Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

11 NOVEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ന് ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് നൂറു വർഷം തികയുന്നു. 1914 ജൂലൈ 28ന് ആരംഭിച്ച യുദ്ധം 1918 നവംബര്‍ 11നാണ് ജര്‍മനിയും സഖ്യകക്ഷികളും നിര്‍ത്താന്‍ തീരുമാനിച്ചത് .

ദശലക്ഷക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, ആയിരക്കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ചാമ്പലാക്കിയ യുദ്ധം എന്ത് നേടി എന്നത് ചരിത്രം . നാലു വര്‍ഷം നീണ്ട യുദ്ധത്തില്‍ രണ്ടു കോടിയിലധികം പേർ മരിച്ചു. ജര്‍മന്‍ നേതൃത്വത്തില്‍ ആസ്ത്രിയ-ഹംഗറി, ഉസ്മാനിയ സാമ്രാജ്യം, ബല്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ബ്രിട്ടീഷ് സാമ്രാജ്യം, റഷ്യ, ഫ്രാന്‍സ്, സെര്‍ബിയ, ജപ്പാന്‍, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മറുവശത്തുമായി 20ലധികം രാജ്യങ്ങള്‍ അണിനിരന്ന യുദ്ധത്തിൽ കനത്ത നഷ്ട്ടം ഉണ്ടായത് ജർമ്മനിക്ക് .. ജർമ്മനിയുടെ 20 ലക്ഷത്തിലധികം സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു .

അതിലേറെ നാശനഷ്ടങ്ങളുണ്ടായ രണ്ടാംലോക യുദ്ധത്തിലേക്കു നയിച്ചതും ഒന്നാം ലോകയുദ്ധത്തിന് പിന്നാലെ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ ഭിന്നത തന്നെ . ഒന്നാം ലോക യുദ്ധം ബാക്കിവെച്ചത് നാല് ശക്തരായ സമ്രാജ്യ ശക്തികളുടെ സമ്പൂര്‍ണ്ണ പതനം ആയിരുന്നു. ജെര്‍മന്‍ എമ്പയര്‍,ആസ്ട്രോ - ഹങ്കറി എമ്പയര്‍ ,റഷ്യന്‍ എമ്പയര്‍ ,ഒട്ടമന്‍ തുര്‍ക്കി എമ്പയര്‍ എന്നിവയാണ് ആ ശക്തർ.

ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോക ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. 1918 നവംബര്‍ 11 ആം തിയ്യതി 11 AM നു ജര്‍മനി ഔദ്യോഗികമായി കീഴടങ്ങിയതോടെയാണ് യുദ്ധത്തിനു അവസാനമായത്

യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെടുകയും യുഎസ് പുതിയ ലോകശക്തിയായി വളരുന്നതിന്റെ തുടക്കവും ഇവിടെ നിന്നാണ്. നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുതിയ രാജ്യങ്ങള്‍ രൂപംകൊണ്ടു.
പാലസ്തീനെ നിത്യദുരിതത്തിലേക്കു തള്ളിവിട്ടു കൊണ്ട് ജൂതരാഷ്ട്രത്തിനു പിന്തുണ നല്‍കുന്ന 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനവും ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന്റെ അനന്തരഫലമായിരുന്നു.

സോവിയറ്റ് വിപ്ലവത്തിനു ശേഷം റഷ്യ യുദ്ധത്തില്‍ നിന്നു പിന്‍മാറുകയും അറബ്‌ലോകം ഓഹരിവയ്ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനുമായുണ്ടാക്കിയ സൈക്‌സ്-പീകോ രഹസ്യ കരാറിലെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അറബ് ലോകത്തോട് യൂറോപ്പ് ചെയ്ത എക്കാലത്തെയും കൊടിയ വഞ്ചനകളിലൊന്നായിരുന്നു ഇത്

സൈക്ക്-പിക്കോ കരാറും ഒന്നാംലോക യുദ്ധത്തിന്റെ ദുരന്തത്തിന്റെ ഭാഗമാണ്. ഏകീകൃത അറബ് രാഷ്ട്രമെന്ന വാഗ്ദാനം നല്‍കി അറബികളെ തുര്‍ക്കിക്കെതിരേ യുദ്ധത്തിനിറക്കിയ ബ്രിട്ടീഷുകാര്‍ യുദ്ധം ജയിച്ചതോടെ അവരെ ചെറു രാഷ്ട്രങ്ങളാക്കി ഫ്രാന്‍സിനും ബ്രിട്ടനും കീഴിലുള്ള കോളനികളാക്കി മാറ്റുകയായിരുന്നു.

പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സൈന്യത്തെയായിരുന്നു വിദേശങ്ങളില്‍ ബ്രിട്ടീഷ് സൈന്യം വിന്യസിച്ചത്. 74000ത്തിലധികം പേര്‍ മരിച്ചു. ഈസ്റ്റ് ആഫ്രിക്കയില്‍ ജര്‍മന്‍ സൈന്യത്തിനെതിരേയായിരുന്നു ഇന്ത്യന്‍ സൈന്യം പ്രധാനമായും പോരാടിയത്. ഈജിപ്തിലും ഗലിപ്പൊളിയിലും മെസൊപൊട്ടേമിയയിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഉസ്മാനിയ ഖിലാഫത്തിനെതിരേയും ഇന്ത്യന്‍ സൈന്യം പോരാടി.

ഒന്നാംലോകയുദ്ധത്തില്‍ പോരാടി മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകമായാണ് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് സ്ഥാപിച്ചത്.
യുദ്ധവും അതിന്‍റെ അനന്തരഫലങ്ങളും രണ്ടാം ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (53 minutes ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (2 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (2 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (3 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (4 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (5 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (5 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (5 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (7 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (8 hours ago)

Malayali Vartha Recommends