എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഭാര്യയെയും ഭാര്യയുടെ സുഹൃത്തുക്കളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം! മരണത്തിന് തൊട്ടു മുമ്പായി എഫ്.ബി പോസ്റ്റിട്ടതിന് പിന്നാലെ കാര്‍ ലോറിയിലിടിച്ചു.. കാറിൽ നിന്നും കണ്ടെടുത്തത് നിർണായകമായ കുറിപ്പ്; തിരുവനന്തപുരം ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ ദുരൂഹത
തൻ്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഭാര്യ ഉൾപ്പടെ ഉള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷം ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. തിരുവനന്തപുരം ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മണികണ്‌ഠേശ്വ സ്വദേശികളായ പ്രകാശ് ദേവരാജന്‍ (50), മകന്‍ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഇവര്‍ സഞ്ചരിച്ച കാറ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വരുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ പ്രകാശ് തത്ക്ഷണം മരിച്ചിരുന്നു. കാറ് വെട്ടിപൊളിച്ചെടുത്ത് ശിവദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.
കാറില്‍ നിന്ന് പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പോലീസിന് ലഭിച്ചു. വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചനകൾ ഉള്ളതായി പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൂടാതെ മരണത്തിന് മുമ്പായി പ്രകാശ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റും ആത്മഹത്യയിലേക്കാണ് സൂചന നല്‍കുന്നത്. 'എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു'-പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രണ്ടു പേരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha