എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ.....ഷാക്കിബ് അല്‍ ഹസനു പറ്റിയ ആ വലിയ പിഴവ് ഇങ്ങനെ !
ബ്രോ, ഈ പരമ്പരയില്‍ വല്ലതും നടക്കുമോ'; ഷാക്കിബിനെ കുടുക്കിയ വാട്‌സാപ്പ് ചാറ്റ് പുറത്തുവരുമ്പോൾ ഷാക്കിബ് അല്‍ ഹസനു പറ്റിയ ആ വലിയ പിഴവാണ് കായികലോകത്തെ ചർച്ചാവിഷയം. വാതുവയ്‌പ്പുകാര്‍ സമീപിച്ചെന്ന വിവരം മറച്ചുവെച്ചതിന് വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍റെ വാട്‌സാപ്പ് ചാറ്റ് ഐസിസി. പുറത്തു വിട്ടിരിക്കുകയാണ്.ഷാക്കിബുമായി വാതുവയ്‌പ്പുകാരന്‍ ദീപക് അഗര്‍വാള്‍ നടത്തിയ സംഭാഷണമാണ് അങ്ങനെ പുറത്തായത്. ടീം വിവരങ്ങള്‍ ചോര്‍ത്താന്‍ അഗര്‍വാള്‍ പലതവണ ഷാക്കിബിന് സന്ദേശമയച്ചിരുന്നു. ഇക്കാര്യമാണ് ഷാക്കിബ് ഐസിസിയെ അറിയിക്കാതിരുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഷാക്കിബിനെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം അദ്ദേഹം ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചില്ലെന്നതാണ് സസ്‌പെന്‍ഷനു കാരണം. ഇത് ഐ.സി.സി നിയമത്തിനെതിരാണ്.
ശ്രീലങ്കയും സിംബാബ്‌വെയും പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയില്‍(2018 ജനുവരിയില്‍) ഷാക്കിബിനെ തേടി ദീപക് അഗര്‍വാളിന്‍റെ വാട്‌സാപ്പ് മെസേജ് എത്തി. ലങ്കയ്‌ക്കെതിരായ 19-ാം തിയതി നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ഷാക്കിബിനെ അഭിനന്ദിച്ച് അഗര്‍വാള്‍ സന്ദേശമയച്ചു. 'ഈ പരമ്പരയില്‍ വേണോ, അതോ ഐപിഎല്‍ വരെ കാത്തിരിക്കണോ' എന്നായിരുന്നു ഈ മെസേജിലുണ്ടായിരുന്നത്. ഈ മെസ്സേജുകളാണ് ഇത്തരത്തിൽ വിനയായതും .ഇതേ മാസം 23-ാം തിയതി കുറച്ചുകൂടി വ്യക്തതയുള്ള ഒരു മെസേജ് കൂടി ഷാക്കിബിന് കിട്ടി. 'ബ്രോ, ഈ സീരിസില്‍ എന്തെങ്കിലും നടക്കുമോ' എന്നായിരുന്നു അഗര്‍വാളിന്‍റെ മെസേജിലുണ്ടായിരുന്നത്. എന്നാല്‍ രണ്ട് തവണ അഗര്‍വാള്‍ തന്നെ സമീപിച്ച വിവരം ഷാക്കിബ് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചില്ല. എന്നാല്‍ ഇക്കാര്യവും ഷാക്കിബ് അല്‍ ഹസന്‍ ഐസിസിയുടെയോ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെയോ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഒടുവിൽ അതൊക്കെയും തന്നെ വലിയ പിഴവിലേയ്ക്ക് കലാശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha