ഡ്രസിങ് റൂമിൽ എലി ശല്യം; ആരാധകരെ സംബന്ധിച്ച് തികഞ്ഞ പരാജയമായിരുന്നു അണ്ടര്‍-17 ലോകകപ്പ്; ഇന്ത്യക്കെതിരെ വിമർശനവുമായി ഫിഫ
ഇന്ത്യയിൽ നടന്ന അണ്ടര്‍-17 ലോകകപ്പിലെ സംഘാടനത്തിനെതിരെ വിമർശനുമായി ഫിഫ. കളിക്കാരുടെ ഡ്രസിങ് റൂമിൽ പലപ്പോഴും എലിയുടെ ശല്ല്യമുണ്ടായിരുന്നതായി കളിക്കാര്‍ പരാതിപ്പെട്ടെന്നും വിശിഷ്ട വ്യക്തികള്‍ക്ക് മികച്ച സൗകര്യമൊരുക്കിയ സംഘാടകര്‍ ആരാധകരേയും കളിക്കാരേയും അവഗണിച്ചുവെന്നും ഫിഫയുടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി.
ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് തികഞ്ഞ പരാജയമായിരുന്നു ഈ ലോകകപ്പ്. നിലവാരമുള്ള ഇരിപ്പിടങ്ങൾ പോലുമില്ലായിരുന്നു. ഇന്ത്യയില്‍ ഇതുവരെ ഇത്തരമൊരു ടൂര്‍ണമെന്റ് വരാത്തതിനാലാണ് ലോകകപ്പിന്റെ സംഘാടനം മികച്ചതായിരുന്നുവെന്ന് ഇന്ത്യക്കാര്‍ കരുതുന്നതെന്നും സെപ്പി പറഞ്ഞു. ഇന്ത്യയിലെ ഫുട്ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍-17 ഫുട്ബോളിന്റെ നിലവാരം പോലുമില്ലെന്നും സെപ്പി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha