Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

വെറുതേ പറയുന്നതല്ല, കച്ച് നഹി ദേഖാ തൊ കുച്ച് നഹി ദേഖാ! (കച്ച് കണ്ടിട്ടില്ലെങ്കില്‍ ഒന്നും കണ്ടിട്ടില്ലത്രേ)

15 SEPTEMBER 2017 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

2001-ലെ ഭൂകമ്പം നാശം വിതച്ച ഭുജ് മേഖലയിലൂടെയുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും. കച്ചി എന്ന പ്രാദേശിക ഭാഷയും വളരെ കളര്‍ഫുള്‍ ആയ വസ്ത്രധാരണവും ഒക്കെ കച്ചിന്റെ പ്രത്യേകതകളാണ്.

ബുജ്ജിലെത്തിയാല്‍ ആദ്യം പോകേണ്ടത് ഛത്തര്‍ഡി ആണ്. ഛത്തര്‍ഡി എന്ന് പറഞ്ഞാല്‍ കുട എന്നാണു അര്‍ത്ഥം. അതായത് രാജ വംശത്തിലെ പൂര്വികന്മാരുടെ മൃത ശരീരങ്ങള്‍ അടക്കം ചെയ്തിടത്തു നിര്മിച്ച സ്മാരകങ്ങളാണിത്. കുട പോലുള്ള മേല്‍ക്കൂരകള്‍ ആണ് ഇങ്ങനെ പേര് വരാന്‍ കാരണം. 1770 ലാണ് ചുവന്ന മണല്‍ കല്ലുകള്‍ കൊണ്ട് ( red sand stone ) ഇവ നിര്‍മ്മിച്ചത്. ഇപ്പോള്‍ പുനര്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ മഞ്ഞ നിറത്തിലുള്ള കല്ലുകളും കാണാം.

ഇത് 2001 ലെ ഭൂകമ്പത്തില്‍ തകര്‍ന്നു പോയതാണ്. അന്നത്തെ ഭൂകമ്പത്തിന്റെ കെടുതിയില്‍ നിന്നും ഭുജ് ഇപ്പോളും മോചിതയായില്ല എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.പല കെട്ടിടങ്ങളും പുതിയതാണ്... പല കെട്ടിടങ്ങളിലും ഇപ്പോഴും അപകടകരമായ രീതിയില്‍ വിള്ളലുകള്‍ കാണാനാവും. ഛത്തര്‍ടിയില്‍ അനുമതി കൂടാതെ ഫോട്ടോ എടുക്കാനാവില്ല. ഇനി കാണേണ്ടത് പ്രാഗ് മഹലാണ്. ടൗണില്‍ തന്നെയാണിതും. ഒരു ഗല്ലിയിലൂടെ 5 മിനിറ്റ് നടന്നാല്‍ മതി.

പ്രാഗ് മഹല്‍ എന്ന പേര് കേട്ടിട്ട് ഏതോ പ്രാചീന കൊട്ടാരം ആണെന്നൊന്നും കരുതണ്ട. സംഭവം കിടു ആണ്. നല്ല ഒന്നാന്തരം യൂറോപ്യന്‍ രീതിയില്‍ ( Italian Gothic style ) പണി കഴിപ്പിച്ച കൊട്ടാരം ആണ്. കൊട്ടാരം കണ്ടാല്‍ വല്ല ഇറ്റലിയിലൊക്കെ ഉള്ള ബില്‍ഡിങ് ആണെന്നെ തോന്നൂ. റാവു പ്രാഗ്മാജി 2 എന്ന കച്ചിലെ രാജാവ് പണി കഴിപ്പിച്ചത് കൊണ്ടാണ് ഈ പേര് വന്നത്. കേണല്‍ ഹെന്റരി സെയിന്റ് വില്‍ക്കിന്‍സ് എന്ന വാസ്തു ശില്പി ആണ് ഇത് രൂപകല്പ്ന ചെയ്തത്. 1865-ല്‍ പണി തുടങ്ങിയെങ്കിലും 1879-ലാണ് പണി പൂര്‍ത്തിയായത്. ഇറ്റലിയില്‍ നിന്നു വരെ നല്ല പണി അറിയുന്ന തച്ചന്മാരെ കൊണ്ട് വന്നു പണികഴിപ്പിച്ച പ്രാഗ് മഹല്‍ നിര്‍മിക്കാന്‍ ഏകദേശം 3.1 മില്യണ്‍ രൂപ ചിലവായിട്ടുണ്ട്.

40 രൂപ ടിക്കറ്റും 50 രൂപ ക്യാമറക്കും കൊടുത്താല്‍ ഉള്ളില്‍ കയറാം. ലഗാന്‍ അടക്കം നിരവധി സിനിമകളുടെ ലൊക്കേഷന്‍ ആണ് പ്രാഗ് മഹല്‍. ഉള്ളില്‍ ആദ്യം ദര്‍ബാര്‍ ഹാളിലേക്കാണ് പോകേണ്ടത്. മച്ചും ( roof ) ചുമരുകളും ഒക്കെ യൂറോപ്യന്‍ രീതിയിലാണ്. റോമാക്കാരുടെതു പോലുള്ള പ്രതിമകള്‍ ഒക്കെ കാണാം. വിശാലമായ ദര്‍ബാര്‍ ഹാള്‍ കച്ച് രാജവംശത്തിന്റെ പ്രതാപവും പ്രൗഢിയും വിളിച്ചോതുന്നു.

ഒരു ചെറിയ ചില്ലലമാരയില്‍ കോടിക്കണക്കിനു വര്‍ഷം പഴക്കമുള്ള ഒരു ഫോസില്‍ വെറുതെ സിമ്പിളായി വെച്ചിട്ടുണ്ട്. മരത്തിന്റെ ഫോസിലുകള്‍, സ്റ്റഫ് ചെയ്ത കടുവയും പുലിയും ഒക്കെ അവിടെയുണ്ട്.

ഡര്‍ബാര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങിയാല്‍ കൊട്ടാരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കാണാം. രാജവംശം ഉപയോഗിച്ചിരുന്ന പത്രങ്ങളും ആഭരണങ്ങളും പ്രതിമകളും കസേരയും കട്ടിലും അടക്കം നിരവധി കര കൗശല വസ്തുക്കളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ആട് വലിക്കുന്ന ഒരു വണ്ടി അവിടെയുണ്ട്. അത് വലിക്കുന്ന രണ്ടു മുട്ടനാടിന്റെ പ്രതിമകളും. വണ്ടി ഒറിജിനല്‍ ആണ്.

പ്രാഗ് മഹലിലെ മറ്റൊരാകര്‍ഷണം ആണ് ബിങ് ബാംഗ് ടവര്‍. 1865-ല്‍ കൊട്ടാരത്തൊടു ചേര്‍ന്നു പണി കഴിപ്പിച്ച ഈ ക്ലോക്ക് ടവറിന്റെ ഉയരം 150 അടിയാണ്. ഇന്ത്യയില്‍ ആകെ ഇത്തരം 2 ടവര്‍ മാത്രമേ ഉള്ളൂ. (ഒന്ന് ബോംബെയിലാണ് ഉള്ളത്.) ഇതിനു മുകളില്‍ വരെ കയറുവാനുള്ള ഗോവണി ഉണ്ട്. മുകളിലെത്തിയാല്‍ ബുജ്ജ് പട്ടണത്തിന്റെ ഒരു ഏരിയല്‍ വ്യൂ കിട്ടും.

കൊട്ടാരത്തിന്റെ പിന്‍ഭാഗത്തു ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം തകര്‍ത്ത കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണം 16 വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയായിട്ടില്ല. അതിന്റെ ഒരു കാരണം ഇതിപ്പോഴും സര്‍ക്കാര്‍ സ്വത്തല്ല. രാജകുടുംബത്തിന്റെ പേരില്‍ തന്നെയാണ്. അതിനാല്‍ പുനര്‍നിര്‍മാണവും അവരുടെ ചുമലിലാണ്.

ഇനി കാണാനുള്ളത് ഐന മഹല്‍ ആണ്. ഐന മഹലിന്റെ പ്രധാന ഭാഗങ്ങളൊക്കെ തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. അധികം കേട് കൂടാതെ നിന്ന ഒരു ഭാഗം ഇപ്പോള്‍ മ്യുസിയം ആക്കി മാറ്റിയിരിക്കുകയാണ്.1761-ല്‍ റാവു ലഖ്പത്ജി ആണ് ഐന മഹല്‍ പണികഴിപ്പിച്ചത്. രാംസിംഗ് മാലം എന്ന പ്രഗത്ഭനായ വാസ്തു ശില്പിയുടെ കരവിരുതാണിത്. ഇന്ത്യന്‍ യൂറോപ്പ്യന്‍ വാസ്തുശില്പ രീതികള്‍ കൂട്ടികലര്‍ത്തിയാണ് പണിതിട്ടുള്ളത്.

 

ഉള്ളില്‍ കയറാന്‍ 30 രൂപ വീണ്ടും ടിക്കറ്റ് എടുക്കണം. ക്യാമറക്കു 50 രൂപയും. വെനീഷ്യന്‍ ഗ്ലാസുകളും കച്ച് രാജവംശത്തിന്റെ നാണയങ്ങളും രാജകുടുംബത്തിന്റെ സ്വകാര്യ മുറികളും പ്രശസ്തമായ യൂറോപ്യന്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളും മുഗള്‍ രാജാക്കന്മാരുടെ ഫിര്‍മാനുകളും ( royal order ) മുതല്‍ കച്ച് രാജ്യം ഇന്ത്യയില്‍ ലയിച്ചതിന്റെ കരാര്‍ വരെ ഉള്ളിലുണ്ട്. ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയും കൂടുതല്‍ അമൂല്യ വസ്തുക്കള്‍ കാണുന്നത് ആദ്യമായിട്ടാവും. ചുമരില്‍ മൊത്തം മനോഹരമായ ഗ്ലാസ് ആയതിനാല്‍ ഏതു വഴിയേ പോയി ഏതുവഴിയേ വന്നു എന്നൊക്കെ കണ്‍ഫ്യൂഷന്‍ ആയിപ്പോകും. പ്രാഗ് മഹലും ഐന മഹലും ഒക്കെ ഉള്‍പ്പെടുന്ന ഭാഗം ദര്‍ബാര്‍ഗട്ട് എന്നാണറിയപ്പെടുക. ഐന മഹലും കണ്ടു തീരുമ്പോഴേക്കും ഭുജ് കണ്ട് കഴിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (31 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (45 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends