Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി... ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്.... കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു...


അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ...മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി... പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല...


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി

വിഴിഞ്ഞത്തു കേന്ദ്ര സേന വന്നാൽ ജീവിതം ദുസ്സഹം

05 DECEMBER 2022 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെത്തുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടു തുടങ്ങി. വിഴിഞ്ഞം കലാപകാലത്ത് കേന്ദ്രസേന നല്കിയ ദുരിതം അനുഭവിച്ചവരാണ് ഇപ്പോഴും തുറയിലുള്ളത്. വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ  വിളിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ കേന്ദ്ര സേന ഉടന്‍തന്നെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

കേന്ദ്ര സേന വരുന്നതിനോട് സിപിഎം സംസ്ഥാന നേതൃത്വം  അനുകൂല നിലപട് എടുക്കുകയും ചെയ്തിരുന്നു. ഇതോടെ വിഴിഞ്ഞത്ത് കേന്ദ്ര സേന എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ സിആര്‍പിഎഫ് എത്തുമെന്നാണ് പുറത്തു വരുന്ന വിവരം.

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനമെടുപ്പിച്ചിരിക്കുന്നത്. കേന്ദ്ര സേന എത്തിയാല്‍ വിഴിഞ്ഞം പദ്ധതി എതിര്‍പ്പുകളെ മറികടന്ന് മുന്നോട്ടു പോകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നതും.

കേന്ദ്ര സേന വരുന്നതിന് എതിരെ ലത്തിന്‍ കത്തോലിക്ക സഭാ നേതൃത്വം അതൃപ്തി അറിയിക്കുകയും സമവായ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന വഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ സഭാ നേതൃത്വം സമവായത്തിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്ന പല ഉപാധികളും സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നുള്ളതാണ് വാസ്തവം.

വീണ്ടും പ്രതിഷേധവുമായി സഭയും വിശ്വാസികളും രംഗത്തിറങ്ങിയാല്‍ വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേന എത്തുമെന്നുള്ള കാര്യവും ഉറപ്പാണ്. അതേസമയം കേന്ദ്ര സേനയുടെ കടന്നു വരവ് പല ബുദ്ധിമുട്ടുകളും തങ്ങള്‍ക്ക് ഉയര്‍ത്തുമെന്നും നാട്ടുകാര്‍ ഭയക്കുന്നുണ്ട്. സ്വകാര്യ യാത്രകള്‍ക്കു പോലും സൈന്യത്തിനു മുന്നില്‍ കാരണം പറഞ്ഞ് അനുമതി വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്നുള്ളതൊക്കെ നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്ന സഭാ നേതൃത്വത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും രോഷവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

അതേസമയം സംസ്ഥാന സര്‍ക്കാരിനായിരിക്കില്ല വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ നിയന്ത്രണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസേനയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ കോടതിയുടെ നിലപാട് നിര്‍ണായകമാവും. സംസ്ഥാനത്തെ ഉന്നത പൊലീസ് ഓഫീസര്‍ക്കാവണം നിയന്ത്രണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതാണ് പതിവ്.

എന്നാല്‍ അക്രമികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതും പൊലീസുകാരെ പരിക്കേല്‍പ്പിച്ചതും ആഭ്യന്തര വകുപ്പിന്റെ പരാജയമായി ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നതും.
കേന്ദ്ര സേന എത്തിയാല്‍ വിഴിഞ്ഞം മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മുപ്പത് കിലോമീറ്ററിലേറെ ദൂരം സേനയുടെ നിയന്ത്രണത്തിലായിരിക്കും. വിഴിഞ്ഞം പദ്ധതിക്കായി പാറയും മറ്റും കടല്‍മാര്‍ഗ്ഗം കൊണ്ടുവന്ന് സംഭരിച്ചിരിക്കുന്നത് വിഴിഞ്ഞത്തു നിന്നും മുപ്പത് കിലോമീറ്ററിലേറെ അകലെ മത്സ്യത്തൊഴിലാളി കേന്ദ്രമായ അഞ്ചുതെങ്ങിലാണ്. അഞ്ചുതെങ്ങില്‍ നിന്നും ഇവ വിഴിഞ്ഞത്ത് എത്തിക്കണം.

എന്നാല്‍ ഇവ എത്തിക്കാന്‍ സാധിക്കാതെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കേന്ദ്രസേനയുടെ ഇടപെടല്‍ അനിവാര്യമാണ്. മാത്രമല്ല സമരക്കാര്‍ ഇപ്പോഴും സജീവമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സേനയെത്തിയാല്‍ വിഴിഞ്ഞം മുതല്‍ അഞ്ചുതെങ്ങു വരെയുള്ള ബീച്ച് ഹൈവേ റോഡില്‍ അവരുടെ സാന്നിദ്ധ്യം സ്ഥിരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഴിഞ്ഞത്തെയും പരിസരപ്രദേശങ്ങളിലേയും സംരക്ഷണം കേന്ദ്രസേന ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് കേന്ദ്ര സേനയെത്താന്‍ സാധ്യതയുണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍. കേന്ദ്രസേനയെ വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അറിയിച്ച് ചീഫ്‌സെക്രട്ടറിയോ ആഭ്യന്തരസെക്രട്ടറിയോ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകുകയും ചെയ്യും. സാധാരണയായി ഇത്തരം ദൗത്യങ്ങളില്‍ സിആര്‍പിഎഫിനെയാണ് നിയോഗിക്കുന്നത്.

സിആര്‍പിഎഫ് ആണ് എത്തുന്നതെങ്കില്‍ തിരുവനന്തപുരം പള്ളിപ്പുറത്തെ ക്യാമ്പില്‍ നിന്നായിരിക്കും അവരുടെ വരവ്. സാധാരണയായി .ക്രമസമാധാനചുമതലയുള്ള പൊലീസുദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സേന പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇത്തവണ കോടതി വിധി കൂടി നിര്‍ണ്ണായകമാകും.

കേന്ദ്ര സേന എത്താനുള്ള സാഹചര്യമൊരുങ്ങുകയാണെങ്കില്‍ ഇതാദ്യമായിട്ടായിരിക്കില്ല തിരുവനന്തപുരത്ത് അവരുടെ പ്രവേശനം. മുന്‍പ് മൂന്നുവട്ടം കേന്ദ്ര സേന തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 1992:ജൂലായില്‍ പൂന്തുറകലാപം നേരിടാനാണ് ആദ്യം കേന്ദ്ര സേന ഇറങ്ങിയത്. ആഭ്യന്തര മന്ത്രിയായിരുന്ന മുഖ്യമന്ത്രി കെ.കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന സമയമായതിനാല്‍ ആഭ്യന്തരമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന സി.വി.പദ്മരാജനാണ് അന്ന് കേന്ദ്ര സേന എത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

തുടര്‍ന്ന് 1995ല്‍ എകെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടന്ന വര്‍ഗീയ സംഘര്‍ഷം അടിച്ചമര്‍ത്താനും കേന്ദ്ര സേന രംഗത്തിറങ്ങി. അതിന്റെ തുടര്‍ച്ചയായി 1996ല്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്നു മരണം സംഭവിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫ് രംഗത്തിറങ്ങി. .വനിതാ ദ്രുതകര്‍മ്മസേനയടക്കം അന്ന് എത്തിയിരുന്നു. സെക്രട്ടേറിയേറ്റ് പരിസരത്തും അന്ന് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് ആയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഗ്രാമം...  (13 minutes ago)

മൈക്ക് ഓഫാക്കിയെന്ന മമതയുടെ വാദം തെറ്റ് ! നീതി ആയോഗ് യോഗത്തിനിടെ നടന്ന നാടകീയ രംഗങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍...ബംഗാള്‍ മുഖ്യമന്ത്രിയുടേത് പച്ചക്കള്ളം എന്തിന് മാധ്യമങ്ങളുടെ മുന്‍പില്‍ ഈ  (1 hour ago)

ഒമ്പത് വയസുകാരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 13കാരനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസ്  (1 hour ago)

ഷിരൂരില്‍ കപ്പിത്താനെ പൊക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല ! മുഖ്യനെ പൊങ്കാലയിടാനുള്ള വകുപ്പിട്ട് കൊടുത്ത് ചിന്ത ജെറോം... സഖാത്തി ഓടി രക്ഷപ്പെട്ടോ, തല്ലാന്‍ വടിയും വെട്ടി എ കെ ജി സെന്ററില്‍ കാത്തിരിപ്പുണ  (1 hour ago)

25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദാക്കിയത് എന്തിന്? കരാര്‍ റദ്ദാക്കിയ ശേഷം നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടി  (1 hour ago)

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം, ഗംഗ കരകവിഞ്ഞൊഴുകി ! വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍...സുസജ്ജമായി ദുരന്തനിവാരണ സേന  (1 hour ago)

അർജുനായുള്ള തെരച്ചിൽ തുടരുന്നു..  (1 hour ago)

നിപ: 4 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

പേയിങ് ഗസ്റ്റായ യുവതിയെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്...  (2 hours ago)

അലറി വിളിച്ച് സുഹൃത്തുക്കൾ  (2 hours ago)

ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്നു  (2 hours ago)

ഈശ്വർ മൽപെ നദിയിൽ മുങ്ങി  (2 hours ago)

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിന്‍: എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിച്ചു; ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞം  (2 hours ago)

ജമ്മു കശ്മീരില്‍ വീണ്ടും ഇന്ത്യന്‍ സൈനികന് വീരമൃത്യു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി  (3 hours ago)

Malayali Vartha Recommends