Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പയ്യാവൂര്‍ ഊട്ടുത്സവം മതമൈത്രിയുടെ പ്രതീകം

12 NOVEMBER 2012 01:04 AM IST
മലയാളി വാര്‍ത്ത.

More Stories...

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും

പടിഞ്ഞാറ്‌ അറബിക്കടലും കിഴക്കു കുടക്‌ മലകളും അതിരിടുന്ന കണ്ണൂര്‍ ജില്ലയിലെ മലയോര പട്ടണമാണു പയ്യാവൂര്‍. ഇവിടെ ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യന്‍ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഉണ്ട്‌. അവയില്‍ ഏറെ പൗരാണികത അവകാശപ്പെടുന്നതു ശിവക്ഷേത്രമാണ്‌. പയ്യാവൂരിലെയും സമീപപ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ ജനങ്ങളുടെ മുഴുവന്‍ സാമൂഹിക ആഘോഷമാണു ക്ഷേത്രത്തിലെ ഊട്ടുത്സവം. പയ്യാവൂരിന്റെ പുരാവൃത്തത്തിനു വഴികാട്ടികളായ ഐതിഹ്യങ്ങള്‍ക്കു ദ്വാപരയുഗത്തോളം പഴക്കമുണ്ട്‌. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലം. വില്ലാളി വീരനായ അര്‍ജുനന്‍ പാശുപതാസ്‌ത്രത്തിനായി ശ്രീപരമേശ്വരനെ ധ്യാനിച്ചു തപസ്സു ചെയ്യുന്നു. കാലമേറെ കഴിഞ്ഞു. ഒരു ദിവസം ശിവപാര്‍വതിമാര്‍ ഭക്തനെ പരീക്ഷിക്കാന്‍ കിരാതവേഷത്തില്‍ സമീപിക്കുന്നു. ആ സന്ദര്‍ഭത്തില്‍ മൂകാസുരന്‍ പന്നിയുടെ രൂപത്തില്‍ അവര്‍ക്കിടയിലൂടെ പായുന്നു. കിരാതനും അര്‍ജുനനും ഒരേ സമയം പന്നിയുടെ നേര്‍ക്ക്‌ അമ്പെയ്യുന്നു. അമ്പുകള്‍ ഒരുമിച്ചേറ്റു നിലംപതിച്ച മൃഗത്തിന്‌ ഇരുവരും അവകാശം ഉന്നയിക്കുന്നു. തര്‍ക്കം വാക്കേറ്റമായി, കയ്യേറ്റമായി, അസ്‌ത്രയുദ്ധമായി. താപസനും കിരാതനും തമ്മില്‍ തുല്യശക്തികള്‍. ആരും ജയിക്കുന്നില്ല, തോല്‌ക്കുന്നില്ല. ഒടുവില്‍ കോപിഷ്‌ഠനായ കിരാതന്‍ ആയുധങ്ങള്‍ വെടിഞ്ഞ്‌, എതിരാളിയെ സമീപിച്ചു വലതുകാലുകൊണ്ട്‌ ഒരു തൊഴി. തൊഴിയേറ്റ അര്‍ജുനന്‍ വയ്യോട്ട്‌ (പുറകോട്ട്‌) തെറിച്ചു ദൂരെപ്പോയി വീഴുന്നു. അപ്പോഴാണു പാര്‍ഥന്‌ എതിരാളിയെ മനസ്സിലാകുന്നത്‌. സാക്ഷാല്‍ പരമശിവന്‍. പശ്ചാത്താപവിവശനായ അര്‍ജുനന്‍ മാപ്പിരന്നു. കണ്ണുനീര്‍ കൊണ്ടു മണ്ണുകുഴച്ച്‌ ഒരു ശിവലിംഗം മെനഞ്ഞു. അടുത്തു കണ്ട കാഞ്ഞിരമരത്തിന്റെ ഒരു ഇല നുള്ളിയെടുത്തു ശിവലിംഗത്തിന്മേല്‍ അര്‍ച്ചന നടത്തി. ഇല സ്വശിരസ്സില്‍ പതിച്ചതോടെ ഭഗവാന്‍ പ്രസാദിച്ചു. അര്‍ജുനനു പാശുപതാസ്‌ത്രം നല്‌കി അനുഗ്രഹിച്ചു.
കാലം കടന്നുപോയി. ഇതു കലിയുഗം. മൃഗങ്ങളെ വേട്ടയാടിയും ഫലമൂലാദികള്‍ ശേഖരിച്ചും വനത്തിലൂടെ അലഞ്ഞ മലവേടര്‍ ഒരു ഉരുണ്ട ശില കണ്ടെത്തി. സാധാരണ കല്ലെന്നു കരുതി അവര്‍ അതിന്മേല്‍ കുത്തി. കല്ലില്‍ നിന്നു രക്തം കട്ടപൊടിയുന്നു. പരിഭ്രാന്തരായ മലവേടര്‍ ഓടിയകന്നു. വിവരം പുറംലോകത്തെ അറിയിച്ചു. അന്വേഷിച്ചെത്തിയവര്‍ കണ്ടത്‌ ഒരു ശിവലിംഗം. അവര്‍ ഭക്ത്യാദരപൂര്‍വം പരിഹാര ക്രിയകള്‍ ചെയ്‌തു. മൂര്‍ത്തിയുടെ അരുളപ്പാടനുസരിച്ചു മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ചു. അവിടെ ആചാരാനുഷ്‌ഠാനങ്ങളോടെ പ്രതിഷ്‌ഠ നടത്തി. കാലാന്തരത്തില്‍ ശ്രീകോവിലിനു ചുറ്റും അമ്പലം ഉയര്‍ന്നു. അതാണ്‌ ഇന്നത്തെ ശിവക്ഷേത്രം.സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ അര്‍ജുനന്‍ മെനഞ്ഞെടുത്ത ശിവലിംഗം തന്നെയാകാം ഇവിടെയും കണ്ടെത്തിയത്‌ എന്നു ഭക്തജനങ്ങള്‍ അനുമാനിക്കുന്നു. അന്ന്‌, പാര്‍ത്ഥന്‍ അര്‍ച്ചനയ്‌ക്കായി ഇല നുള്ളിയ കാഞ്ഞിരമരമാണ്‌ ഇപ്പോഴും ശ്രീകോവിലിനു സമീപം കാണുന്ന മരമെന്നും വിശ്വാസമുണ്ട്‌.
പണ്ടു ശ്രീപരമേശ്വരന്‍ വലതുകാലുകൊണ്ടു തൊഴിച്ചെറിഞ്ഞപ്പോള്‍ പാര്‍ത്ഥന്‍ വന്നുവീണ സ്ഥലം വലങ്കാലൂര്‌ എന്നറിയപ്പെട്ടു. ഇതു കാലക്രമത്തില്‍ വൈകാല്യര്‍ ആയി. ഇരുപതാം നൂറ്റാണ്ടില്‍ രൂപാന്തരം ഭവിച്ചു പയ്യാവൂര്‍ ആയെന്നും മുതിര്‍ന്ന തലമുറ പറയുന്നു.
കുംഭമാസം 1 മുതല്‍ 12 വരെ തീയതികളില്‍ നടക്കുന്ന പയ്യാവൂര്‍ ഉത്സവത്തിനു പല സവിശേഷതകളുമുണ്ട്‌. സമൂഹത്തിലെ സകലജാതി മതസ്ഥരും ഇവിടെ കൈകോര്‍ക്കുന്നു. ഉത്‌സവദിനങ്ങളില്‍ മൂന്നു നേരവും ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഭക്ഷണമുണ്ട്‌.കുംഭം പത്ത്‌, പന്ത്രണ്ട്‌ തീയതികളില്‍ വിദൂരസ്ഥരായ ഭക്തര്‍ക്കു പുറത്തുവച്ചും സദ്യയുണ്ട്‌. അങ്ങനെ ഇത്‌ ഊട്ടുത്സവമായി. ഉത്സവത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു ഭക്തര്‍ വഴിപാടായി എത്തിക്കുന്നു. അവയില്‍ പ്രധാനം കര്‍ണാടകത്തിലെ കുടകില്‍ നിന്നുള്ള അരി വരവാണ്‌. അവിടത്തെ മുണ്ടിയോടന്‍, ബഹുവീര്യന്‍ എന്നീ കുലീന കുടുംബങ്ങള്‍ക്കു പണ്ടു ലഭിച്ച ഈശ്വരാജ്ഞയെ അവര്‍ കാലാകാലങ്ങളായി പാലിച്ചു പോരുന്നു. ഇതിനായി മകരം പതിനഞ്ചാം തീയതി കോമരം പള്ളിവാളുമായി കുടകില്‍ എത്തി ഉത്സവമറിയിക്കും. തുടര്‍ന്നു രണ്ടു ഘട്ടമായി അവര്‍ ക്ഷേത്രത്തിലേക്ക്‌ അരി എത്തിക്കും. ഇന്നും പരമ്പരാഗതമായ രീതിയില്‍ വനത്തിലെ ഊടുവഴികളിലൂടെ ശ്രീപരമേശ്വരന്റെ വാഹനമായ കാളയുടെ പുറത്താണു കുടകര്‍ അരി കൊണ്ടുവരുന്നത്‌.
ഉത്സവത്തില്‍ അഭിഷേകത്തിനുവേണ്ട നെയ്യ്‌ ക്ഷേത്രത്തില്‍ എത്തിക്കുന്നതു ബ്ലാത്തൂര്‍, എരുവേശി, ചുഴലി, കാഞ്ഞിലേരി എന്നിവിടങ്ങളില്‍ നിന്നാണ്‌. നെയ്യമൃത്‌ എന്ന ഈ വഴിപാടു വ്രതനിഷ്‌ഠയോടെ നിര്‍വഹിക്കേണ്ടതാണ്‌. അര്‍ധമുണ്ഡനം ചെയ്‌ത ശിരസ്സോടെ മുരട (മൊന്ത)യില്‍ നെയ്യുമായി `ഓങ്കാരം ഓതിക്കൊണ്ടു രാപകല്‍ വ്യത്യാസമില്ലാതെ കാല്‍നടയാത്ര ചെയ്‌താണ്‌ ഇവര്‍ ക്ഷേത്രത്തില്‍ എത്തുന്നത്‌.
സാംസ്‌കാരികസമ്മേളനങ്ങള്‍, നൃത്തനൃത്യങ്ങള്‍, സംഗീതക്കച്ചേരികള്‍ എന്നിവ ഉത്‌സവദിനങ്ങള്‍ക്കു പൊലിമ നല്‌കുന്നു. പ്രധാനദിനമായ കുംഭം പത്തിലെ മനോഹര ചടങ്ങാണ്‌ 'ഓമനക്കാഴ്‌ച.' ചെത്തിമിനുക്കിയ അലകലില്‍ തൂക്കിയ കണ്ണന്‍ പഴക്കുലകള്‍ തോളിലേന്തി, കുരുത്തോലകൊണ്ട്‌ അലങ്കരിച്ച കാഴ്‌ചയ്‌ക്കു പിന്നാലെ വരിയായി നീങ്ങുന്ന നൂറുകണക്കിനു ഭക്തരുടെ ഘോഷയാത്ര- ഇതു ചുള്ളിയാടു ഗ്രാമക്കാരുടെ അവകാശമായ `കാഴ്‌ചവരവ്‌': ചെണ്ടമേളവും മുത്തുക്കുടയും നെറ്റിപ്പട്ടവുമണിഞ്ഞ ഗജവീരന്മാരും ചേര്‍ന്ന്‌ അവരെ സ്വീകരച്ചു ക്ഷേത്രാങ്കണത്തിലേക്ക്‌ ആനയിക്കുന്ന ദൃശ്യം- അതാണ്‌ `ഓമനക്കാഴ്‌ച'! കൂടാതെ തിടമ്പുനൃത്തം, കുഴിയടുപ്പു നൃത്തം, കനല്‍ ചാട്ടം, കുടകരുടെ തുടികൊട്ടിപ്പാട്ടും നൃത്തവും സമാപന ദിനത്തിലെ ആറാട്ട്‌ എഴുന്നെള്ളിപ്പ്‌ എന്നിവയെല്ലാം എടുത്തു പറയേണ്ട ചടങ്ങുകളാണ്‌.
ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളും കച്ചവടസ്ഥാപനങ്ങളും ഇല്ലാതിരുന്ന ഇന്നലെകളില്‍ ഉത്‌സവ ദിനങ്ങള്‍ ക്രയവിക്രയങ്ങളുടെയും കാലമായിരുന്നു. കുടുംബങ്ങളിലേക്കു വേണ്ട വെങ്കല പാത്രങ്ങള്‍, ചട്ടി, കലങ്ങള്‍, വസ്‌ത്രങ്ങള്‍, പനമ്പ്‌, കുട്ട, മുറം, ഉറി, തൂമ്പാ, കത്തി, കോടാലി, ഇഞ്ചി വിത്ത്‌ വാഴക്കന്ന്‌ എന്നിവയെല്ലാം വാങ്ങാനും വില്‌ക്കാനുമുള്ള അവസരം. ആ കാലം കടന്നുപോയി. നാടിന്റെ മുഖച്ഛായ മാറി. ജനജീവിതം വ്യത്യസ്‌തമായി. എങ്കിലും മതമൈത്രിയുടെ പ്രതീകമായ പയ്യാവൂര്‍ ഊട്ടുത്സവം ആഘോഷിക്കാന്‍ നാനാജാതി മതസ്ഥരായ നാട്ടുകാര്‍ മുഴുവന്‍ എന്നും കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (17 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (22 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (33 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (54 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends