Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

മന്ത്രിമാര്‍ അലങ്കാരങ്ങള്‍, ഭരണം എകെജി സെന്ററില്‍

22 JULY 2013 01:29 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ഭരണം നന്നായി കൊണ്ടു പോകുന്നതിന്‌ മന്ത്രിമാര്‍ക്കും കഴിയുന്നില്ല. മിക്ക മന്ത്രിമാരും വിവാദങ്ങളില്‍ നിന്നും എങ്ങനെ തലയൂരുമെന്ന്‌ ചിന്തിച്ചിരിക്കുമ്പോള്‍ മന്ത്രിമാരുടെ ജോലിപോലും ഉദ്യോഗസ്ഥര്‍ ചെയ്യുന്നു. മന്ത്രിപദം ഒരു അലങ്കാരമായി കൊണ്ടു നടക്കുമ്പോള്‍ പല സുപ്രധാനപരമായ തീരുമാനങ്ങള്‍ പോലും ഈ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ എടുക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ ഇങ്ങനെയൊരു ഉത്തരവ്‌ ഇറക്കിയോ എന്നു പോലും പല മന്ത്രിമാരും അറിയുന്നത്‌. ഇടതുപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ്‌ ഈ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്‌ എന്ന ശ്രുതിയുമുണ്ട്‌. ഭരണ സ്ഥിരതയില്ലാത്തതിനാല്‍ ഈ ഉദ്യോഗസ്ഥരെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. ജോസഫ്‌ മുണ്ടശ്ശേരിയെപ്പോലെ അതികായന്മാര്‍ ഇരുന്ന സീറ്റാണത്‌. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ കുറച്ചുനാള്‍ മുമ്പേ അഭിപ്രായം ഉയര്‍ന്നതാണ്‌. എന്നാല്‍ വിദ്യാഭ്യാസം വിട്ടുള്ള ഒരു കളിക്കും മുസ്ലീംലീഗ്‌ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഏറെ പേരുദോഷം കേള്‍പ്പിക്കുന്ന വകുപ്പുമായി വിദ്യാഭ്യാസ വകുപ്പ്‌.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി സിപിഎം ഭരണ സിരാകേന്ദ്രമായ എകെജി സെന്ററില്‍ ഒരു പ്രത്യേക സെല്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്‍ജിഒ യൂണിയന്റെ പിന്‍ബലത്തോടെയാണ്‌ ഈ സെല്‍ പ്രവര്‍ത്തിക്കുന്നത്‌. സര്‍വ്വീസ്‌ സംഘടനകളുടെ ഏകോപന സമിതിയാണ്‌ ഈ സെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്‌. ഭരണത്തിലല്ലെങ്കിലും സിപിഎം തങ്ങളുടെ രഹസ്യ അജണ്ട അങ്ങനെ ഈ സെല്ലിലൂടെ നടപ്പിലാക്കുന്നു.
അങ്ങനെയാണ്‌ പല ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായത്‌. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നിയമനം സംബദ്ധിച്ചു പുറത്തിറക്കിയ സര്‍ക്കുലര്‍. എയ്‌ഡഡ്‌ ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിന്‌ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു തസ്‌തികയിലേക്ക്‌ നിയമനം നടത്തുന്നതിന്‌ അപേക്ഷകരായി മൂന്നുപേരെങ്കിലും ഉണ്ടായിരിക്കണം. മൂന്നുപേര്‍ ഇല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കി അപേക്ഷകരെ ക്ഷണിക്കണം. എന്നിട്ടും യോഗ്യരായ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഈ വിവരം ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ അറിയിക്കണമെന്നാണ്‌ വ്യവസ്ഥ. തുടര്‍ന്ന്‌ സര്‍ക്കാര്‍ നേരിട്ട്‌ പരസ്യം നല്‍കും. അതുപോലെ ഇന്റര്‍വ്യൂവിന്‌ മാര്‍ക്കിടുന്നതിലും മാനദണ്ഡങ്ങള്‍ ഉണ്ട്‌. കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച ഒഴിവുകളിലേക്ക്‌ മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ.
വിവാദമായ ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കേശവേന്ദ്ര കുമാറാണ്‌. വിദ്യാഭ്യാസ മന്ത്രിയെപ്പോലും അറിയിക്കാതെയാണ്‌ കേശവേന്ദ്രകുമാര്‍ ഈ സര്‍ക്കുലര്‍ ഇറക്കിയത്‌. കെ.എസ്‌.യു. കാരുടെ കരി ഓയില്‍ പ്രയോഗത്തിലൂടെ ശ്രദ്ധനേടിയ ആള്‍ കൂടിയാണ്‌ കേശവേന്ദ്ര കുമാര്‍.

ഹയര്‍ സെക്കന്‍ഡറിയില്‍ ഫീസ്‌ വര്‍ധിപ്പിച്ചതിന്‌ എതിരായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കരിയോയില്‍ പ്രയോഗം.
ബീഹാറിലെ ഒരു പാവപ്പെട്ട സാധാരണ കുടുംബത്തില്‍ നിന്നും പ്രീഡിഗ്രി കഴിഞ്ഞ്‌ റെയില്‍വേ ക്ലര്‍ക്കായി ജോലി നോക്കിയായിരുന്നു കേശവേന്ദ്രകുമാറിന്റെ തുടക്കം. ജോലിയോടൊപ്പം ബിഎയും എഴുതിയെടുത്തു. തുടര്‍ന്ന്‌ ഇരുപത്തി രണ്ടാമത്തെ വയസില്‍ നാല്‍പ്പത്തി അഞ്ചാം റാങ്കോടെ ഐഎഎസും നേടി. മുപ്പതു വയസില്‍ താഴെ പ്രായമുള്ള ഈ ചെറുപ്പക്കാരനായ ഐഎഎസ്‌ ഓഫീസര്‍ ഇടതുപക്ഷത്തിന്റെ വക്താവാണെന്ന്‌ നേരത്തേതന്നെ ആരോപണം ഉണ്ടായിരുന്നു. വിവാദമുണ്ടായിട്ടും താനിറക്കിയ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുകയാണ്‌ കേശവേന്ദ്ര കുമാര്‍.

സര്‍ക്കുലര്‍ സംബന്ധിച്ച നിലപാടില്‍ ഉറച്ചു നിന്ന്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക്‌ കേശവേന്ദ്രകുമാര്‍ വിശദീകരണം നല്‍കി. മാനേജ്‌മെന്റിന്റെ ചൂഷണം തടയാന്‍ നിയന്ത്രണം അത്യാവശ്യമാണ്‌. നിയമനം സംബന്ധിച്ച്‌ നിലവിലുളള സര്‍ക്കുലറുകള്‍ ക്രോഡീകരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അതിനാലാണ്‌ മന്ത്രിയെ അറിയിക്കാതിരുന്നത്‌. നിയമനം സംബന്ധിച്ച്‌ കോടതിയുടെ ഭാഗത്തു നിന്ന്‌ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. എയിഡഡ്‌ ജീവനക്കാര്‍ക്ക്‌ സര്‍ക്കാരാണ്‌ ശമ്പളം നല്‍കുന്നത്‌. അതിനാല്‍, നിയമനത്തിലും സുതാര്യത ഉറപ്പുവരുത്തണമെന്നും കേശവേന്ദ്ര കുമാര്‍ നിലപാട്‌ സ്വീകരിച്ചു.
കേരളത്തിലെ എയ്‌ഡഡ്‌ മേഖലയിലെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത്‌ വിവിധ സാമുദായിക സംഘടനകളാണ്‌. അവര്‍ക്കെതിരായുള്ള വെല്ലുവിളിയായാണ്‌ ഈയൊരു സര്‍ക്കുലറിനെ കാണുന്നത്‌. ഇതിനോടകം പല സാമുദായിക സംഘടനകളും ഈ സര്‍ക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണത്തെ പോലും സ്വാധീനിക്കുന്ന ഇത്തരം സംഘടിത ശക്തിക്കു മുമ്പില്‍ വിവാദ സര്‍ക്കുലര്‍ തിരുത്തുമെന്നാണ്‌ സൂചന.


എന്തായാലും ഈ സര്‍ക്കുലര്‍ ഇറക്കിയത്‌ താനറിയാതെയാണെന്നാണ്‌ വിദ്യാഭ്യാസ മന്ത്രി ആണയിടുന്നത്‌. അപ്പോള്‍ സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമാണ്‌. മന്ത്രിമാര്‍ വെറു ആലങ്കാരികമായി ഇരുന്നാല്‍ ഭരണം നടക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (4 minutes ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (9 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (17 minutes ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (33 minutes ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (38 minutes ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (44 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (56 minutes ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (1 hour ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (1 hour ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (1 hour ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (1 hour ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (2 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (2 hours ago)

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (2 hours ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (2 hours ago)

Malayali Vartha Recommends