ഷാക്കിബ് അല്‍ ഹസന് രണ്ടുവര്‍ഷം വിലക്ക്; കുറ്റമേറ്റ് പറഞ്ഞ് ബംഗ്ലാദേശ് താരം, ഷാക്കിബ്..... ഒപ്പമുണ്ട് ബംഗ്ലദേശ്!
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ഷാക്കിബ് അല്‍ ഹസനെ രണ്ടുവര്‍ഷത്തേക്ക് ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഷാക്കിബിനെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം അദ്ദേഹം ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചില്ലെന്നതാണ് സസ്‌പെന്‍ഷനു കാരണം. എന്നാൽ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സനു പിന്നിൽ ഒന്നാകെ അണിനിരന്ന് ബംഗ്ലദേശ് ഒപ്പമുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവർ ഷാക്കിബിന് പരസ്യ പിന്തുണ അറിയിച്ച് രംഗത്തെത്തി കഴിഞ്ഞു . അതീവ ദുഷ്കരമായ ഈ സമയത്ത് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ സർവ പിന്തുണയും ഷാക്കിബിനുണ്ടെന്ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു.
ബംഗ്ലദേശിനെ കൂടുതൽ കാലം സേവിക്കുന്നതിനായി തങ്ങളുടെ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സനു തിരിച്ചെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ബംഗ്ലദേശ് ടീമിലെ സഹ താരങ്ങളും ക്യാപ്റ്റന് ഉറച്ച പിന്തുണ അറിയിച്ച് രംഗത്തെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം ട്വിറ്ററിൽ കുറിച്ച വാക്കുകൾ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് ‘പ്രായത്തിലും... രാജ്യാന്തര ക്രിക്കറ്റ് പരിചയത്തിലും.... 18 വർഷത്തോളം നമ്മൾ ഒരുമിച്ചു കളിച്ചു... താങ്കളെ കൂടാതെ കളത്തിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ സങ്കടം വരുന്നു. യഥാർഥ ചാംപ്യനെപ്പോലെ ഉടനെ നിങ്ങൾ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പാണ്. എപ്പോഴും എന്റെ പിന്തുണ നിങ്ങൾക്കുണ്ട്. ബംഗ്ലദേശ് ഒന്നാകെ നിങ്ങൾക്കൊപ്പമുണ്ട്. കരുത്തനായി തുടരുക’ – റഹിം കുറിച്ചു..
https://www.facebook.com/Malayalivartha