Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സസ്യജാലങ്ങള്‍ ഭൂമിയുടെ അമൂല്യസമ്പത്ത്‌

20 NOVEMBER 2012 04:36 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോൻറെ വീഡിയോ സന്ദേശം..




വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണെങ്കില്‍, വിലമതിക്കാനാവാത്ത മറ്റൊരു നഷ്‌ടം അസംഖ്യം സസ്യജാലങ്ങളുടെ വംശനാശമാണ്‌. ഇവയില്‍ ബഹുഭൂരിപക്ഷവും ഔഷധഗുണമുള്ളവയും ആരോഗ്യ സംരക്ഷണ മേഖലയില്‍ അടക്കം കുതിച്ചുചാട്ടത്തിനു വഴിതുറക്കുന്നവയുമാണ്‌. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ അതുവഴിയുണ്ടാകുന്ന നഷ്‌ടം ഇനിവരാന്‍ പോകുന്ന തലമുറകള്‍ക്കു കൂടിയാണ്‌. ദേശീയ ഉദ്യാനമായും പരിസ്ഥിതി ദുര്‍ബലമേഖലയായും പ്രഖ്യാപിച്ച്‌ അമൂല്യമായ സസ്യജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുവാന്‍ ഒരു പരിധിവരെ കഴിയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെല്ലാം അപ്പുറം പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതകള്‍ സ്വയം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാകേണ്ടതാണ്‌. യു.എന്നിന്റെ ആഭിമുഖ്യത്തില്‍ 2011 അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പരിശോധിക്കാം.

ആദികാലത്തുണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ഒന്നും ഇന്ന്‌ ഇല്ല. പരിണാമത്തിന്റെ വിവിധ ദശകളില്‍ ഏറ്റവും അനുയോജ്യമായവ മാത്രം ബാക്കിയാകും; ബാക്കി നശിച്ചു പോകും. ഈ വംശനാശം ഒരു പ്രകൃതി നിയമമാണ്‌. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയാണ്‌ ഇതു സംഭവിക്കുന്നത്‌. പക്ഷേ, ഇന്നത്തെ അതിദ്രുതമായ പല മാറ്റങ്ങളോടും പൊരുത്തപ്പെടാന്‍ വേണ്ടത്രസമയം ലഭിക്കാതെ പല ജീവജാലങ്ങളും വേഗത്തില്‍ നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.
വംശനാശത്തിന്റെ കാലഘട്ടം
നിലനില്‌പു തന്നെയും അപകടത്തിലായ വിധത്തില്‍ അംഗസംഖ്യ കുറഞ്ഞ സസ്യങ്ങളെയാണു വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസ്‌ എന്നു പറയുന്നത്‌. ഒന്നും ബാക്കിയില്ലാത്ത വിധത്തില്‍ നശിച്ചുപോയവയെ വംശനാശം സംഭിച്ച സ്‌പീഷീസ്‌  എന്നും പറയുന്നു.
അന്താരാഷ്‌ട്ര പ്രകൃതി വിഭവ സംരക്ഷണ യൂണിയന്‍ വംശനാശഭീഷണിയുടെ തോത്‌ അനുസരിച്ചു സസ്യങ്ങളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്‌. അവയാണ്‌  വംശനാശം സംഭവിച്ചവ  വന്യാവസ്ഥയില്‍ വംശനാശം സംഭവിച്ചവ  ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ  വംശനാശ സാധ്യതയുള്ളവ ( ഢൗഹിലൃമയഹല: ഢൗ).
ആകെ ഉണ്ടെന്ന്‌ അനുമാനിക്കുന്ന 2,50,000 സപുഷ്‌പി സ്‌പീഷീസുകളില്‍ , പത്തില്‍ ഒന്നു വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്‌.
റെഡ്‌ ഡേറ്റാ ബുക്ക്‌
ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ചുള്ള പ്ലാന്റ്‌ റെഡ്‌ ഡേറ്റാ ബുക്ക്‌ എന്ന ആധികാരിക ഗ്രന്ഥത്തില്‍, അടിയന്തിരമായി ശ്രദ്ധിച്ചില്ലെങ്കില്‍ വംശനാശം സംഭവിച്ചേക്കാവുന്ന 250 സസ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളുണ്ട്‌.
ഇന്ത്യയില്‍ മൂന്നു വാല്യങ്ങളിലായി പുറത്തിറക്കിയ റെഡ്‌ ഡേറ്റാ ബുക്കില്‍ 622 സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 20-ാം നൂറ്റാണ്ടില്‍ തന്നെ 50 ഓളം സസ്യങ്ങള്‍ ഇന്ത്യയില്‍ നാമാവശേഷമായെന്നു കരുതപ്പെടുന്നു. 1500 ഓളം സസ്യങ്ങള്‍ ഇന്നു വംശനാശത്തിന്റെ നിഴലിലുമാണ്‌.
വംശനാശത്തിന്റെ കാരണങ്ങള്‍
പ്രകൃതിക്ഷോഭങ്ങള്‍, സസ്യങ്ങളുടെ ജനിതക പ്രത്യേകതകള്‍, പരാഗണം/വിത്തു വിതരണം നടത്തുന്ന പ്രാണികള്‍/പക്ഷികള്‍ മുതലായവയുടെ അഭാവം, മനുഷ്യ ഇടപെടലുകള്‍ എന്നിവയാണു വംശനാശത്തിനുള്ള കാരണങ്ങള്‍. ഇതില്‍ ഏറ്റവും മുഖ്യം മനുഷ്യ ഇടപെടലുകള്‍ തന്നെയാണ്‌. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി കാടുകള്‍, തണ്ണീര്‍തടങ്ങള്‍ തുടങ്ങിയ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കുന്നതും അമിതചൂഷണവുമാണ്‌ ഏറ്റവും കൂടുതല്‍ ഭീഷണിയായിരിക്കുന്നത്‌.
പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍ താങ്ങാനാവാതെ ഇന്ത്യയില്‍ വംശനാശം സംഭവിച്ച സസ്യത്തിനൊരുദാഹരണമാണു ഹബ്ബാര്‍ഡിയ ഹെപ്‌റ്റാന്യൂറോണ്‍  എന്ന പുല്ലിനം-കര്‍ണാടകത്തിലെ ഷരാവതി നദിയില്‍ ( ഉത്തരകന്നഡ ജില്ല) ജര്‍സോപ്പാ വെള്ളച്ചാട്ടങ്ങള്‍ക്കരികിലുള്ള നനവാര്‍ന്ന പാറകളില്‍ മാത്രം കണ്ടിരുന്ന ഈ പുല്ലുവര്‍ഗം ജലവൈദ്യുത പദ്ധതിക്കായി വെള്ളം തിരിച്ചുവിട്ടതോടെ അന്യംനിന്നു. അല്‍ബീസിയ ലതാമി ( അഹയശ്വശമ ഹമവേമാശ), യുജീനിയ അര്‍ജന്‍ടിയ , സൈസിജിയം കനാറെന്‍സിസ്‌ , ക്രൈസോഗ്ലോസം ഹാല്‍ബര്‍ഗൈ  തുടങ്ങിയവയൊക്കെ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെടുന്ന സസ്യങ്ങളില്‍ ചിലതാണ്‌.
`പുനര്‍ജനിച്ച' സസ്യങ്ങള്‍
നാമാവശേഷമായെന്നു കരുതിയ സസ്യങ്ങളില്‍ ചുരുക്കം ചിലതൊക്കെ പില്‌ക്കാലത്തു കണ്ടെത്തപ്പെട്ടിട്ടുണ്ട്‌ ഉദാഹരണത്തിന്‌ അഗസ്‌ത്യ മലനിരകളില്‍ മാത്രം കാണപ്പെടുന്ന പാഫിയോപെഡിലം ഡ്രൂറി . അമിത ചൂഷണവും കാട്ടുതീയും മറ്റും മൂലം വംശനാശം സംഭവിച്ചെന്നു കരുതിയ ഈ അപൂര്‍വ ഓര്‍ക്കിഡ്‌ ഇനം വീണ്ടും കണ്ടെത്തിയത്‌ അടുത്ത കാലത്താണ്‌. ഇപ്‌സിയ മലബാറിക്ക  ടെനിയോഫില്ലം സ്‌കാബെറുലം (  പാലാക്കിയം ബോര്‍ഡിലോണി സജിറേയിയ ഗ്രാന്‍ഡി ഫ്‌ളോറ, മധുക്ക ബോര്‍ഡിലോണി , സ്‌മിത്തിയ വെങ്കോബറോവി  എന്നിവ അടുത്ത കാലത്തു വീണ്ടും കണ്ടെത്തപ്പെട്ട ചില അപൂര്‍വ സസ്യങ്ങളാണ്‌.
വംശസംരക്ഷണമാര്‍ഗങ്ങള്‍
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും കച്ചവടം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്‌ട്ര സംഘടന  ഇത്തരം സസ്യങ്ങളുടെ ചൂഷണം തടയുന്നതിനുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇതിന്‌ അനുസൃതമായി ഓരോ രാജ്യവും ഇത്തരം സസ്യങ്ങളുടെ ചൂഷണവും കച്ചവടവുമൊക്കെ നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്‌.
സംരക്ഷിത പ്രദേശങ്ങളിലും (വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍) കാവുകളിലും വന്യാവസ്ഥയില്‍ തന്നെ സസ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. സസ്യോദ്യാനങ്ങള്‍, ജേം പ്ലാസം ശേഖരങ്ങള്‍, ജീന്‍ ബാങ്കുകള്‍, വിത്തു ബാങ്കുകള്‍ എന്നിവയും സസ്യങ്ങളെ സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (5 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (5 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (5 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (6 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (8 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (8 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (8 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends