Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

പിന്തുണയുമായി മുദ്രാ വായ്പ

09 AUGUST 2016 02:10 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ചെറുകിട മേഖലയിലെ ഭൂരിഭാഗം സംരംഭകര്‍ക്കും ഔദ്യോഗിക തലത്തിലുള്ള വായ്പാ സഹായം ലഭ്യമല്ലാത്തതാണ് അവയുടെ വളര്‍ച്ചക്കുള്ള പ്രധാന തടസം. ഇത്തരമൊരു കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്ര ബാങ്കിനും വിവിധ മുദ്ര വായ്പാ പദ്ധതികള്‍ക്കും തുടക്കം കുറിച്ചത്. 
മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് എന്ന പേരില്‍ രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് മുദ്ര ബാങ്ക് എന്ന് അറിയപ്പെടുന്നത്. പൊതുസ്വകാര്യ മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവയുടെ മൈക്രോ ഫിനാന്‍സ് വായ്പക്കായി പുനര്‍വായ്പ നല്‍കുകയാണ് മുദ്ര ബാങ്ക് ചെയ്യുന്നത്. മുദ്ര ബാങ്ക് ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ വായ്പാ പദ്ധതികള്‍ ഇത്തരം ബാങ്കുകള്‍ മുഖേ
നയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. 

കൊളാറ്ററല്‍ സെക്യൂരിറ്റി കൊടുക്കേണ്ട എന്നതാണ് മുദ്ര വായ്പയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം ഏകദേശം 4500 കോടി രൂപയാണ് മുദ്ര വായ്പയായി വിതരണം ചെയ്യപ്പെട്ടത്. കേരളത്തിലെ സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്കിടയില്‍ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ശക്തമായി നിലകൊള്ളുന്ന ബ്ലേഡ് മാഫിയയുടെ പിടിയില്‍ ഏറ്റവും കൂടുതല്‍ അകപ്പെട്ടിട്ടുള്ളത് ഇത്തരം സംരംഭകരാണ്. ബ്ലേഡ് മാഫിയ കാരണം കടക്കെണിയിലായ ജനങ്ങളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുമായി ചേര്‍ന്നൊരു പദ്ധതിക്ക് രൂപംകൊടുത്തിരുന്നെങ്കിലും അതിന് വേണ്ടത്ര വിജയം കണ്ടെത്താനായില്ല. അതേസമയം കേരളത്തിലെ സൂക്ഷ്മ ചെറുകിട സംരംഭകരെ ബ്ലേഡ് വായ്പയുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ വായ്പ കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കാതെ തന്നെ ബാങ്കുകളില്‍ നിന്നും നേടുന്നതിനും വഴിയൊരുക്കുന്ന മികച്ചൊരു പദ്ധതിയാണ് മുദ്ര വായ്പ.

വായ്പ തുക എന്തിന് വേണ്ടി ഉപയോഗിക്കാം എന്നതിന് വ്യക്തമായൊരു പ്ലാന്‍ ഉണ്ടായിരിക്കണം.വായ്പ കൊണ്ട് ലഭിക്കാനിടയുള്ള നേട്ടം കണക്കാക്കണം.പത്ത് ലക്ഷത്തോളമുള്ള വായ്പകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കുന്നത് ഗുണകരമാകും.ചില സന്ദര്‍ഭങ്ങളില്‍ ബാങ്കിന്റെ പ്രീസാങ്ഷന്‍ ഇന്‍സ്‌പെക്ഷന്‍ ഉണ്ടാകാം.ഉപകരണങ്ങള്‍ വാങ്ങുകയാണെങ്കില്‍ സപ്ലൈയര്‍ക്കായിരിക്കും ബാങ്ക് പണം നല്‍കുക.സാങ്ഷന്‍ ലെറ്ററിലെ ടേംസ് ആന്റ് കണ്ടീഷന്‍സ് വായിച്ചു മനസിലാക്കുക.

ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് വായ്പാ പദ്ധതികള്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ മുദ്ര വായ്പ നല്‍കുന്നത്. ശിശു വിഭാഗത്തില്‍ പരമാവധി 50,000 രൂപയും കിഷോര്‍ വിഭാഗത്തില്‍ 50,000 മുതല്‍ 5 ലക്ഷം രൂപ വരെയും തരുണ്‍ വിഭാഗത്തില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കുന്നതാണ്. വായ്പയ്ക്കായി അടുത്തുള്ള ബാങ്ക് ശാഖയെയോ എക്കൗണ്ട് നിലവിലുള്ള ബാങ്കിനെയോ സമീപിക്കണം.

മുദ്ര വായ്പയെന്നത് മികച്ചൊരു വായ്പാ സംവിധാനമാണെങ്കിലും ചില പോരായ്മകള്‍ ഇതില്‍ നിലനില്‍ക്കുന്നുണ്ട്. മുദ്ര വായ്പകള്‍ക്ക് ഏകീകൃത പലിശ നിരക്ക് അല്ലാത്തതിനാല്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്ത പലിശ നിരക്കുകള്‍ ഈടാക്കുന്നുവെന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഇക്കാരണത്താല്‍ ഏത് ബാങ്കിലായിരിക്കും പലിശ നിരക്ക് കുറവെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്. 

ബാങ്കുകളുടെ സാമ്പത്തിക മികവിനെ പ്രത്യേകിച്ച് കിട്ടാക്കടത്തിലെ കുറവിനെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് ഗാരന്റി സ്‌ക്കീം ലഭ്യമാക്കിയിട്ടുള്ളത്. ചില സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അവയുടെ വായ്പകള്‍ക്ക് ക്രെഡിറ്റ് ഗാരണ്ടി കവറേജ് നല്‍കുന്നില്ല. ഇക്കാരണത്താല്‍ അത്തരം ബാങ്കുകളില്‍ നിന്ന് മുദ്ര വായ്പ നേടുന്നവര്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയോടൊപ്പം ഉയര്‍ന്ന പലിശ നിരക്കും നല്‍കേണ്ടതായി വരുന്നുവെന്ന് ബാങ്കിംഗ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ന്യൂനതകള്‍ ഒഴിവാക്കുന്നതോടൊപ്പം ഏറ്റവും താഴെ തട്ടിലുള്ള വായ്പകള്‍ എന്ന നിലയില്‍ മുദ്ര വായ്പകളുടെ പലിശ നിരക്കില്‍ ഏകീകരണം നടത്തേണ്ടതും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (1 hour ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (1 hour ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (2 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (3 hours ago)

അറബിയുടെ വിവാഹതിന് എത്തിയ പ്രവാസികൾക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം ഞെട്ടി പ്രവാസികൾ അറബികൾ കൂട്ടത്തോടെ അവിടെ  (3 hours ago)

ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി  (3 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ കാൻ്റീനിൽ ഫ്രഷ് ജ്യൂസിന് പകരം SNUGGY അരച്ച് കലക്കിയത്..? സംഭവിച്ചത് വീഡിയോ വൈറൽ  (3 hours ago)

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും  (4 hours ago)

ഗവൺമെന്റ് സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  (4 hours ago)

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍: ചണനൂലില്‍ കോര്‍ത്ത് ബേബല്‍ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്സ് ബിനാലെയില്‍  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...  (4 hours ago)

കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്  (4 hours ago)

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (4 hours ago)

നോവായി ആലിൻ മടങ്ങുന്നു, നാല് ജീവിതങ്ങളിലൂടെ ഇനി അവൾ ജീവിക്കും: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്...  (4 hours ago)

മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒ  (4 hours ago)

Malayali Vartha Recommends