'ജനിച്ച നാള്‍മുതല്‍ക്കെ എനിക്ക് ആസ്ത്മയുണ്ട്, ആറോ ഏഴോ വയസ്സിലാണ് എനിക്കത് മനസ്സിലായത്... എന്നാല്‍ പന്ത്രണ്ടാം വയസ്സു മുതല്‍ ശ്വാസമെടുക്കുന്നതില്‍ പ്രയാസം തോന്നിതുടങ്ങിയപ്പോഴാണ് അതിനെകുറിച്ച് ഞാന്‍ പൂര്‍ണ്ണമായും ബോധവാനായത്', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്
ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെക്കുറിച്ച് ആലോചിക്കുമ്ബോള്‍ ആദ്യം ഓര്‍മ വരിക 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ 19ആം ഓവർ ആയിരിക്കും. ഈ ഓവറിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡ് നേടിയത്.
ഇതിലൂടെ യുവരാജ് സിങ്ങ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി. ബ്രോഡിന്റെ ഓവറിന് തൊട്ടുമുമ്പത്തെ ഓവറില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ലിന്റോഫ് യുവിയുമായി കൊമ്ബു കോര്‍ത്തു സംസാരിച്ചിരുന്നു. ഇതിന്റെ അരിശം മുഴുവന്‍ യുവി തൊട്ടടുത്ത ഓവറില്‍ ബ്രോഡിനെതിരേ തീർക്കുകയും ചെയ്തതാണ്.
എന്നാല്‍ ബ്രോഡ് അതുകൊണ്ടൊന്നും തളര്‍ന്നില്ല. 500ല്‍ അധികം ടെസ്റ്റ് വിക്കറ്റുകളാണ് താരം ഇതുവരെ താരത്തിന്റെ കൈയിലുള്ളത്. ഈയിടെ നടന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ കര്‍ട്ലി ആംബ്രോസിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ആറാമത്തെ ബൗളറെന്ന റെക്കോര്‍ഡ് ബ്രോഡ് സ്വന്തമാക്കി.
563 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും 616 വിക്കറ്റ് നേടിയ സഹതാരം ജെയിംസ് ആന്‍ഡേഴ്സണുമാണ് ബ്രോഡിന് ഇനി മറികടക്കാനുള്ളത്. ഇപ്പോഴിതാ താന്‍ ജന്മനാ ഒരു ആസ്ത്മ രോഗിയാണെന്ന ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ചെറുപ്പത്തില്‍ തനിക്ക് ഇക്കാര്യം പുറത്തു പറയാന്‍ നാണക്കേടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറഞ്ഞത്. 'ജനിച്ച നാള്‍മുതല്‍ക്കെ എനിക്ക് ആസ്ത്മയുണ്ട്. ആറോ ഏഴോ വയസ്സിലാണ് എനിക്കത് മനസ്സിലായത്. എന്നാല്‍ പന്ത്രണ്ടാം വയസ്സു മുതല്‍ ശ്വാസമെടുക്കുന്നതില്‍ പ്രയാസം തോന്നിതുടങ്ങിയപ്പോഴാണ് അതിനെകുറിച്ച് ഞാന്‍ പൂര്‍ണ്ണമായും ബോധവാനായത്. കൗമാരത്തില്‍ എനിക്ക് ആസ്ത്മയുണ്ടെന്ന് ഞാന്‍ ആരോടും പറയുകയില്ലായിരുന്നു.
സ്‌കൂളില്‍ കൂട്ടുകാരുടെ വിചാരണ നേരിടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിലെനിക്ക് നാണക്കേടായിരുന്നു. എന്നാല്‍ ആസ്ത്മ എന്റെ കായിക വിനോദങ്ങളെ ഒരിക്കലും ബാധിച്ചില്ല. അതില്‍ പ്രധാനപങ്ക് വഹിച്ചത് അമ്മയാണ്. ആസ്ത്മയുള്ള കുട്ടികളെ വ്യായാമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നത് മാതാപിതാക്കള്‍ക്ക് എളുപ്പമാണ്. ഭാഗ്യവശാല്‍ എന്റെ അമ്മ ഒരു സ്‌പോര്‍ട്‌സ് ടീച്ചറായിരുന്നു. ഞാന്‍ ആസ്ത്മയെ എങ്ങനെ നേരിടണമെന്ന് അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.'- സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു.
"
https://www.facebook.com/Malayalivartha