പുന്നമടക്കായലിൽ ചാടിക്കഴിഞ്ഞപ്പോൾ കിലോമീറ്ററുകളോളം ആഴത്തിലേക്ക് പോകുന്നതായി തോന്നി... ഓർമ വന്നപ്പോൾ എപ്പഴോ ഒരു ശക്തി കിട്ടി മുകളിലേക്ക് പൊങ്ങി... വീണ്ടും ഇതേ പോലെ താഴ്ന്നു... മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്! തന്റെ ജീവിതത്തിൽ മറക്കാനാകാത്ത സംഭവം തുറന്ന് പറഞ്ഞ് പ്രേംകുമാർ

ഒരുകാലത്ത് മലയാള സിനിമയിൽ സഹനടനായും കോമഡികളിലൂടെയുമൊക്കെ തിളങ്ങി നിന്ന താരമാണ് പ്രേംകുമാർ. കുറച്ച് നാളുകളായി സിനിമയിൽ അധികം സജീവമല്ല താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവം തുറന്ന് പറയുകയാണ് പ്രേംകുമാർ. ‘അരങ്ങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പുന്നമടക്കായലിൽ പ്രേംകുമാർ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഒരു ബോട്ടിൽ വച്ച് ചോദ്യംചെയ്യുന്ന രംഗത്തിനിടെയായിരുന്നു അപകടം. ബോട്ടിൽ ചോദ്യം ചെയ്യുന്നതിനിടെ കായലിലേക്ക് എടുത്ത് ചാടണമെന്നതായിരുന്നു രംഗം. പക്ഷേ തനിക്ക് നീന്തൽ അറിയില്ലെന്ന് പ്രേംകുമാർ സംവിധായകനെ അറിയിച്ചു. എന്നാൽ പ്രദേശത്തെ നീന്തൽ വിദഗ്ധരേയും മുങ്ങൾ വിദഗ്ധരേയും എത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടിക്കാനില്ലെന്നുമുള്ള സംവിധായകന്റെ ഉറപ്പിൽ പ്രേംകുമാർ ചിത്രീകരണത്തിനിടെ പുന്നമടക്കായലിലേക്ക് എടുത്ത് ചാടി. ചാടിക്കഴിഞ്ഞപ്പോൾ കിലോമീറ്ററുകളോളം താൻ വെള്ളത്തിൽ ആഴത്തിലേക്ക് പോകുന്നതായി തോന്നിയെന്ന് പ്രേംകുമാർ പറയുന്നു. ഓർമ വന്നപ്പോൾ എപ്പഴോ ഒരു ശക്തി കിട്ടി മുകളിലേക്ക് പൊങ്ങി. വീണ്ടും ഇതേ പോലെ താഴ്ന്നു. അങ്ങനെ മൂന്നാം തവണ മുങ്ങി താഴ്ന്നപ്പോഴാണ് നീന്തൽ വിദഗ്ധർ വന്ന് രക്ഷിക്കുന്നതെന്ന് പ്രേംകുമാർ പറയുന്നു. ഇത്തരം സാഹസികര രംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്നും, അത്തരമൊരു സാഹചര്യം വന്നാൽ ആ സിനിമ വേണ്ടെന്ന് വയ്ക്കുമെന്നും തുറന്ന് പറയുകയാണ് പ്രേംകുമാർ.
https://www.facebook.com/Malayalivartha

























