Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കി

20 OCTOBER 2017 03:40 PM IST
മലയാളി വാര്‍ത്ത

തുര്‍ക്കി, ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണാണ്. അവിടം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മൂന്ന് സ്ഥലങ്ങളാണ് ഇസ്താന്‍ബുള്‍, കപ്പാഡോക്കിയ, കുസദാസി. 

 കപ്പഡോക്കിയ ഒരു വണ്ടര്‍ലാന്‍ഡ് തന്നയാണ്. ഇസ്താന്‍ബുള്‍ നഗരത്തില്‍ നിന്നും കപ്പദോക്യയിലേക്ക് വെറും 1600 രൂപയാണ് ചാര്‍ജ്. കപ്പഡോക്കിയ പോകേണ്ടവര്‍ക്ക് ഏറ്റവും നല്ലത് ഇസ്താന്‍ബുളില്‍ നിന്നും നേരിട്ട് നെവ്സ്ഹര്‍ എയര്‍പോര്‍ട്ടില്‍ വരുന്നതാണ്. കെയ്‌സെരി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ എത്ര ചെറിയ വിമാന താവളമാണതെന്ന് മനസ്സിലാകും. അവിടെ നിന്ന് ഒരു മണിക്കൂര്‍ ഉണ്ട് കപ്പദോക്യയിലേക്ക്. ഒരു ടാക്‌സിയില്‍ പോകാവുന്നതേയുള്ളൂ. 

യൂറോപ്പിന്റെ അതെ കാലാവസ്ഥ തന്നെയാണ് തുര്‍കിയില്‍ ഭൂരിഭാഗവും. ഗൊയ്റമെ (Goreme ) ആണ് കാപോഡോകിയയുടെ സെന്റര്‍.കപ്പദോക്യ തന്നെ ഗുഹകളും വലിയ പാറകളുമൊക്കെ ഉളള സ്ഥലമാണ്.പാറകള്‍ എന്ന് പറയാനാവില്ല. പണ്ട് ഉണ്ടായിരുന്ന അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി രൂപപ്പെട്ടതാണ് ആ നഗരം എന്ന് വിശ്വസിക്കുന്നു. ഇതുവരെ മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഭൂപ്രകൃതിയാണ് അവിടത്തേത് എന്നു തോന്നും. 

ഗൊയ്റമെ ടൗണില്‍ ഇറങ്ങുമ്പോള്‍ തന്നെ കാണുന്നത് നിറച്ചു മുന്തിരികളുമായി പടര്‍ന്നു കിടക്കുന്ന മുന്തിരി വള്ളികളും ആപ്പിള്‍ മരങ്ങളുമാണ്. അവിടെ ഉളള ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷനില്‍ പോയി നമ്മള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിനെ കുറിച്ച് അന്വേഷിച്ചാല്‍ അവിടെ ഇരിക്കുന്നവര്‍ ഹോട്ടലിലേക്ക് വിളിച്ച് വിവരം പറയും. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലില്‍ നിന്നും അയയ്ക്കുന്ന മൗണ്ടൈന്‍ ബൈക്ക് എത്തി അതിഥിയെ അതില്‍ കയറ്റി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് കൊണ്ട് പോകും. ഒരു ദിവസം താമസിക്കാന്‍ 2500 രൂപയെ ഉള്ളു. നല്ല ആതിഥ്യ മര്യാദ ഉള്ളയാളുകളാണ് കാപോഡോക്യയിലേത്.

കപ്പദോക്യയില്‍ ഒരു ദിവസം മുഴുവനായുള്ള 2 തരം ടൂര്‍ ആണ് ഉള്ളത്... 1. റെഡ് ടൂര്‍ 2. ഗ്രീന്‍ ടൂര്‍... അതില്‍ റെഡ് ടൂര്‍ എന്നാല്‍ കപ്പദോക്യയുടെ വടക്കു ഭാഗത്തുള്ള ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്കുള്ള ടൂര്‍ ആണ്. ഉച്ചയ്ക്കുള്ള ഭക്ഷണം ഉള്‍പ്പടെ 100 ലിറ. അതായത് ഏകദേശം 2700-ഓളം രൂപ.ഒരു ടെമ്പോ ട്രാവല്ലറില്‍ സഞ്ചാരികളോടൊപ്പം കമ്പനി വക ഗൈഡും ഉണ്ടായിരിക്കും.

കപ്പദോക്യയിലെത്തിയാല്‍ ആദ്യം കാണേണ്ടത് അണ്ടര്‍ഗ്രൗണ്ട് സിറ്റിയാണ്. ലോകത്തിലെ തന്നെ വളരെ അപൂര്‍വ്വം ആയിട്ടുള്ളതും ഏറ്റവും വലുതുമായ അണ്ടര്‍ഗ്രൗണ്ട് സിറ്റിയാണ് കപ്പദോക്യയിലേത്. പുറമെ നോക്കുന്നവര്‍ക്ക് ഒരു മൈതാനം എന്നാല്‍ അവിടെ കിണര്‍ പോലെ ചെറിയ ഒരു എന്‍ട്രന്‍സ് ഉണ്ട്. പണ്ട് ശതൃക്കളില്‍ നിന്ന് രക്ഷപെടാന്‍ ഒക്കെ ആ നാട്ടുകാരെ സഹായിച്ചത് അണ്ടര്‍ഗ്രൗണ്ട് സിറ്റി ആണ്. ക്രിസ്ത്യന്‍ മിഷനറിമാരാണ് ഇത് ഉപയോഗിച്ചിരുന്നത്. ഏതാണ്ട് ഭൂമിക്കടിയിലേക്ക് 8 നിലകളുണ്ട്. അതില്‍ 4 നിലകളിലേയ്‌ക്കേ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ളൂ. ശരിക്കും ഒരു അത്ഭുതം തന്നെയാണ് അത്.പുറത്തു തണുപ്പായാലും ചൂടായാലും അതിനുള്ളില്‍ ഒരേ പോലുള്ള താപനില ആണ്.അധികം ചൂടുമില്ല തണുപ്പും ഇല്ല. ഉള്ളില്‍ പള്ളിയുണ്ട്, കിച്ചണ്‍ ഉണ്ട് അങ്ങനെ പല സൗകര്യങ്ങളും ഉണ്ട്. കപ്പഡോക്കിയ നഗരം തന്നെ നിങ്ങളെ വിസ്മയിപ്പിക്കും. അതിനേക്കാള്‍ മനോഹരമായ അനുഭവം ആണ് അണ്ടര്‍ഗ്രൗണ്ട് സിറ്റി.

അനറ്റോളിയന്‍ ഭക്ഷണം എന്നാണ് അവിടത്തെ തനത് ഭക്ഷണത്തെ പറയുന്നത്.കുറെ ഹാഫ്‌ബോയില്‍ഡ് വെജിറ്റബ്ള്‍സ് ഉണ്ടാവും.എന്തെങ്കിലും മീറ്റ്. കുറച്ചു ചോര്‍. സഞ്ചാരികള്‍ക്കുള്ള നല്ലൊരു ഫോട്ടോ പോയിന്റ് ആണ് പീജിയന്‍ വാലി.യാത്രയ്ക്കപ്പുറം ഒരു ടര്‍ക്കിഷ് ബാത്ത് കൂടി നടത്തിയില്ലെങ്കില്‍ യാത്ര പൂര്‍ണ്ണമാകില്ല. ഏകദേശം 600 രൂപയാണ് ചാര്‍ജ്. ടര്‍ക്കിഷ് ബാത്ത് എന്നാല്‍ ആദ്യം ആവിയില്‍ ഒരു കുളി പിന്നീട് നമ്മളെ നല്ല പോലെ തേച്ചു ഉരച്ചു ചില ഹെര്‍ബ് ഒക്കെ വെച്ചു ഒരാള്‍ കുളിപ്പിക്കും.എന്നിട്ട് ഇളം ചൂടുള്ള മാര്‍ബിളില്‍ കിടത്തും. അത് കഴിഞ്ഞിറങ്ങുമ്പോള്‍ ശരീരത്തില്‍ നിന്ന് എന്തോ ഭാരം ഇറങ്ങി പോയ ഒരു ഫീലിംഗ് ആണ്.ശരിക്കും നമ്മള്‍ ഒന്ന് ഫ്രഷ് ആകും.!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (5 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends