Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ചെന്നൈ വയസന്‍പടയോ? സിങ്ക പടയോ? ധോണി വീണ്ടും പാഡണിയുമ്പോള്‍ ലക്ഷ്യം ഐ.പി.എല്‍ നാലാം കിരീടം; ചിന്നത്തലയില്ലാത്തത് തിരിച്ചടിയാകില്ല; സീസണ്‍ തുടങ്ങുന്നതിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുറിച്ച്

11 SEPTEMBER 2020 03:19 PM IST
മലയാളി വാര്‍ത്ത

കോവിഡ്, ചിന്നത്തല റെയ്‌നയുടെ മടക്കം, ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം തുടങ്ങി എല്ലാ കാരണം കൊണ്ടും ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മുന്നേ വാര്‍ത്തകളില്‍ നിറഞ്ഞ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോള്‍ ഓഫ് ഫീല്‍ഡില്‍ നിറഞ്ഞ നിന്ന ശേഷമാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. നാലാം കിരീടം ലക്ഷ്യവയ്ക്കുന്ന ധോണിപ്പടയ്ക്ക് അത്ര ശുഭകരമായ സൂചനകളല്ല തുടക്കത്തില്‍ ലഭിക്കുന്നത്. എന്നാല്‍ 'വയസന്‍പ്പട' എന്ന അപവാദമുണ്ടെങ്കിലും പരിചയസമ്പത്തിനൊപ്പം യുവനിരയുടെ കരുത്തുകൂടെ ഒത്തുചേരുന്നതോടെ ചെന്നൈയെ പിടിച്ചുകെട്ടുക എതിരാളികള്‍ക്ക് എത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ടു തന്നെ ലക്ഷ്യം കരീടനേട്ടം മാത്രമാണ്. 2010, 2011, 2018 വര്‍ഷങ്ങളിലെ കിരീടനേട്ടം തന്നെയാണ് ചെന്നൈയെ ഇത്തവണയും മുമ്പോട്ട് നയിക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ടീമിനൊപ്പം അവിടെവച്ച് ഏറ്റവും കൂടുതല്‍ തവണ കിരീടം നഷ്ടമാക്കിയെന്ന നാണക്കേടിന്റെ റെക്കോര്‍ഡും ചെന്നൈയുടെ അക്കൗണ്ടിലുണ്ട്. അത് തിരുത്താനും ചിരവൈരികളായ മുംബൈയ്‌ക്കൊപ്പം കിരീടനേട്ടത്തില്‍ ഒന്നാമതെത്താനും ചെന്നൈയ്ക്ക് ഇത്തവണ കിരീടം നേടിയെ പറ്റൂ.

ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ മാസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചെന്നൈ ക്യാമ്പിലെത്തിയ ശേഷമായിരുന്നു ധോണിയുടെ സുപ്രധാന അറിയിപ്പ്. ഒന്നര വര്‍ഷത്തിലധികം ഏഴാം നമ്പര്‍ ജേഴ്‌സി അത്രത്തോളം മിസ് ചെയ്ത ആരാധകര്‍ക്കുള്ള സമ്മാനമാണ് അഥവ ആശ്വാസമാണ് ഐപിഎല്‍. ചെന്നൈയുടെ 'തല' ധോണി തന്നെയായിരിക്കും തെക്കന്‍ ടീമിന്റെ ശ്രദ്ധാകേന്ദ്രം. മൂന്ന് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകന്‍ ഇനി രാജ്യാന്തര ക്രിക്കറ്റിലില്ല എന്ന സത്യത്തെ മനസിലാക്കി ഐപിഎല്ലില്‍ അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയ്‌ക്കൊപ്പം അദ്ദേഹത്തില്‍ നിന്ന് ഇനിയും കിരീടങ്ങളും നേട്ടങ്ങളും ആരാധകര്‍ പ്രതീക്ഷിക്കുന്നു, ക്ലബ്ബും. ഐ.പി.എല്‍ കിരീടം നേട്ടം ധോണിയുടെ മികച്ച പ്രകടനത്തോടെ ടീമിന് ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചാല്‍ ധോണി തന്നെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് കുറഞ്ഞ പക്ഷം ലോക 20-20 വേള്‍ഡ് കപ്പിലെങ്കിലും കളിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വയസന്‍പ്പടയെന്നാണ് ചെന്നൈ കളിയാക്കുന്നത്. എന്നാല്‍ ഈ കളിയാക്കലിന് കാര്യമില്ല. അനുഭവസമ്പത്തും പരിചയമികവും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴും ചെന്നൈയുടെ ആധിപത്യത്തിന് ഒരു കുറവും വയസന്മാരുടെ വീര്യത്തിന് ഒരു ഭംഗവും വന്നട്ടില്ലെന്ന് അവര്‍ തെളിയിച്ചതാണ്. രണ്ടാം വരവിന് ശേഷം നടന്ന രണ്ട് സീസണുകളിലും ഫൈനലിലെത്തുകയും ഒരു കിരീടം നേടുകയും ചെയ്ത ചെന്നൈ ഇത്തവണയും മികവ് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്കൊപ്പം മുന്‍ ഓസിസ് നായകന്‍ ഷെയ്ന്‍ വാട്‌സണ്‍, ദക്ഷിണാഫ്രിക്കന്‍ ഏകദിന നായകന്‍ ഫാഫ് ഡു പ്ലെസിസ്, മുന്‍ വിന്‍ഡീസ് നായകന്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ അണിനിരക്കുന്ന നായകന്മാരുടെ നിരകൂടിയാണ് ചെന്നൈ. ഒപ്പം ഇന്ത്യയുടെ ലോകകപ്പ് താരം പിയൂഷ് ചൗളയും ഇത്തവണ ടീമിനൊപ്പം ചേരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണ് ടീമിലെ മറ്റൊരു മുതിര്‍ന്ന താരം.

ഐ.പി. എല്‍ തുടങ്ങിന് മുമ്പ് തന്നെ ഏറ്റവും അധികം നഷ്ടം ആര്‍ക്കെന്ന ചോദ്യത്തിന് ചെന്നൈ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല. പ്ലെയിങ് ഇലവനിലെ സ്ഥിരസാനിധ്യങ്ങളായിരുന്ന രണ്ട് താരങ്ങളെയാണ് അവര്‍ക്ക് ഇത്തവണ നഷ്ടമാകുന്നത്. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും. ബാറ്റിങ്ങില്‍ സുരേഷ് റെയ്‌നയും ബോളിങ്ങില്‍ ഹര്‍ഭജന്‍ സിങ്ങും അവര്‍ക്ക് പകരം വയ്ക്കാനില്ലാത്ത ഒഴിവുകള്‍ തന്നെയാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ ചെന്നൈയ്ക്ക് മറികടന്നെ സാധിക്കുകയുള്ളു. അതിനുള്ള താരങ്ങള്‍ ടീമിലുണ്ട്. റെയ്‌നയുടെ അഭാവത്തില്‍ മുരളി വിജയ് പ്ലെയിങ് ഇലവനില്‍ സ്ഥിരസാനിധ്യമായേക്കാം. ഷെയ്ന്‍ വാട്‌സണൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ചുമതലയായിരിക്കും മുരളിക്ക് ലഭിക്കുക. ഡു പ്ലെസിസും കേദാര്‍ ജാദവും മധ്യനിരയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ നായകന്‍ എംഎസ് ധോണി ഫിനിഷറുടെ റോളില്‍ തന്നെയെത്തും.

കരുത്തരുടെ ഓള്‍റൗണ്ടര്‍ പാനലാണ് ചെന്നൈയുടേത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയും വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്ക്കുമൊപ്പം ഇംഗ്ലീഷ് താരം സാം കറനും എത്തുന്നതോടെ സുശക്തം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയ ശേഷമാണ് ബ്രാവോ ടീമിലെത്തുന്നത്. പരിചയസമ്പന്നരുടെ സ്പിന്‍ സംഘവും യുവ പേസ് നിരയും ഒന്നിക്കുന്നതാണ് ചെന്നൈയുടെ ബോളിങ് ഡിപ്പാര്‍ട്‌മെന്റ്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പിയൂഷ് ചൗളയ്ക്കായിരിക്കും ഭാജിയുടെ അഭാവത്തില്‍ സ്പിന്നിന്റെ ഉത്തരവാദിത്വം. ഒപ്പം ഇമ്രാന്‍ താഹിറും മിച്ചല്‍ സാന്റനറും ചേരുന്നതോടെ ആശങ്കകള്‍ ബാക്കിയാകും. ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യാന്തര വേദികളില്‍ തിളങ്ങിയ ദാപക് ചാഹറും ഷാര്‍ദുല്‍ ഠാക്കുറുമാണ് പേസ് അക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം മലയാളിയായ കെഎം ആസിഫും ദക്ഷിണാഫ്രക്കന്‍ താരം ലുങ്കി എങ്കിഡിയും.

കളിഞ്ഞ വര്‍ഷം ഫൈനല്‍ പോരാട്ടത്തില്‍ ഷെയ്ന്‍ വാട്‌സണിന്റെ ചോരവാര്‍ന്നുള്ള വെടിക്കെട്ട് പ്രകടനത്തിനും രക്ഷിക്കാന്‍ കഴിയാതെ പോയ മത്സരം ഒരു റണ്‍സിന് മുംബൈയോട് അടിയറവ് വെച്ച ചെന്നൈ ഇത്തവണ അവര്‍ക്കെതിരെ തന്നെ ജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയാണ് ചെന്നൈയുടെ എതിരാളികള്‍. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്

എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ഡ്വെയ്ന്‍ ബ്രാവോ, സാം കറണ്‍, കരന്‍ ശര്‍മ, ഷെയ്ന്‍ വാട്‌സണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അമ്പാട്ടി റയ്ഡു, മുരളി വിജയ്, ജോഷ് ഹെയ്‌സല്‍വുഡ്, ഫാഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ദീപക് ചാഹര്‍, ലുങ്കി എങ്കിഡി, മിച്ചല്‍ സാന്റനര്‍, കെഎം ആസിഫ്, നാരയണ്‍ ജഗദീഷന്‍, മോനു കുമാര്‍, റുതുരാജ് ഗൊയ്ക്വാദ്, സായ് കിഷോര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (2 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (3 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (3 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (3 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (4 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (5 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (5 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (7 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (7 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (7 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (8 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (8 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (9 hours ago)

Malayali Vartha Recommends