Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...

സസ്യജാലങ്ങള്‍ ഭൂമിയുടെ അമൂല്യസമ്പത്ത്‌

20 NOVEMBER 2012 04:36 AM IST
മലയാളി വാര്‍ത്ത.

More Stories...

പുതുചരിത്രമെഴുതി ഇന്ത്യയും ഐ.എസ്.ആർ.ഒയും... 4.41 ടൺ ഭാരമുള്ള ജി.സാറ്റ് 7ആർ ഉപഗ്രഹ വിക്ഷേപണം വിജയകരം

സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക

നാസയുടെ നിശബ്ദ സൂപ്പർസോണിക് ജെറ്റ് പറന്നുയർന്നു; ബൂം-ഫ്രീ ജെറ്റുകൾ യാത്രാ സമയം പകുതിയായി കുറയ്ക്കും

കൊതുകുകളില്ലാത്ത ലോകത്തിലെ ഏക രാജ്യം എന്ന റെക്കോർഡ് പോയി ; ഐസ്‌ലൻഡിൽ മൂന്ന് കൊതുകുകളെ കണ്ടെത്തി

ചൊവ്വ ഗ്രഹത്തിന്റെ തണുത്തുറഞ്ഞ പ്രതലത്തിനടിയിൽ ഇപ്പോഴും ജീവന്റെ അവശിഷ്ടങ്ങൾ ഉണ്ടാകാമെന്ന് പഠനം കണ്ടെത്തി




വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണെങ്കില്‍, വിലമതിക്കാനാവാത്ത മറ്റൊരു നഷ്‌ടം അസംഖ്യം സസ്യജാലങ്ങളുടെ വംശനാശമാണ്‌. ഇവയില്‍ ബഹുഭൂരിപക്ഷവും ഔഷധഗുണമുള്ളവയും ആരോഗ്യ സംരക്ഷണ മേഖലയില്‍ അടക്കം കുതിച്ചുചാട്ടത്തിനു വഴിതുറക്കുന്നവയുമാണ്‌. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ അതുവഴിയുണ്ടാകുന്ന നഷ്‌ടം ഇനിവരാന്‍ പോകുന്ന തലമുറകള്‍ക്കു കൂടിയാണ്‌. ദേശീയ ഉദ്യാനമായും പരിസ്ഥിതി ദുര്‍ബലമേഖലയായും പ്രഖ്യാപിച്ച്‌ അമൂല്യമായ സസ്യജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുവാന്‍ ഒരു പരിധിവരെ കഴിയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെല്ലാം അപ്പുറം പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതകള്‍ സ്വയം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാകേണ്ടതാണ്‌. യു.എന്നിന്റെ ആഭിമുഖ്യത്തില്‍ 2011 അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പരിശോധിക്കാം.

ആദികാലത്തുണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ഒന്നും ഇന്ന്‌ ഇല്ല. പരിണാമത്തിന്റെ വിവിധ ദശകളില്‍ ഏറ്റവും അനുയോജ്യമായവ മാത്രം ബാക്കിയാകും; ബാക്കി നശിച്ചു പോകും. ഈ വംശനാശം ഒരു പ്രകൃതി നിയമമാണ്‌. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയാണ്‌ ഇതു സംഭവിക്കുന്നത്‌. പക്ഷേ, ഇന്നത്തെ അതിദ്രുതമായ പല മാറ്റങ്ങളോടും പൊരുത്തപ്പെടാന്‍ വേണ്ടത്രസമയം ലഭിക്കാതെ പല ജീവജാലങ്ങളും വേഗത്തില്‍ നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.
വംശനാശത്തിന്റെ കാലഘട്ടം
നിലനില്‌പു തന്നെയും അപകടത്തിലായ വിധത്തില്‍ അംഗസംഖ്യ കുറഞ്ഞ സസ്യങ്ങളെയാണു വംശനാശ ഭീഷണി നേരിടുന്ന സ്‌പീഷീസ്‌ എന്നു പറയുന്നത്‌. ഒന്നും ബാക്കിയില്ലാത്ത വിധത്തില്‍ നശിച്ചുപോയവയെ വംശനാശം സംഭിച്ച സ്‌പീഷീസ്‌  എന്നും പറയുന്നു.
അന്താരാഷ്‌ട്ര പ്രകൃതി വിഭവ സംരക്ഷണ യൂണിയന്‍ വംശനാശഭീഷണിയുടെ തോത്‌ അനുസരിച്ചു സസ്യങ്ങളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്‌. അവയാണ്‌  വംശനാശം സംഭവിച്ചവ  വന്യാവസ്ഥയില്‍ വംശനാശം സംഭവിച്ചവ  ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ  വംശനാശ സാധ്യതയുള്ളവ ( ഢൗഹിലൃമയഹല: ഢൗ).
ആകെ ഉണ്ടെന്ന്‌ അനുമാനിക്കുന്ന 2,50,000 സപുഷ്‌പി സ്‌പീഷീസുകളില്‍ , പത്തില്‍ ഒന്നു വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്‌.
റെഡ്‌ ഡേറ്റാ ബുക്ക്‌
ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ചുള്ള പ്ലാന്റ്‌ റെഡ്‌ ഡേറ്റാ ബുക്ക്‌ എന്ന ആധികാരിക ഗ്രന്ഥത്തില്‍, അടിയന്തിരമായി ശ്രദ്ധിച്ചില്ലെങ്കില്‍ വംശനാശം സംഭവിച്ചേക്കാവുന്ന 250 സസ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളുണ്ട്‌.
ഇന്ത്യയില്‍ മൂന്നു വാല്യങ്ങളിലായി പുറത്തിറക്കിയ റെഡ്‌ ഡേറ്റാ ബുക്കില്‍ 622 സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 20-ാം നൂറ്റാണ്ടില്‍ തന്നെ 50 ഓളം സസ്യങ്ങള്‍ ഇന്ത്യയില്‍ നാമാവശേഷമായെന്നു കരുതപ്പെടുന്നു. 1500 ഓളം സസ്യങ്ങള്‍ ഇന്നു വംശനാശത്തിന്റെ നിഴലിലുമാണ്‌.
വംശനാശത്തിന്റെ കാരണങ്ങള്‍
പ്രകൃതിക്ഷോഭങ്ങള്‍, സസ്യങ്ങളുടെ ജനിതക പ്രത്യേകതകള്‍, പരാഗണം/വിത്തു വിതരണം നടത്തുന്ന പ്രാണികള്‍/പക്ഷികള്‍ മുതലായവയുടെ അഭാവം, മനുഷ്യ ഇടപെടലുകള്‍ എന്നിവയാണു വംശനാശത്തിനുള്ള കാരണങ്ങള്‍. ഇതില്‍ ഏറ്റവും മുഖ്യം മനുഷ്യ ഇടപെടലുകള്‍ തന്നെയാണ്‌. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി കാടുകള്‍, തണ്ണീര്‍തടങ്ങള്‍ തുടങ്ങിയ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കുന്നതും അമിതചൂഷണവുമാണ്‌ ഏറ്റവും കൂടുതല്‍ ഭീഷണിയായിരിക്കുന്നത്‌.
പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍ താങ്ങാനാവാതെ ഇന്ത്യയില്‍ വംശനാശം സംഭവിച്ച സസ്യത്തിനൊരുദാഹരണമാണു ഹബ്ബാര്‍ഡിയ ഹെപ്‌റ്റാന്യൂറോണ്‍  എന്ന പുല്ലിനം-കര്‍ണാടകത്തിലെ ഷരാവതി നദിയില്‍ ( ഉത്തരകന്നഡ ജില്ല) ജര്‍സോപ്പാ വെള്ളച്ചാട്ടങ്ങള്‍ക്കരികിലുള്ള നനവാര്‍ന്ന പാറകളില്‍ മാത്രം കണ്ടിരുന്ന ഈ പുല്ലുവര്‍ഗം ജലവൈദ്യുത പദ്ധതിക്കായി വെള്ളം തിരിച്ചുവിട്ടതോടെ അന്യംനിന്നു. അല്‍ബീസിയ ലതാമി ( അഹയശ്വശമ ഹമവേമാശ), യുജീനിയ അര്‍ജന്‍ടിയ , സൈസിജിയം കനാറെന്‍സിസ്‌ , ക്രൈസോഗ്ലോസം ഹാല്‍ബര്‍ഗൈ  തുടങ്ങിയവയൊക്കെ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെടുന്ന സസ്യങ്ങളില്‍ ചിലതാണ്‌.
`പുനര്‍ജനിച്ച' സസ്യങ്ങള്‍
നാമാവശേഷമായെന്നു കരുതിയ സസ്യങ്ങളില്‍ ചുരുക്കം ചിലതൊക്കെ പില്‌ക്കാലത്തു കണ്ടെത്തപ്പെട്ടിട്ടുണ്ട്‌ ഉദാഹരണത്തിന്‌ അഗസ്‌ത്യ മലനിരകളില്‍ മാത്രം കാണപ്പെടുന്ന പാഫിയോപെഡിലം ഡ്രൂറി . അമിത ചൂഷണവും കാട്ടുതീയും മറ്റും മൂലം വംശനാശം സംഭവിച്ചെന്നു കരുതിയ ഈ അപൂര്‍വ ഓര്‍ക്കിഡ്‌ ഇനം വീണ്ടും കണ്ടെത്തിയത്‌ അടുത്ത കാലത്താണ്‌. ഇപ്‌സിയ മലബാറിക്ക  ടെനിയോഫില്ലം സ്‌കാബെറുലം (  പാലാക്കിയം ബോര്‍ഡിലോണി സജിറേയിയ ഗ്രാന്‍ഡി ഫ്‌ളോറ, മധുക്ക ബോര്‍ഡിലോണി , സ്‌മിത്തിയ വെങ്കോബറോവി  എന്നിവ അടുത്ത കാലത്തു വീണ്ടും കണ്ടെത്തപ്പെട്ട ചില അപൂര്‍വ സസ്യങ്ങളാണ്‌.
വംശസംരക്ഷണമാര്‍ഗങ്ങള്‍
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും കച്ചവടം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്‌ട്ര സംഘടന  ഇത്തരം സസ്യങ്ങളുടെ ചൂഷണം തടയുന്നതിനുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇതിന്‌ അനുസൃതമായി ഓരോ രാജ്യവും ഇത്തരം സസ്യങ്ങളുടെ ചൂഷണവും കച്ചവടവുമൊക്കെ നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ട്‌.
സംരക്ഷിത പ്രദേശങ്ങളിലും (വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍) കാവുകളിലും വന്യാവസ്ഥയില്‍ തന്നെ സസ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. സസ്യോദ്യാനങ്ങള്‍, ജേം പ്ലാസം ശേഖരങ്ങള്‍, ജീന്‍ ബാങ്കുകള്‍, വിത്തു ബാങ്കുകള്‍ എന്നിവയും സസ്യങ്ങളെ സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (16 minutes ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (36 minutes ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (48 minutes ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (1 hour ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (1 hour ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (1 hour ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (1 hour ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (1 hour ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (2 hours ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (2 hours ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (2 hours ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (2 hours ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (3 hours ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (3 hours ago)

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (10 hours ago)

Malayali Vartha Recommends