Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...


സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി.. 23കാരനെതിരെയും മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്തു...

പയ്യാവൂര്‍ ഊട്ടുത്സവം മതമൈത്രിയുടെ പ്രതീകം

12 NOVEMBER 2012 01:04 AM IST
മലയാളി വാര്‍ത്ത.
പടിഞ്ഞാറ്‌ അറബിക്കടലും കിഴക്കു കുടക്‌ മലകളും അതിരിടുന്ന കണ്ണൂര്‍ ജില്ലയിലെ മലയോര പട്ടണമാണു പയ്യാവൂര്‍. ഇവിടെ ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യന്‍ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഉണ്ട്‌. അവയില്‍ ഏറെ പൗരാണികത അവകാശപ്പെടുന്നതു ശിവക്ഷേത്രമാണ്‌. പയ്യാവൂരിലെയും സമീപപ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ ജനങ്ങളുടെ മുഴുവന്‍ സാമൂഹിക ആഘോഷമാണു ക്ഷേത്രത്തിലെ ഊട്ടുത്സവം. പയ്യാവൂരിന്റെ പുരാവൃത്തത്തിനു വഴികാട്ടികളായ ഐതിഹ്യങ്ങള്‍ക്കു ദ്വാപരയുഗത്തോളം പഴക്കമുണ്ട്‌. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലം. വില്ലാളി വീരനായ അര്‍ജുനന്‍ പാശുപതാസ്‌ത്രത്തിനായി ശ്രീപരമേശ്വരനെ ധ്യാനിച്ചു തപസ്സു ചെയ്യുന്നു. കാലമേറെ കഴിഞ്ഞു. ഒരു ദിവസം ശിവപാര്‍വതിമാര്‍ ഭക്തനെ പരീക്ഷിക്കാന്‍ കിരാതവേഷത്തില്‍ സമീപിക്കുന്നു. ആ സന്ദര്‍ഭത്തില്‍ മൂകാസുരന്‍ പന്നിയുടെ രൂപത്തില്‍ അവര്‍ക്കിടയിലൂടെ പായുന്നു. കിരാതനും അര്‍ജുനനും ഒരേ സമയം പന്നിയുടെ നേര്‍ക്ക്‌ അമ്പെയ്യുന്നു. അമ്പുകള്‍ ഒരുമിച്ചേറ്റു നിലംപതിച്ച മൃഗത്തിന്‌ ഇരുവരും അവകാശം ഉന്നയിക്കുന്നു. തര്‍ക്കം വാക്കേറ്റമായി, കയ്യേറ്റമായി, അസ്‌ത്രയുദ്ധമായി. താപസനും കിരാതനും തമ്മില്‍ തുല്യശക്തികള്‍. ആരും ജയിക്കുന്നില്ല, തോല്‌ക്കുന്നില്ല. ഒടുവില്‍ കോപിഷ്‌ഠനായ കിരാതന്‍ ആയുധങ്ങള്‍ വെടിഞ്ഞ്‌, എതിരാളിയെ സമീപിച്ചു വലതുകാലുകൊണ്ട്‌ ഒരു തൊഴി. തൊഴിയേറ്റ അര്‍ജുനന്‍ വയ്യോട്ട്‌ (പുറകോട്ട്‌) തെറിച്ചു ദൂരെപ്പോയി വീഴുന്നു. അപ്പോഴാണു പാര്‍ഥന്‌ എതിരാളിയെ മനസ്സിലാകുന്നത്‌. സാക്ഷാല്‍ പരമശിവന്‍. പശ്ചാത്താപവിവശനായ അര്‍ജുനന്‍ മാപ്പിരന്നു. കണ്ണുനീര്‍ കൊണ്ടു മണ്ണുകുഴച്ച്‌ ഒരു ശിവലിംഗം മെനഞ്ഞു. അടുത്തു കണ്ട കാഞ്ഞിരമരത്തിന്റെ ഒരു ഇല നുള്ളിയെടുത്തു ശിവലിംഗത്തിന്മേല്‍ അര്‍ച്ചന നടത്തി. ഇല സ്വശിരസ്സില്‍ പതിച്ചതോടെ ഭഗവാന്‍ പ്രസാദിച്ചു. അര്‍ജുനനു പാശുപതാസ്‌ത്രം നല്‌കി അനുഗ്രഹിച്ചു.
കാലം കടന്നുപോയി. ഇതു കലിയുഗം. മൃഗങ്ങളെ വേട്ടയാടിയും ഫലമൂലാദികള്‍ ശേഖരിച്ചും വനത്തിലൂടെ അലഞ്ഞ മലവേടര്‍ ഒരു ഉരുണ്ട ശില കണ്ടെത്തി. സാധാരണ കല്ലെന്നു കരുതി അവര്‍ അതിന്മേല്‍ കുത്തി. കല്ലില്‍ നിന്നു രക്തം കട്ടപൊടിയുന്നു. പരിഭ്രാന്തരായ മലവേടര്‍ ഓടിയകന്നു. വിവരം പുറംലോകത്തെ അറിയിച്ചു. അന്വേഷിച്ചെത്തിയവര്‍ കണ്ടത്‌ ഒരു ശിവലിംഗം. അവര്‍ ഭക്ത്യാദരപൂര്‍വം പരിഹാര ക്രിയകള്‍ ചെയ്‌തു. മൂര്‍ത്തിയുടെ അരുളപ്പാടനുസരിച്ചു മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ചു. അവിടെ ആചാരാനുഷ്‌ഠാനങ്ങളോടെ പ്രതിഷ്‌ഠ നടത്തി. കാലാന്തരത്തില്‍ ശ്രീകോവിലിനു ചുറ്റും അമ്പലം ഉയര്‍ന്നു. അതാണ്‌ ഇന്നത്തെ ശിവക്ഷേത്രം.സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ അര്‍ജുനന്‍ മെനഞ്ഞെടുത്ത ശിവലിംഗം തന്നെയാകാം ഇവിടെയും കണ്ടെത്തിയത്‌ എന്നു ഭക്തജനങ്ങള്‍ അനുമാനിക്കുന്നു. അന്ന്‌, പാര്‍ത്ഥന്‍ അര്‍ച്ചനയ്‌ക്കായി ഇല നുള്ളിയ കാഞ്ഞിരമരമാണ്‌ ഇപ്പോഴും ശ്രീകോവിലിനു സമീപം കാണുന്ന മരമെന്നും വിശ്വാസമുണ്ട്‌.
പണ്ടു ശ്രീപരമേശ്വരന്‍ വലതുകാലുകൊണ്ടു തൊഴിച്ചെറിഞ്ഞപ്പോള്‍ പാര്‍ത്ഥന്‍ വന്നുവീണ സ്ഥലം വലങ്കാലൂര്‌ എന്നറിയപ്പെട്ടു. ഇതു കാലക്രമത്തില്‍ വൈകാല്യര്‍ ആയി. ഇരുപതാം നൂറ്റാണ്ടില്‍ രൂപാന്തരം ഭവിച്ചു പയ്യാവൂര്‍ ആയെന്നും മുതിര്‍ന്ന തലമുറ പറയുന്നു.
കുംഭമാസം 1 മുതല്‍ 12 വരെ തീയതികളില്‍ നടക്കുന്ന പയ്യാവൂര്‍ ഉത്സവത്തിനു പല സവിശേഷതകളുമുണ്ട്‌. സമൂഹത്തിലെ സകലജാതി മതസ്ഥരും ഇവിടെ കൈകോര്‍ക്കുന്നു. ഉത്‌സവദിനങ്ങളില്‍ മൂന്നു നേരവും ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഭക്ഷണമുണ്ട്‌.കുംഭം പത്ത്‌, പന്ത്രണ്ട്‌ തീയതികളില്‍ വിദൂരസ്ഥരായ ഭക്തര്‍ക്കു പുറത്തുവച്ചും സദ്യയുണ്ട്‌. അങ്ങനെ ഇത്‌ ഊട്ടുത്സവമായി. ഉത്സവത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു ഭക്തര്‍ വഴിപാടായി എത്തിക്കുന്നു. അവയില്‍ പ്രധാനം കര്‍ണാടകത്തിലെ കുടകില്‍ നിന്നുള്ള അരി വരവാണ്‌. അവിടത്തെ മുണ്ടിയോടന്‍, ബഹുവീര്യന്‍ എന്നീ കുലീന കുടുംബങ്ങള്‍ക്കു പണ്ടു ലഭിച്ച ഈശ്വരാജ്ഞയെ അവര്‍ കാലാകാലങ്ങളായി പാലിച്ചു പോരുന്നു. ഇതിനായി മകരം പതിനഞ്ചാം തീയതി കോമരം പള്ളിവാളുമായി കുടകില്‍ എത്തി ഉത്സവമറിയിക്കും. തുടര്‍ന്നു രണ്ടു ഘട്ടമായി അവര്‍ ക്ഷേത്രത്തിലേക്ക്‌ അരി എത്തിക്കും. ഇന്നും പരമ്പരാഗതമായ രീതിയില്‍ വനത്തിലെ ഊടുവഴികളിലൂടെ ശ്രീപരമേശ്വരന്റെ വാഹനമായ കാളയുടെ പുറത്താണു കുടകര്‍ അരി കൊണ്ടുവരുന്നത്‌.
ഉത്സവത്തില്‍ അഭിഷേകത്തിനുവേണ്ട നെയ്യ്‌ ക്ഷേത്രത്തില്‍ എത്തിക്കുന്നതു ബ്ലാത്തൂര്‍, എരുവേശി, ചുഴലി, കാഞ്ഞിലേരി എന്നിവിടങ്ങളില്‍ നിന്നാണ്‌. നെയ്യമൃത്‌ എന്ന ഈ വഴിപാടു വ്രതനിഷ്‌ഠയോടെ നിര്‍വഹിക്കേണ്ടതാണ്‌. അര്‍ധമുണ്ഡനം ചെയ്‌ത ശിരസ്സോടെ മുരട (മൊന്ത)യില്‍ നെയ്യുമായി `ഓങ്കാരം ഓതിക്കൊണ്ടു രാപകല്‍ വ്യത്യാസമില്ലാതെ കാല്‍നടയാത്ര ചെയ്‌താണ്‌ ഇവര്‍ ക്ഷേത്രത്തില്‍ എത്തുന്നത്‌.
സാംസ്‌കാരികസമ്മേളനങ്ങള്‍, നൃത്തനൃത്യങ്ങള്‍, സംഗീതക്കച്ചേരികള്‍ എന്നിവ ഉത്‌സവദിനങ്ങള്‍ക്കു പൊലിമ നല്‌കുന്നു. പ്രധാനദിനമായ കുംഭം പത്തിലെ മനോഹര ചടങ്ങാണ്‌ 'ഓമനക്കാഴ്‌ച.' ചെത്തിമിനുക്കിയ അലകലില്‍ തൂക്കിയ കണ്ണന്‍ പഴക്കുലകള്‍ തോളിലേന്തി, കുരുത്തോലകൊണ്ട്‌ അലങ്കരിച്ച കാഴ്‌ചയ്‌ക്കു പിന്നാലെ വരിയായി നീങ്ങുന്ന നൂറുകണക്കിനു ഭക്തരുടെ ഘോഷയാത്ര- ഇതു ചുള്ളിയാടു ഗ്രാമക്കാരുടെ അവകാശമായ `കാഴ്‌ചവരവ്‌': ചെണ്ടമേളവും മുത്തുക്കുടയും നെറ്റിപ്പട്ടവുമണിഞ്ഞ ഗജവീരന്മാരും ചേര്‍ന്ന്‌ അവരെ സ്വീകരച്ചു ക്ഷേത്രാങ്കണത്തിലേക്ക്‌ ആനയിക്കുന്ന ദൃശ്യം- അതാണ്‌ `ഓമനക്കാഴ്‌ച'! കൂടാതെ തിടമ്പുനൃത്തം, കുഴിയടുപ്പു നൃത്തം, കനല്‍ ചാട്ടം, കുടകരുടെ തുടികൊട്ടിപ്പാട്ടും നൃത്തവും സമാപന ദിനത്തിലെ ആറാട്ട്‌ എഴുന്നെള്ളിപ്പ്‌ എന്നിവയെല്ലാം എടുത്തു പറയേണ്ട ചടങ്ങുകളാണ്‌.
ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളും കച്ചവടസ്ഥാപനങ്ങളും ഇല്ലാതിരുന്ന ഇന്നലെകളില്‍ ഉത്‌സവ ദിനങ്ങള്‍ ക്രയവിക്രയങ്ങളുടെയും കാലമായിരുന്നു. കുടുംബങ്ങളിലേക്കു വേണ്ട വെങ്കല പാത്രങ്ങള്‍, ചട്ടി, കലങ്ങള്‍, വസ്‌ത്രങ്ങള്‍, പനമ്പ്‌, കുട്ട, മുറം, ഉറി, തൂമ്പാ, കത്തി, കോടാലി, ഇഞ്ചി വിത്ത്‌ വാഴക്കന്ന്‌ എന്നിവയെല്ലാം വാങ്ങാനും വില്‌ക്കാനുമുള്ള അവസരം. ആ കാലം കടന്നുപോയി. നാടിന്റെ മുഖച്ഛായ മാറി. ജനജീവിതം വ്യത്യസ്‌തമായി. എങ്കിലും മതമൈത്രിയുടെ പ്രതീകമായ പയ്യാവൂര്‍ ഊട്ടുത്സവം ആഘോഷിക്കാന്‍ നാനാജാതി മതസ്ഥരായ നാട്ടുകാര്‍ മുഴുവന്‍ എന്നും കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (7 minutes ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (1 hour ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (1 hour ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (1 hour ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (1 hour ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (1 hour ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (1 hour ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (2 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (3 hours ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (3 hours ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (3 hours ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (4 hours ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (4 hours ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (5 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (5 hours ago)

Malayali Vartha Recommends