Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

വ്യവസായങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി

25 JULY 2016 10:15 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച് വൈദ്യുതി ബോര്‍ഡ് .ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ കെഎസ്ഇബി തടയുന്നു. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി നിരക്കിന്റെ മൂന്നിരട്ടി വരെയാണ് കെഎസ്ഇബി ഈടാക്കുന്നത്. പൊതുമേഖല ഉള്‍പ്പെടെ സംസ്ഥാനത്തെ 15 പ്രമുഖ വ്യവസായങ്ങളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന തീരുമാനമാണിത്.ഇതേത്തുടര്‍ന്നുണ്ടാകുന്ന ഉത്പാദനച്ചെലവുവര്‍ധന താങ്ങാനാവാതെ വ്യവസായമേഖല രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും .സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങളുടേയും ഉത്പാദനച്ചെലവു കൂട്ടുന്നതും മല്‍സര ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതുമായ നടപടിയാണിത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഖിലേന്ത്യാ തലത്തിലുള്ള എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് യൂണിറ്റിനു ശരാശരി രണ്ടേകാല്‍ രൂപ മുതല്‍ രണ്ടര രൂപ വരെ നിരക്കില്‍ വൈദ്യുതി ലഭിക്കുമ്പോള്‍ കെഎസ്ഇബി ഈടാക്കുന്നത് യൂണിറ്റിന് 4 രൂപ 80 പൈസ മുതല്‍ അഞ്ചു രൂപ 20 പൈസ വരെയാണ്.വൈകിട്ട് എഴു മുതല്‍ പത്തുവരെയുള്ള സമയത്ത് 7 രൂപ 60 പൈസ ഈടാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഇരട്ടി മുതല്‍ മൂന്നിരട്ടി വരെ കെഎസ്ഇബി ഈടാക്കുന്ന സ്ഥാനത്താണ് പുറത്തു നിന്നു കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നിഷേധിക്കുന്നത്.

പുറത്തു നിന്നു വൈദ്യുതി വാങ്ങാന്‍ എന്‍ഒസിക്ക് അപേക്ഷ നല്‍കിയ വ്യവസായങ്ങള്‍ക്കെല്ലാം അനുമതി നിഷേധിച്ചുകൊണ്ടു നല്‍കിയ കത്തില്‍ രണ്ടു കാരണങ്ങളാണ് കെഎസ്ഇബി പറഞ്ഞത്. വ്യവസായങ്ങള്‍ റിമോട്ട് ടെര്‍മിനല്‍ യൂണിറ്റ് (ആര്‍ടിയു) സ്ഥാപിക്കണമെന്നതാണ് അതിലൊന്ന്. ഇത്തരം മീറ്റര്‍ സ്ഥാപിക്കേണ്ടത് ലൈസന്‍സിയായ വൈദ്യുതി ബോര്‍ഡ് തന്നെയാണ്. എങ്കിലും നാലു ലക്ഷം മാത്രം ചെലവു വരുന്ന ആര്‍ടിയു സ്ഥാപിക്കാന്‍ വ്യവസായങ്ങളെല്ലാം തയാറുമാണ്. രണ്ടാമതു പറഞ്ഞിരിക്കുന്ന കാരണം ഗ്രിഡില്‍ ഇപ്പോള്‍ വൈദ്യുതിക്ക് ഡിമാന്‍ഡ് കുറവാണെന്നതാണ്. കെഎസ്ഇബിക്ക് വൈദ്യുതി ആവശ്യത്തിലധികം ഉള്ളതിനാല്‍ പുറത്തു നിന്നു വാങ്ങരുതെന്നര്‍ഥം.

പക്ഷേ നിരക്ക് അധികമായതിനാല്‍ മിക്ക വ്യവസായങ്ങളും ഉത്പാദനച്ചെലവു നേരിടാനാകാത്ത സ്ഥിതിയിലാണ്. അധികമുള്ള വൈദ്യുതി കെഎസ്ഇബി തന്നെ യൂണിറ്റിനു രണ്ടര രൂപയ്ക്കു പുറത്തു വില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വന്‍ നിരക്ക് ഈടാക്കി നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം . അധിക വൈദ്യുതി രണ്ടര രൂപയ്ക്കു കെഎസ്ഇബി പുറത്തു വില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ കേരളത്തിനകത്ത് അമിത നിരക്കും പുറത്ത് സഹായ നിരക്കും.

നിലവില്‍ വര്‍ഷങ്ങളായി പുറംവൈദ്യുതി വാങ്ങുന്ന 15 കമ്പനികള്‍ക്കു പുറമേ ഭാരത് പെട്രോ!ളിയവും (ബിപിസിഎല്‍), ഫാക്ടും, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡും ഉള്‍പ്പെടെ നിരവധി വ്യവസായങ്ങള്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നു പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ വഴി വൈദ്യുതി വാങ്ങാനുള്ള പ്രക്രിയയിലുമാണ്. അതിനിടെയാണു വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വൈദ്യുതി ഉപയോക്താക്കളുടെ അസോസിയേഷന്‍ താരിഫ് റെഗുലേറ്ററി കമ്മിഷന് ഇതിനെതിരെ പരാതി നല്‍കി.
കെഎംഎംഎല്ലിനു പുറമേ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, അപ്പോളോ ടയേഴ്‌സ്, പ്രീമിയര്‍ ടയേഴ്‌സ്, ഹിന്‍ഡാല്‍കോ, കാര്‍ബോറണ്ടം, ഇംഗ്ലിഷ് ഇന്ത്യന്‍ ക്‌ളേ, കെപി മെറ്റല്‍സ്, ഒഇഎന്‍ തുടങ്ങിയ 14 വ്യവസായ യൂണിറ്റുകളാണ് എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്നു വൈദ്യുതി വാങ്ങിയിരുന്നത്. ഇവയില്‍ മിക്കതിനും നേരത്തേയുള്ള എന്‍ഒസി കാലാവധി തീരുന്ന മുറയ്ക്ക് പുതിയ എന്‍ഒസി നിഷേധിച്ചിട്ടുണ്ട്. പ്രതിദിനം 13 ലക്ഷം യൂണിറ്റ് വൈദ്യുതി വരെയാണ് ഈ കമ്പനികള്‍ ചേര്‍ന്നു പുറത്തു നിന്നു വാങ്ങിയിരുന്നത്. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ ഒരു ശതമാനം മാത്രമാണിത്.

ഓഹരി വില്‍പനയ്ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്ളതുപോലെ വൈദ്യുതിയും വില്‍ക്കുന്നത് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് വഴിയാണ്. ഡിമാന്‍ഡ് അനുസരിച്ച് ഓരോ പതിനഞ്ച് മിനിറ്റിലും നിരക്കു വ്യത്യാസം വരുന്നു. യൂണിറ്റിന് ഒന്നര വരെ കുറഞ്ഞു വരാറുണ്ടെങ്കിലും ശരാശരി നിരക്ക് രണ്ടര രൂപയാണ്. പവര്‍ ട്രേഡിങ് കോര്‍പറേഷന്‍ പോലെ നിരവധി ട്രേഡര്‍മാര്‍ വൈദ്യുതി വില്‍പന രംഗത്തുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (15 minutes ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (32 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (37 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (39 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (45 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (2 hours ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (2 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (3 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

Malayali Vartha Recommends