Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍

29 JULY 2016 03:47 PM IST
മലയാളി വാര്‍ത്ത

ബാങ്കുകള്‍ മുഖാന്തിരം നടത്തിവരുന്ന എല്ലാത്തരം ഇടപാടുകള്‍ക്കും ചിലവേറുകയാണ്. സൗജന്യമായി നല്കിയിരുന്ന എല്ലാ സേവനങ്ങള്‍ക്കും വില കനക്കുകയാണ്. എന്നാല്തനൊക്കെയാണ് പണം ഈടാക്കുന്നതെന്നും എത്രയാണ് ഈടാക്കുന്നതെന്നും ഉപഭോക്താവിന് വ്യക്തത നല്കുവാന് ബാങ്കുകള് തയാറാകുന്നില്ല.

സ്വകാര്യ ബാങ്കുകളുടെ സേവന നിരക്കുകള്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ കുത്തനെ ഉയരുമെന്നത് വ്യക്തമായിരുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളും വലിയ വര്‍ധനയാണ് നിരക്കുകളില്‍ വരുത്തിയത്. 50 ശതമാനത്തോളം വരെ വര്‍ധന നിലവില്‍ വന്നിട്ടുണ്ട് .
നോട്ടുകെട്ടുകള്‍ എണ്ണുന്നതിന് പോലും പണമീടാക്കി തുടങ്ങിക്കഴിഞ്ഞു. നൂറു നോട്ടുകള്‍ വരെയുള്ള രണ്ടു കെട്ടുകള്‍ കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ നോട്ടുകെട്ടിനും 10 രൂപ എന്ന നിരക്കില്‍ എസ്ബിഐ ഈടാക്കിത്തുടങ്ങി. എറ്റിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് , മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്, എസ്എംഎസ് സന്ദേശങ്ങള്‍ക്ക് , ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് എന്നിവയ്ക്കു പുറമേ വിവിധയിനം സര്‍ട്ടിഫിക്കറ്റുകള്‍ക്ക്,ബില്ല് കൈമാറുന്നതിന്, ഫോട്ടോ അറ്റസ്‌റ്റേഷന്, നെറ്റ് ബാങ്കിംഗിന്, ഒപ്പു പരിശോധനയ്ക്ക്, ചെക്ക് സംബന്ധിച്ച സേവനങ്ങള്‍ക്ക് തുടങ്ങിയവയ്ക്കും ബാങ്കുകള്‍ പണമീടാക്കി തുടങ്ങിയിട്ടുണ്ട്. 

എറ്റിഎം ഇടപാടുകള്‍ക്ക് പരിമിതി നിശ്ചയിക്കുന്നത് സാമ്പത്തിക ഉത്തരവാദിത്തം നല്കുമെന്നായിരുന്നു നിയന്ത്രണങ്ങള്‍ നിലവില്‍ വരുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്ന വിശദീകരണം. എന്നാല്‍ ആധുനിക ജീവിതത്തില്‍ പണമിടപാടുകള്‍ക്ക് സ്വീകരിക്കുന്ന ഏറ്റവും സൗകര്യപ്രദമായ മാര്‍ഗത്തില്‍ നിയന്ത്രണവും പിഴയും ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളെ പിഴിയാനാണെന്ന് വ്യക്തമാകുകയാണെന്നാണ് ഉപഭോക്താക്കളുടെ പക്ഷം.

രാജ്യത്തെ ആറു പ്രമുഖ മെട്രോ നഗരങ്ങളില്‍ (കേരളത്തിലെ നഗരങ്ങളില്ല) മൂന്ന് എറ്റിഎം ഇടപാടുകള്‍ ; മാത്രമാണ് മാസത്തില്‍ നിയന്ത്രണമില്ലാതെ സാധ്യമാവുക. മറ്റിടങ്ങളില്‍ മാസത്തില് പരമാവധി അഞ്ച് ഇടപാടുകളാണ് മറ്റ് ബാങ്കുകളുടെ എറ്റിഎമ്മുകളില്‍ നിന്ന് നടത്താന്‍ ബാങ്കുകള്‍ അനുവദിക്കുന്നത്. ബാലന്‍സ് നോക്കുന്നതുപോലുള്ള നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ ഉള്‍പ്പെടെയാണിത്.

ഐസിഐസിഐ, ആക്‌സിസ് ബാങ്ക് പോലുള്ള ബാങ്കുകള്‍ ബ്രാഞ്ച് വഴിയുള്ള പണമിടപാടുകള്‍ക്കും മാസപരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധിക്കപ്പുറമുള്ള ബ്രാഞ്ച് വഴിയുള്ള ഓരോ ഇടപാടിനും 90 രൂപ എന്ന കണക്കില്‍ പിഴയെടുക്കും. ആക്‌സിസ് ബാങ്ക് പരിധിക്ക് പുറത്തുള്ള ഓരോ ബ്രാഞ്ച് ഇടപാടിനും, 100 രൂപ അല്ലെങ്കില്‍ ഓരോ ആയിരം രൂപയ്ക്ക് നാല് രൂപ ഇവയില്‍ ഏതാണോ വലുത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഈടാക്കും.

ബാലന്‍സ് അറിയുന്നതിനും ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമെല്ലാം ബാങ്കുകള് ഉപഭോക്താകള്‍ക്ക് എസ്എംഎസ് അയയ്ക്കുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ല പലപ്പോഴും ഉപഭോക്താവ് ഈ സേവനം ഏറ്റുവാങ്ങുന്നത്. മെസേജുകളുടെ എണ്ണം കണക്കാക്കിയല്ല, ഒരു നിശ്ചിത കാലയളവിന് ഇത്ര തുക എന്ന രീതിയിലാണ് മിക്ക ബാങ്കുകളും എസ്എംഎസ് സേവനങ്ങള്‍ക്ക് പണമീടാക്കുന്നത്. വര്‍ഷത്തില്‍ 100 മുതല്‍ 300 രൂപ വരെ ബാങ്കുകള്‍ ഇതിന് ഈടാക്കുന്നുണ്ട്. വ്യത്യസ്തതരം എസ്എംഎസുകള്‍ക്ക് വെവ്വേറെയായി ഈടാക്കുന്ന രീതിയുമുണ്ട്. 

എറ്റിഎം/ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസായി 100 മുതല്‍ മുന്നൂറ് വരെ ഈടാക്കുന്നുണ്ട് . വിവിധയിനം കാര്‍ഡുകള്‍ക്കനുസരിച്ച് നിരക്കിലും മാറ്റം വരും. എച്ച്ഡിഎഫ്എസി, ഐസിെഎസിഐ പോലുള്ള സ്വകാര്യബാങ്കുകള്‍ കുത്തനെയുള്ള വര്‍ധനയാണ് ഇത്തരം സേവനങ്ങളുടെ നിരക്കില്‍ വരുത്തിയിട്ടുള്ളത്. പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക ഫീസ് 500 രൂപയില് നിന്ന് 750 രൂപയായാണ് എച്ച്ഡിഎഫ്‌സി വര്‍ധിപ്പിച്ചത്.

ചെക്ക് ലീഫുകളുടെ ഉപയോഗത്തിനും ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യം നല്‍കുന്ന ചെക്ക് ബുക്ക് ഒഴികെ പിന്നീട് വാങ്ങുന്ന ഓരോ ചെക്ക് ബുക്കിനും 2015 ഏപ്രില്‍ ഒന്നു മുതല്‍ 75 രൂപ വീതം എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നുണ്ട്. മാസത്തില്‍ എത്ര ചെക്ക് ഇടപാടുകള്‍ നടത്താമെന്നതിനും നിയന്ത്രണമുണ്ട്.ചെക്കുകള്‍ മടങ്ങിയാല്‍ ആദ്യ തവണ 100 മുതല്‍ 300 രൂപ വരെയാണ് ബാങ്കുകള്‍ പിഴയീടാക്കുക. അടുത്ത തവണ ഈ തുക ഇരട്ടിയാകും. മൂന്നാം തവണ അതിനും ഇരട്ടി. ചെക്ക് മടങ്ങിയാലുള്ള പിഴ 150 രൂപയില്‍ നിന്ന് 256 രൂപയായാണ് എസ്ബിഐ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (1 hour ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (1 hour ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (2 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (3 hours ago)

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ  (3 hours ago)

ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി  (3 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഫ്രഷ് ജ്യൂസിന് പകരം SNUGGY അരച്ച് കലക്കിയത്..? സംഭവിച്ചത് വീഡിയോ വൈറൽ  (3 hours ago)

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും  (4 hours ago)

ഗവൺമെന്റ് സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  (4 hours ago)

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍: ചണനൂലില്‍ കോര്‍ത്ത് ബേബല്‍ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്സ് ബിനാലെയില്‍  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...  (4 hours ago)

കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്  (4 hours ago)

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (4 hours ago)

നോവായി ആലിൻ മടങ്ങുന്നു, നാല് ജീവിതങ്ങളിലൂടെ ഇനി അവൾ ജീവിക്കും: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്...  (4 hours ago)

മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒ  (4 hours ago)

Malayali Vartha Recommends