തല്ലി തുടങ്ങിയ സ്ഥലങ്ങളിലെ ചില ക്ഷേത്രങ്ങളിലെ പൂജാരിയാണ് അറസ്റ്റിലായത്. പീഡനത്തിന് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട് .
ഇരുവരും കാട്ടാക്കടക്കടുത്ത്മഠത്തിക്കോണത്ത് വാടക വീടെടുത്ത് ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ചു വരികയായിരുന്നു . പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനായ നെല്ലിക്കാല സ്വദേശി ഇവരുടെ ബന്ധുകൂടിയാണ്.
വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി അവിഹിതം തുടരാന്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛനോ ബന്ധുക്കളോ അറിയാതെ അമ്മ തന്നെയാണ് മകളെ കാമുകന് കല്യാണം കഴിച്ചു കൊടുക്കാമെന്ന് സമ്മതിച്ചത് . ഇതിന് ശേഷം അമ്മയുടെ അനുവാദത്തോടെ മകളെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇങ്ങനെ ആദ്യ പീഡനം നടന്നത് .
അച്ഛന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തെല്ലാം വീട്ടില്‍ എത്തുന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം വിവാഹം കഴിപ്പിച്ച് അയക്കാനാവില്ലന്ന് അച്ഛനും ബന്ധുക്കളും നിലപാട് എടുത്തതോടെ വീട്ടില്‍ വന്ന് ഭീക്ഷണി മുഴക്കിയ പ്രതി കാമുകിയായ പെണ്‍കുട്ടിയുടെ അമ്മയുടെ പിന്തുണയോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത് .
തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയതോടെപെണ്‍കുട്ടിയുടെ അമ്മയുമായി പൂജാരി ഒളിച്ചോടുകയായിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ മാസം കാരക്കോണത്ത് ആശുപത്രിക്കു സമീപം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല.
തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും കാട്ടാക്കടക്കടുത്തുള്ള മഠത്തിക്കോണത്ത് വാടകക്ക് തമസിക്കുന്നതായി കണ്ടെത്തിയത് .
പൊലീസ് അന്വേഷണം മനസിലാക്കി തമിഴ് നാട്ടില്‍ ബസുക്കള്‍ ഉള്ള പെണ്‍കുട്ടിയുടെ അമ്മയും യുവാവും കേരളം വിടാനും ആലോചിച്ച് ഉറച്ചിരുന്നു .അപ്രതീക്ഷിതമായി വന്ന സെമി ലോക്ക് ഡൗണ്‍ കാരണമാണ് ഇവര്‍ക്ക് കാട്ടാക്കട വിട്ടു പോകാന്‍ കഴിയാതിരുന്നത് .
https://www.facebook.com/Malayalivartha