Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

ശാസ്‌ത്രം പ്രകൃതിയില്‍

20 NOVEMBER 2012 01:05 AM IST
മലയാളി വാര്‍ത്ത.

More Stories...

ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്....

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു... അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി, ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു, ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്ര

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

ശാസ്‌ത്രം പ്രകൃതിയില്‍


ശാസ്‌ത്രം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുക വലിയ പരീക്ഷണശാലകള്‍, ഗഹനങ്ങളായ ശാസ്‌ത്രഗ്രന്ഥങ്ങള്‍, പണ്ഡിതരായ ശാസ്‌ത്രജ്ഞന്മാര്‍ എന്നിങ്ങനെ പലതുമാണ്‌. എന്നാല്‍, സാധാരണ മനുഷ്യന്‍ അഗമ്യമായ എന്തോ ഒന്നായി കരുതേണ്ടതാണോ ശാസ്‌ത്രം? അത്ര പരിമിതമാണോ ശാസ്‌ത്രത്തിന്റെ നിര്‍വചനം? അതറിയാന്‍ നാം ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി.
നമ്മുടെ സ്വീകരണമുറിയിലെ അക്വേറിയത്തില്‍ തുള്ളിക്കളിക്കുന്ന വര്‍ണമത്സ്യങ്ങളോടൊപ്പം നാം ജലസസ്യങ്ങളെ വളര്‍ത്തുന്നത്‌ എന്തിനാണ്‌? മത്സ്യം ശ്വസിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്‌ സസ്യത്തിനു സ്വീകാര്യമാണ്‌- ആഹാര നിര്‍മാണത്തിന്‌. ഉപോത്‌പന്നമായി സസ്യം പുറത്തുവിടുന്ന ഓക്‌സിജന്‍ മത്സ്യത്തിനും ഉപകരിക്കുന്നു. ഈ വാതകക്കൈമാറ്റത്തില്‍ ശാസ്‌ത്രമുണ്ട്‌.
നമ്മുടെ കിണര്‍ തേകുവാന്‍ വരുന്നവര്‍ ചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ ഒരു കടലാസു തുണ്ടു കത്തിച്ചു കിണറ്റിലേക്കിടുന്നു. അതിന്റെ അവരോഹണത്തിനിടയില്‍ എവിടെയെങ്കിലുംവച്ചു തീയണയുന്നുണ്ടോ? എങ്കില്‍ അതിനടിയിലേക്ക്‌ ഓക്‌സിജന്‍ ഇല്ലെന്നര്‍ത്ഥം. തുടര്‍ന്ന്‌ അടുത്ത മരത്തില്‍ നിന്നു ധാരാളം ഇലകളുള്ള ഒരു ചില്ല മുറിച്ചെടുത്തു കയറില്‍കെട്ടി കിണറ്റിലേക്കു താഴ്‌ത്തുന്നു.
കയര്‍ കപ്പിയില്‍ കോര്‍ത്തു മുകളിലേക്കും താഴേക്കും പല തവണ വലിച്ചു വായുസഞ്ചാരം സൃഷ്‌ടിക്കുന്നു. ഒപ്പം കമ്പിലെ ഇലകള്‍ കിണറ്റിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ വലിച്ചെടുത്ത്‌ ഓക്‌സിജനെ തിരിയെ നല്‌കുന്നു. പഴയ പരീക്ഷണം ആവര്‍ത്തിക്കുമ്പോള്‍ തീയ്‌ അണയുന്നില്ല, കടലാസ്‌ താഴെ ജലത്തില്‍ പതിക്കുന്നതുവരെ. ആഴങ്ങളില്‍ പ്രാണവായു എത്തിയെന്നു സാരം.
ലോറിയില്‍ മരക്കഷണങ്ങള്‍ കയറ്റുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ബലമുള്ള രണ്ടു നീളന്‍ കമ്പുകള്‍ പ്ലാറ്റ്‌ഫോമിലേക്കു ചാരിവയ്‌ക്കുന്നു. നിലത്തു നിന്ന്‌ ഈ കമ്പുകളിലൂടെ മരം ഉരുട്ടിക്കയറ്റുന്നു. ഫലം യാന്ത്രിക ലാഭം. കമ്പുകളുടെ ചായ്‌വു കൂടുന്തോറും അധ്വാനഭാരം കുറയുന്നു.
ഭാരമുള്ള സ്യൂട്ട്‌കെയ്‌സു തൂക്കിപ്പിടിക്കുന്നതു വിഷമകരം. ചെറിയ വീലു ഘടിപ്പിച്ചു തറയിലൂടെ വലിക്കുമ്പോള്‍ വളരെ എളുപ്പം. ഉരുളുന്ന ചക്രം ഉരസലൊഴിവാക്കുമ്പോള്‍ അധ്വാനം കുറയുന്നു എന്നതു മറ്റൊരു ശാസ്‌ത്രം.
ത്രാസിന്റെ തട്ടുകള്‍ ഉയര്‍ന്നു താഴുകയും നേരെനിന്നു തൂക്കം കാണിക്കുകയും ചെയ്യുന്നത്‌ ഉത്തോലകത്വ പ്രകാരമാണ്‌. കപ്പിയില്‍ കോര്‍ത്ത കയറിനറ്റത്തു തൊട്ടികെട്ടി കിണറ്റില്‍ നിന്നു വെള്ളം വലിച്ചു കയറ്റുന്നതിലും കുട്ടികള്‍ സീസോയിലിരുന്നു കളിക്കുന്നതിലും തത്വം ഇതു തന്നെ. എന്നാല്‍, ഉയരത്തിലുള്ള ടാങ്കില്‍ നിന്നു പൈപ്പിലൂടെ വെള്ളമൊഴുകി താഴെയുള്ള ബാത്‌റൂമിലെത്തുന്നതു സൈഫണ്‍ തത്വപ്രകാരമാണ്‌.
തൊടിയിലൂടെ പറക്കുന്ന വണ്ടുകളും ശലഭങ്ങളും വര്‍ണപുഷ്‌പങ്ങളുടെ കാതില്‍ സ്വകാര്യം പറയുന്നതും അവ തലയാട്ടുന്നതും കണ്ടിരിക്കും. ദിവസങ്ങള്‍ക്കപ്പുറം പൂക്കളുടെ സ്ഥാനത്തു കായ്‌കള്‍! നിശാപുഷ്‌ങ്ങള്‍ക്കു വെള്ളനിറവും സുഗന്ധവും ലഭിച്ചതെന്തിന്‌? നിശാശലഭങ്ങളെ ആകര്‍ഷിക്കാനും ജന്മോദ്ദേശ്യം നിറവേറ്റാനും. ഇവിടെ ശാസ്‌ത്രവും കലയും സമ്മേളിക്കുന്നു!
കൊറ്റികളുടെ സംഘം പുലര്‍ച്ചെ പടിഞ്ഞാറേക്ക്‌ ഇരതേടിപ്പോകുന്നു. അവിടെ കായലും പുഴയും വയലും അവയ്‌ക്കു തീറ്റയൊരുക്കുന്നു- മത്സ്യം, ഞണ്ട്‌, ഞൗണി, കക്കാ എന്നിവ. വൈകുന്നേരം മടക്കം, കിഴക്കന്‍ മലകളിലെ വന്മരങ്ങളില്‍ ചേക്കേറാന്‍. രാത്രിയില്‍ അവ വിസര്‍ജിക്കുമ്പോള്‍ കാത്സ്യം, ഫോസ്‌ഫറസ്‌, യൂറിക്‌ ആസിഡ്‌ എന്നിവയാല്‍ മണ്ണു സമ്പുഷ്‌ടമാകുന്നു. അവയെ മരങ്ങള്‍ സ്വീകരിക്കുന്നു. ശേഷിക്കുന്നവ മഴവെള്ളത്തില്‍ ലയിച്ചു പടിഞ്ഞാറേക്ക്‌. ഇതൊരു ചാക്രീയ വിനിമയം ആണ്‌. ഇത്തരം ചാക്രീയതയിലാണ്‌ ഇവിടെ ജീവന്റെ നിലനില്‌പു തന്നെ. അതറിയാന്‍ ജീവികളുടെ ദിനചര്യ ശ്രദ്ധിച്ചാല്‍ മതി.
കന്നുകാലികള്‍, മാന്‍, മുയല്‍, സിംഹം, കടുവ, കുരങ്ങ്‌, കാക്ക, കുയില്‍, മയില്‍ എന്നിവയെല്ലാം കൊറ്റികളെപ്പോലെ ദിനചരങ്ങളാണ്‌. എന്നാല്‍, നിശാചരങ്ങളോ? വാവല്‍, മൂങ്ങ, കുറുക്കന്‍, കാട്ടുപൂച്ച, നിശാശലഭങ്ങള്‍ എന്നിവ സായാഹ്നത്തില്‍ ഇരതേടിയിറങ്ങുന്നു. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നു. ഉഷസ്സിനുമുമ്പേ മാളങ്ങളിലേക്കും മരപ്പൊത്തുകളിലേക്കും മടങ്ങുന്നു. ഇവിടെയുമുണ്ടു ചാക്രീയത. അതിനു ഭംഗം വരുത്തുന്നത്‌ ആധുനിക മനുഷ്യന്‍ മാത്രം.
മലഞ്ചെരുവില്‍ വീടു വയ്‌ക്കുന്നത്‌ അവിടത്തെ നിമ്‌ന്നോന്നതത്വം നഷ്‌ടപ്പെടുത്താതെ സാധിക്കില്ലേ? ഈ വീടിന്റെ ഉമ്മറത്തിരുന്ന്‌ അകലങ്ങളിലേക്കു നോക്കുമ്പോള്‍ ലഭിക്കുന്ന പ്രകൃതിദൃശ്യം എത്ര വലിയ സമ്പത്താണ്‌! പകരം കുന്നുകള്‍ ഇടിച്ചു മണ്ണെടുത്തു ദൂരെ വയലുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുമ്പോള്‍ ക്ഷതം സംഭവിക്കുന്നത്‌ പ്രകൃതിയുടെ ശാസ്‌ത്രീയ അടിത്തറയ്‌ക്കാണ്‌. നഷ്‌ടമാകുന്നതു ജൈവസന്തുലനമാണ്‌. വംശനാശം സംഭവിക്കുന്നതു നമുക്കുപകാരികളായ അനേകവര്‍ഗം ജീവികള്‍ക്കാണ്‌. ഒപ്പം ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, കൃഷിനാശം, സുനാമി, ജീവനാശം... അങ്ങനെ എണ്ണമറ്റ ദുരന്തങ്ങളും.
പുരോഗതി എന്ന പേരില്‍ നാം ചെയ്‌തു കൊണ്ടിരിക്കുന്നതെല്ലാം ശാസ്‌ത്രഭംഗമാണെന്നു വ്യക്തം. ഇനിയെങ്കിലും നമുക്കു ചുറ്റുമുള്ള പ്രകൃതിയെ സ്‌നേഹിച്ച്‌, അതിന്റെ ഭാഗമായി ജീവിച്ചുകൊണ്ടു നമുക്കു പുതിയൊരു ശാസ്‌ത്രീയ അവബോധം കൈവരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (5 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (6 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (6 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (6 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (6 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (7 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (7 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (7 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (8 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (8 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (8 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (8 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (8 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (8 hours ago)

Malayali Vartha Recommends