Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

11 NOVEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

ഇന്ന് ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് നൂറു വർഷം തികയുന്നു. 1914 ജൂലൈ 28ന് ആരംഭിച്ച യുദ്ധം 1918 നവംബര്‍ 11നാണ് ജര്‍മനിയും സഖ്യകക്ഷികളും നിര്‍ത്താന്‍ തീരുമാനിച്ചത് .

ദശലക്ഷക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, ആയിരക്കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ചാമ്പലാക്കിയ യുദ്ധം എന്ത് നേടി എന്നത് ചരിത്രം . നാലു വര്‍ഷം നീണ്ട യുദ്ധത്തില്‍ രണ്ടു കോടിയിലധികം പേർ മരിച്ചു. ജര്‍മന്‍ നേതൃത്വത്തില്‍ ആസ്ത്രിയ-ഹംഗറി, ഉസ്മാനിയ സാമ്രാജ്യം, ബല്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ബ്രിട്ടീഷ് സാമ്രാജ്യം, റഷ്യ, ഫ്രാന്‍സ്, സെര്‍ബിയ, ജപ്പാന്‍, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മറുവശത്തുമായി 20ലധികം രാജ്യങ്ങള്‍ അണിനിരന്ന യുദ്ധത്തിൽ കനത്ത നഷ്ട്ടം ഉണ്ടായത് ജർമ്മനിക്ക് .. ജർമ്മനിയുടെ 20 ലക്ഷത്തിലധികം സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു .

അതിലേറെ നാശനഷ്ടങ്ങളുണ്ടായ രണ്ടാംലോക യുദ്ധത്തിലേക്കു നയിച്ചതും ഒന്നാം ലോകയുദ്ധത്തിന് പിന്നാലെ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ ഭിന്നത തന്നെ . ഒന്നാം ലോക യുദ്ധം ബാക്കിവെച്ചത് നാല് ശക്തരായ സമ്രാജ്യ ശക്തികളുടെ സമ്പൂര്‍ണ്ണ പതനം ആയിരുന്നു. ജെര്‍മന്‍ എമ്പയര്‍,ആസ്ട്രോ - ഹങ്കറി എമ്പയര്‍ ,റഷ്യന്‍ എമ്പയര്‍ ,ഒട്ടമന്‍ തുര്‍ക്കി എമ്പയര്‍ എന്നിവയാണ് ആ ശക്തർ.

ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോക ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. 1918 നവംബര്‍ 11 ആം തിയ്യതി 11 AM നു ജര്‍മനി ഔദ്യോഗികമായി കീഴടങ്ങിയതോടെയാണ് യുദ്ധത്തിനു അവസാനമായത്

യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെടുകയും യുഎസ് പുതിയ ലോകശക്തിയായി വളരുന്നതിന്റെ തുടക്കവും ഇവിടെ നിന്നാണ്. നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുതിയ രാജ്യങ്ങള്‍ രൂപംകൊണ്ടു.
പാലസ്തീനെ നിത്യദുരിതത്തിലേക്കു തള്ളിവിട്ടു കൊണ്ട് ജൂതരാഷ്ട്രത്തിനു പിന്തുണ നല്‍കുന്ന 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനവും ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന്റെ അനന്തരഫലമായിരുന്നു.

സോവിയറ്റ് വിപ്ലവത്തിനു ശേഷം റഷ്യ യുദ്ധത്തില്‍ നിന്നു പിന്‍മാറുകയും അറബ്‌ലോകം ഓഹരിവയ്ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനുമായുണ്ടാക്കിയ സൈക്‌സ്-പീകോ രഹസ്യ കരാറിലെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അറബ് ലോകത്തോട് യൂറോപ്പ് ചെയ്ത എക്കാലത്തെയും കൊടിയ വഞ്ചനകളിലൊന്നായിരുന്നു ഇത്

സൈക്ക്-പിക്കോ കരാറും ഒന്നാംലോക യുദ്ധത്തിന്റെ ദുരന്തത്തിന്റെ ഭാഗമാണ്. ഏകീകൃത അറബ് രാഷ്ട്രമെന്ന വാഗ്ദാനം നല്‍കി അറബികളെ തുര്‍ക്കിക്കെതിരേ യുദ്ധത്തിനിറക്കിയ ബ്രിട്ടീഷുകാര്‍ യുദ്ധം ജയിച്ചതോടെ അവരെ ചെറു രാഷ്ട്രങ്ങളാക്കി ഫ്രാന്‍സിനും ബ്രിട്ടനും കീഴിലുള്ള കോളനികളാക്കി മാറ്റുകയായിരുന്നു.

പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സൈന്യത്തെയായിരുന്നു വിദേശങ്ങളില്‍ ബ്രിട്ടീഷ് സൈന്യം വിന്യസിച്ചത്. 74000ത്തിലധികം പേര്‍ മരിച്ചു. ഈസ്റ്റ് ആഫ്രിക്കയില്‍ ജര്‍മന്‍ സൈന്യത്തിനെതിരേയായിരുന്നു ഇന്ത്യന്‍ സൈന്യം പ്രധാനമായും പോരാടിയത്. ഈജിപ്തിലും ഗലിപ്പൊളിയിലും മെസൊപൊട്ടേമിയയിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഉസ്മാനിയ ഖിലാഫത്തിനെതിരേയും ഇന്ത്യന്‍ സൈന്യം പോരാടി.

ഒന്നാംലോകയുദ്ധത്തില്‍ പോരാടി മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകമായാണ് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് സ്ഥാപിച്ചത്.
യുദ്ധവും അതിന്‍റെ അനന്തരഫലങ്ങളും രണ്ടാം ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (8 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (19 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (27 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (39 minutes ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (8 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (8 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (9 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (11 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (12 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (12 hours ago)

Malayali Vartha Recommends