ഒരു ഗതിക്ക് പരഗതിയില്ല, ആസ്തി വട്ട പൂജ്യം, മുകേഷ് അംബാനിയേക്കാൾ ധനികനായിരുന്ന അനില്‍ അംബാനി ഈ പതനം ഇരന്നു വാങ്ങിയതോ?

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അമ്പാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. സഹോദരനുമായ അനില്‍ അംബാനിയാകട്ടെ ബിസിനസ് എല്ലാം പൊട്ടി പാളീസായി ആസ്തി ക്ഷയിച്ചിരിക്കുകയാണ്. എന്നാൽ ഒരു കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ഇതിൽ നിന്നാണ് ഇന്ന് ആസ്കി വട്ട പൂജ്യത്തിലേക്ക് പോയത്.
2008ൽ ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനിൽ അംബാനി. 42 ബില്യൺ ഡോളറായി എന്ന് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ അതിന് ശേഷം വർഷം പിന്നിട്ടപ്പോൾ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ലണ്ടൻ കോടതിയിൽ തന്റെ ആസ്തി വെറും പൂജ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
കുടുംബ സ്വത്ത് വിഭജനത്തിൽ ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ ഏറ്റെടുത്ത് അനിൽ അംബാനി പിരിഞ്ഞെങ്കിലും ഈ ബിസിനസ്സുകളെല്ലാം കടത്തിൽ മുങ്ങുകയായിരുന്നു.
എന്നാല്‍ ചൈനീസ് ബാങ്കുകള്‍ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്തി വട്ടപൂജ്യമാണെന്നാണ് അനില്‍ അംബാനിയുടെ വാദം.റിലയന്‍സ് കമ്യൂണിക്കേഷന് ചൈനീസ് ബാങ്കുകള്‍ നല്‍കിയ വായ്പ തിരികെ അടക്കുന്നതില്‍ മുടക്കം വരുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. 5000 കോടി രൂപയിലധികമായിരുന്നു ചൈനീസ് ബാങ്കുകള്‍ക്ക് അനില്‍ അംബാനി നല്‍കാനുണ്ടായിരുന്നത്.
ചൈനീസ് ബാങ്കുകളുടെ കേസ് പരിഗണിക്കുന്നതിനിടെ തന്‍റെ ആസ്തി ഇപ്പോള്‍ വട്ടപൂജ്യമാണെന്നും കടക്കെണിയിലാണെന്നുമാണ് അനില്‍ യു.കെ കോടതിയെ അറിയിച്ചിരുന്നത്. എന്‍റെ ഓഹരികളുടെ നിലവിലെ മൂല്യം ഏകദേശം 82.4 മില്ല്യണ്‍ ഡോളറായി കുറഞ്ഞു. ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ആസ്തി വട്ടപൂജ്യമാണ്' 2020ല്‍ അനില്‍ അംബാനി യു.കെ കോടതിയെ അറിയിച്ചു.
റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് കാപിറ്റല്‍, റിലയന്‍സ് പവര്‍ തുടങ്ങിയ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും എ.ഡി.എ.ജി പറയുന്നു. 2012ല്‍ ആയിരുന്നു റിലയന്‍സ് കോം ചൈനീസ് ബാങ്കുകളില്‍നിന്ന് വായ്പകള്‍ എടുത്തത്. ഇത് തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു രൂപ പോലും തരാതിരിക്കാനാണ് അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ വാദം.
അനില്‍ അംബാനിയുടെ തളര്‍ച്ചയും മുകേഷ് അംബാനിയുടെ വളര്‍ച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ൽ മരിച്ചപ്പോൾ, മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും അനിൽ അംബാനി മാനേജിംഗ് ഡയറക്ടറുമായിരുന്നു. 28,000 കോടി രൂപയുടെ ബിസിനസ്സ് കമ്പനിയായിരുന്നു അന്ന് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനിടെ സഹോദരങ്ങൾക്കിടയിൽ ചില കല്ലുകടികൾ രൂപപ്പെട്ടു.
2005 ൽ കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു. അനിലും മുകേഷും റിലയന്‍സ് സാമ്രാജ്യം വീതംവെക്കുകയായിരുന്നു. ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ അനിൽ അംബാനി ഏറ്റെടുത്തപ്പോൾ മുകേഷ് അംബാനി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽസ് ബിസിനസുകൾ ഏറ്റെടുത്തു.
2006 കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ സ്വത്തിനേക്കാള്‍ കൂടുതലായിരുന്നു അനില്‍ അംബാനിയുടേത്. 550കോടിയുടെ അധികസ്വത്ത് മുകേഷിനേക്കാള്‍ അനിലിനുണ്ടായിരുന്നു. ലക്ഷ്മി മിത്തലിനും അസിം പ്രേംജിക്കും ശേഷമുള്ള ധനികനായിരുന്നു അനില്‍ അംബാനി. എന്നാല്‍, ഇപ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി മാറി. അനില്‍ അംബാനിയുടെ പേര് പട്ടികയില്‍ ഇല്ലാതായി.
മുകേഷ് അംബാനി തന്‍റെ സാമ്രാജ്യം ഇന്നും ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ്. അതേസമയം, കോടതിയില്‍ ഉള്‍പ്പെടെ പാപ്പരാണെന്ന് അറിയിച്ചെങ്കിലും ഈ വര്‍ഷം പാന്‍ഡോറ പേപ്പര്‍ വെളിപ്പെടുത്തലില്‍ അനില്‍ അംബാനിയുടെ പേരുണ്ടായിരുന്നു. അനില്‍ അംബാനി ഉള്‍പ്പെടെ 300 ഇന്ത്യക്കാര്‍ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























