Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മലയാളി പയ്യന്‍ പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല്‍ കോഹ്‌ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല്‍ എന്ന മലപ്പുറം സ്വദേശി; റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം

22 SEPTEMBER 2020 03:23 PM IST
മലയാളി വാര്‍ത്ത

തുടക്കക്കാരന്റെ ഒരു പരിഭ്രമമില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ടീമിനെയാണ് നേരിടുന്നതെന്ന ആശങ്കയുമില്ല. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചറിയുമായി തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ നേട്ടത്തില്‍ ഒരോ മലയാളിയും അഭിമാനിക്കുകയാണ്. ബാംഗഌരു ടീമിന്റെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയ ഇന്നിങ്‌സായിരുന്നു ദേവ്ദത്ത് പടിക്കലിന്റേത്. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനായ ദേവ്ദത്ത് ഐപിഎലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവ് അറിയിച്ചു കഴിഞ്ഞു. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തില്‍ 56 റണ്‍സുമായാണ് തിരിച്ചു നടന്നത് തുടക്കക്കാരന്‍ ദേവിനെ ശാന്തനാകാന്‍ വിട്ട് ആരോണ്‍ ഫിഞ്ച് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് സകലരും കരുതിയത്. എന്നാല്‍, ഫിഞ്ചിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇരുപതുകാരന്‍ ദേവ്ദത്തിന്റെ അനായാസ സ്‌ട്രോക് പ്ലേ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി. മുന്നില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ (102*) മാത്രം. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 90 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്താണ് ദേവ്ദത്ത് മടങ്ങിയത്.പരിശീലനകാലത്ത് ദേവ്ദത്തിന്റെ പ്രകടനം അടുത്തറിഞ്ഞ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ദേവ്ദത്തിന് ടീമിന്റെ ആദ്യമത്സരത്തില്‍ അരങ്ങേറാന്‍ അവസരം ഒരുക്കിയത്.

മലപ്പുറം ജില്ലക്കാരായ മാതാപിതാക്കളുടെ, നന്നായി മലയാളം സംസാരിക്കുന്ന ഈ മകന്റെ നേട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. ദേവ്ദത്തിന്റെ പിതാവ് ബാബുനുവിന്റെ തറവാട് മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്. അമ്മ അമ്പിളിയുടെ വീട് എടപ്പാളിലും. ദേവ്ദത്തിന്റെ കുടുംബം ഹൈദരാബാദിലേക്കും പിന്നീട് ബെംഗളുരുവിലേക്കും താമസം മാറി. കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിക്കറ്റില്‍ കളിച്ചു വളര്‍ന്നു. പരിശീലകനായ മുഹമ്മദ് നസിറുദ്ദീന്റെ തുറുപ്പു ചീട്ടായിരുന്നു ദേവ്ദത്ത്. ആഭ്യന്തര ടൂര്‍ണമെന്റുകളായ വിജയ് ഹസാരെ ഏകദിന ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിലും കഴിഞ്ഞവര്‍ഷം റണ്‍വാരിക്കൂട്ടി തന്റെ സാന്നിധ്യമറിയിച്ചു. 2 ടൂര്‍ണമെന്റുകളിലും ഏറ്റവുമധികം റണ്‍സ് നേടിയത് ദേവ്ദത്തായിരുന്നു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുതല്‍ മു്ന്‍ ക്യാപ്റ്റനും ബി.സി.സിഐ പ്രസിഡന്റുമായ സൗരവ് ഗൗംഗുലി വരെയുള്ളവര്‍ എത്തിയിരുന്നു. ഇത് ഈ മലയാളി താരം എത്രയും വേഗം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കളത്തിലിറങ്ങുമെന്ന കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ അഭിനന്ദനം. ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ് പ്രകടനം ആസ്വാദ്യമെന്നായിരുന്നു ഗാംഗുലിയുടെ അഭിനന്ദനം. കമന്റേറ്റര്‍മാരായ ആകാശ് ചോപ്ര, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരും ദേവ്ദത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി.ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം നന്നായി ആസ്വദിച്ചു. ഇടംകയ്യന്‍മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്' ഇടംകൈ ബാറ്റ്‌സ്മാന്‍ കൂടിയായ ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ദേവ്ദത്ത് പടിക്കല്‍... വളരെ സ്‌പെഷലായിട്ടുള്ള ഒരു താരത്തിന്റെ ആകര്‍ഷണീയമായ അരങ്ങേറ്റത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്നും ആദ്യ മത്സരത്തില്‍ത്തന്നെ ആര്‍സിബി അദ്ദേഹത്തിന് അവസരം നല്‍കിയതില്‍ സന്തോഷമെന്നും ചോപ്ര പറഞ്ഞു. 'ഒരു താരം ഉദയം ചെയ്തിരിക്കുന്നു'വെന്നായിരുന്നു ചോപ്രയുടെ മറ്റൊരു ട്വീറ്റ്. 'യുവതാരത്തിന്റെ ഉജ്വലമായ അരങ്ങേറ്റം. എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ഇതിനുമാത്രം ചര്‍ച്ചകള്‍ നടന്നതെന്ന് വ്യക്തം. വിസ്മയിപ്പിക്കുന്ന താരമാണ് ദേവ്ദത്ത്. ആശംസകള്‍. ആ ഓണ്‍ സൈഡ് പിക്അപ് ഷോട്ടും മിഡ് ഓഫിലൂടെയുള്ള െ്രെഡവും ഇഷ്ടമായി' കമന്റേറ്റര്‍ ഹര്‍ഷ ഭഗ്‌ലെ കുറിച്ചു.

ദേശിയ തലത്തിലെ ദേശീയ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനമാണ് ദേവ്ദത്ത് പടിക്കന്‍ നടത്തിയത്. വിജയ് ഹസാര ട്രോഫിയില്‍ 11 ഇന്നിങ്‌സുകളിലയി 609 റണ്‍സും രണ്ട് സെഞ്ചറിയും നേടിയിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ 175.75 സ്‌ട്രൈക്ക് റേറ്റില്‍ പടിക്കല്‍ നേടിയത് 580 റണ്‍സാണ്. ഈ പ്രകടനം തന്നെയാണ് പടിക്കലിനെ ബംഗഌരു ടീമിലെ ഓപ്പിണിംഗ് ബാറ്റ്‌സ്മാനാക്കിയത്. ഇനി ഐ.പി.എല്‍ വഴി ഇന്ത്യന്‍ ടീമിലേക്ക്. അതിലേക്കുള്ള ദുരം കഉരയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (41 minutes ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (57 minutes ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (1 hour ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (1 hour ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (4 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (5 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (7 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends