Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ഭരിക്കുന്ന സർക്കാരിനെപ്പോലും ഭയക്കാത്ത വ്യക്തി, ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പേടിച്ച് പരാതിക്കാരന്റെ കാലുപിടിക്കാൻ ലോകായുക്ത, മുട്ടിലിഴഞ്ഞ് പിണിറായി

20 APRIL 2023 02:09 PM IST
മലയാളി വാര്‍ത്ത

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പേടിച്ച് പരാതിക്കാരന്റെ കാലുപിടിക്കാൻ വരെ തയ്യാറായിരിക്കുകയാണ്  ലോകായുക്ത...പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചെന്ന വിവാദത്തിലും മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത സംഭവവും ന്യായീകരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ലോകായുക്ത വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത്.......

ലോകായുക്തക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരനായ ആർ.എസ്.ശശികുമാർ തയ്യാറെടുക്കുമ്പോഴാണ്  ലോകായുക്ത വിശദീകരണക്കുറിപ്പ് ഇറക്കിയത്. സർക്കാരുമായി ഇടം തിരിഞ്ഞ് നിൽക്കുന്ന കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ തങ്ങളൾക്കെതിരായ കേസ് എത്തുമെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് 916 പരിശുദ്ധിയുണ്ടെന്ന് പറഞ്ഞ് ലോകായുക്ത വിശദീകരണ കുറിപ്പ് ഇറക്കിയതെന്നാണ് പരാതിക്കാരൻ്റെ വിശ്വസ്തർ പറയുന്നത്.

ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് വരുന്ന 24 ന് ഫുൾ കോർട്ട്  റഫറൻസാണ്. അടുത്തയാഴ്ച അദ്ദേഹം സർവീസിൽ നിന്നും വിരമിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെതിരെ വിധികൾ പാസാക്കിയപ്പോൾ  അദ്ദേഹത്തിൻ്റെ ബെഞ്ച് മാറ്റിയിരുന്നു. ഇനി അത്തരം മാറ്റങ്ങൾക്കൊന്നും പ്രസക്തിയില്ല. സ്വാഭാവികമായും ലോകായുക്ത റിവ്യൂ ഹർജി തള്ളിയതിനെതിരെ ശശികുമാർ ഹർജി നൽകുമ്പോൾ അത്   ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബഞ്ചിലെത്താം.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഭൂമി മലയാളത്തിൽ ആരെയും ഭയക്കാത്ത വ്യക്തിയാണ്. വിളിക്കുന്ന വിരുന്നിനും വിളിക്കാത്ത വിരുന്നിനും അദ്ദേഹം പോകാറില്ല. ഇതു തന്നെയാണ് സർക്കാരും അദ്ദേഹത്തെ ഭയക്കാനുള്ള കാരണം. തീരെ സഭ്യമല്ലാത്ത  പേപ്പട്ടി പ്രയോഗം വരെ ലോകായുക്ത നടത്തി. ഇത്തരം പരാമർശങ്ങൾ ദേവൻ രാമചന്ദ്രൻ്റെ  ബഞ്ചിൽ ചോദ്യം ചെയ്താൽ സിറിയക് ജോസഫിന് പണി കിട്ടും. ലോകായുക്തയും പിണറായിയും ഇത്രയും പേടിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ആരെന്ന് വിശദമായി അറിയാം.



വാളേ സുപ്രധാന വിധികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതായിട്ടുണ്ട് .."ഗേറ്റും പൂട്ടും ബോൾട്ടും ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിന് മേലെ വയ്ക്കാൻ കഴിയില്ല" എന്ന സുപ്രധാന വിധിന്യായത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കേരളത്തിലെ എല്ലാ വിദ്യാർത്ഥി ഹോസ്റ്റലുകളുടെയും സമയക്രമത്തിൽ ഇളവ് വരുത്താൻ ഉത്തരവിട്ടു. മറ്റൊരു സുപ്രധാന വിധിന്യായത്തിൽ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൗരന്മാർക്കെതിരെ അനാദരവും അധിക്ഷേപകരവുമായ വാക്കുകളും വാക്കേറ്റങ്ങളും ഉപയോഗിക്കുന്നത് "കൊളോണിയൽ കീഴടക്കാനുള്ള തന്ത്രങ്ങളുടെ അവശിഷ്ടങ്ങൾ" ആണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു.

പൗരന്മാരെ അഭിസംബോധന ചെയ്യാൻ "എട", "പൊടി", "നീ" തുടങ്ങിയ അനാദരവുള്ള വാക്കുകൾ ഉപയോഗിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഇപ്പോൾ എല്ലാ ഉദ്യോഗസ്ഥർക്കും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. 2018-ൽ, പോലീസ് സേന ഒരു ആധുനികവും പരിഷ്കൃതവും പ്രൊഫഷണൽതുമായ ഒരു സേനയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചുകൊണ്ട് മറ്റൊരു വിധിന്യായവും അദ്ദേഹം നടത്തിയിരുന്നു

കേരളത്തെ നിക്ഷേപ സൗഹൃദ കേന്ദ്രമാക്കാനുള്ള നീക്കത്തിൽ, ട്രേഡ് യൂണിയനുകളുടെ ദീർഘകാലമായി തുടരുന്ന  "നോക്കുകൂലി" എന്ന പേരിൽ  പണം തട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണെന്നും  ജസ്റ്റിസ് രാമചന്ദ്രൻ വിധിച്ചു ..കൊച്ചി നഗരത്തിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും റോഡുകളുടെ മോശം അവസ്ഥയും വെള്ളപ്പൊക്കവും ജസ്റ്റിസ് രാമചന്ദ്രൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു ...   ഒരു യുവാവ് കുഴിയിൽ വീണു മരിച്ച സംഭവവും  ജസ്റ്റിസ് രാമചന്ദ്രൻ സ്വമേധയാ  ശ്രദ്ധിക്കുകയും അടിയന്തിര നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു,  

പൊതുനിരത്തിൽ പൊട്ടിയ ഓവർഹെഡ് ലൈനിൽ നിന്ന് ഒരു കാൽനടയാത്രക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച ജസ്റ്റിസ് ദേവൻ, വൈദ്യുതി ബോർഡിനെതിരെ സ്വമേധയാ കേസെടുത്ത് ഭാവിയിൽ ഇത് ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകി പരിസ്ഥിതി, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിന്റെയും സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ജസ്റ്റിസ് രാമചന്ദ്രന്റെ  വിധിന്യായങ്ങലും പ്രസിദ്ധമാണ് . അതിൽ പ്രധാനപ്പെട്ടത് ആണ്  ശബരിമല തീർഥാടകർ നടത്തുന്ന പരമ്പരാഗത വഴിപാടായ "ഇരുമുടിക്കെട്ട്" ൽ   പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരോധിച്ചത് .

ഈ വിധിയെ തുടർന്ന്  ഇപ്പോൾ കേരളത്തിൽ  ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകലും കാരിബാഗുകളും നിരോധിച്ചു . കേരളത്തിലെ പൊതു ഇടങ്ങളിൽ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന "ഫ്ലെക്സ് ബോർഡുകൾ" പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ഭയാനകമായ നാശത്തെക്കുറിച്ച് പ്രതികരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അനധികൃത ഫ്ലെക്സ് ബോർഡുകൾ / പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്ഥാപിക്കുന്നതിനും കർശനമായ നിയമ നിയന്ത്രണം ഏർപ്പെടുത്തി  ..ഇനിയും  അദ്ദേഹത്തിന്റേതായ വിധി പ്രസ്താവനകൾ നിരവധിയാണ് ...

1968 മാർച്ച്   19 നാണു ജനനം .പിതാവ് സീനിയർ അഡ്വക്കേറ്റ് ശ്രീ. എം.പി.ആർ.നായർ .  1991-ൽ ആണ് അച്ഛന്റെ നിർദ്ദേശപ്രകാരം  ജസ്റ്റിസ് ദേവൻ രാമചദ്രൻ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത് . കോർപ്പറേറ്റ്, കമ്പനി, ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെടെ വിവിധ ആധുനിക നിയമ ശാഖകളിൽ അദ്ദേഹം പ്രാക്ടീസ് ചെയ്തു.

അദ്ദേഹത്തിന്റെ കഴിവിനുള്ള  അംഗീകാരമായി, കേവലം 35 വയസ്സുള്ളപ്പോൾ തന്നെ  കേരള ഹൈക്കോടതി അഭിഭാഷകനായും ഉപദേശകനായും  ശ്രീ ദേവൻ രാമചന്ദ്രന്റെ സേവനങ്ങൾ ഉപയോഗിച്ചു ,   റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന സാമ്പത്തിക ഉപദേശക സംവിധാനമായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സിബിഎസ്ഇ, വിവിധ സ്വകാര്യ, പൊതു കമ്പനികൾ, വിവിധ ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസലായി ശ്രീ ദേവൻ രാമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.

2015-ൽ കേരള ഹൈക്കോടതി അദ്ദേഹത്തെ 'സീനിയർ അഡ്വക്കേറ്റ്' ആയി നിയമിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും പിതാവും ആണ് ഇതുവരെ, കേരള ഹൈക്കോടതി 'മുതിർന്ന അഭിഭാഷകർ' ആയി നിയമിച്ച  അച്ഛനും മകനും -
ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സുവോ-മോട്ടോ എടുത്ത പൊതുതാൽപ്പര്യ ഹർജിയിൽ അമിക്കസ് ക്യൂറിയായി (കോടതിയുടെ സുഹൃത്ത്) സഹായിക്കാൻ അഭിഭാഷകനായിരിക്കെ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവനെ നിയമിച്ചിരുന്നു.

പൊതുജീവിതത്തെ സ്വാധീനിച്ച വിധിന്യായങ്ങളുടെ പേരിൽ പേരിൽ 2019-ൽ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രം ജസ്റ്റിസ് ദേവൻ രാമചന്ദ്രന് ന്യൂസ് മേക്കർ പുരസ്കാരം നൽകി അംഗീകരിച്ചു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends