Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മന്ത്രിമാര്‍ അലങ്കാരങ്ങള്‍, ഭരണം എകെജി സെന്ററില്‍

22 JULY 2013 01:29 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ഭരണം നന്നായി കൊണ്ടു പോകുന്നതിന്‌ മന്ത്രിമാര്‍ക്കും കഴിയുന്നില്ല. മിക്ക മന്ത്രിമാരും വിവാദങ്ങളില്‍ നിന്നും എങ്ങനെ തലയൂരുമെന്ന്‌ ചിന്തിച്ചിരിക്കുമ്പോള്‍ മന്ത്രിമാരുടെ ജോലിപോലും ഉദ്യോഗസ്ഥര്‍ ചെയ്യുന്നു. മന്ത്രിപദം ഒരു അലങ്കാരമായി കൊണ്ടു നടക്കുമ്പോള്‍ പല സുപ്രധാനപരമായ തീരുമാനങ്ങള്‍ പോലും ഈ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ എടുക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ ഇങ്ങനെയൊരു ഉത്തരവ്‌ ഇറക്കിയോ എന്നു പോലും പല മന്ത്രിമാരും അറിയുന്നത്‌. ഇടതുപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ്‌ ഈ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്‌ എന്ന ശ്രുതിയുമുണ്ട്‌. ഭരണ സ്ഥിരതയില്ലാത്തതിനാല്‍ ഈ ഉദ്യോഗസ്ഥരെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. ജോസഫ്‌ മുണ്ടശ്ശേരിയെപ്പോലെ അതികായന്മാര്‍ ഇരുന്ന സീറ്റാണത്‌. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ കുറച്ചുനാള്‍ മുമ്പേ അഭിപ്രായം ഉയര്‍ന്നതാണ്‌. എന്നാല്‍ വിദ്യാഭ്യാസം വിട്ടുള്ള ഒരു കളിക്കും മുസ്ലീംലീഗ്‌ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഏറെ പേരുദോഷം കേള്‍പ്പിക്കുന്ന വകുപ്പുമായി വിദ്യാഭ്യാസ വകുപ്പ്‌.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി സിപിഎം ഭരണ സിരാകേന്ദ്രമായ എകെജി സെന്ററില്‍ ഒരു പ്രത്യേക സെല്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്‍ജിഒ യൂണിയന്റെ പിന്‍ബലത്തോടെയാണ്‌ ഈ സെല്‍ പ്രവര്‍ത്തിക്കുന്നത്‌. സര്‍വ്വീസ്‌ സംഘടനകളുടെ ഏകോപന സമിതിയാണ്‌ ഈ സെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്‌. ഭരണത്തിലല്ലെങ്കിലും സിപിഎം തങ്ങളുടെ രഹസ്യ അജണ്ട അങ്ങനെ ഈ സെല്ലിലൂടെ നടപ്പിലാക്കുന്നു.
അങ്ങനെയാണ്‌ പല ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായത്‌. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നിയമനം സംബദ്ധിച്ചു പുറത്തിറക്കിയ സര്‍ക്കുലര്‍. എയ്‌ഡഡ്‌ ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിന്‌ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു തസ്‌തികയിലേക്ക്‌ നിയമനം നടത്തുന്നതിന്‌ അപേക്ഷകരായി മൂന്നുപേരെങ്കിലും ഉണ്ടായിരിക്കണം. മൂന്നുപേര്‍ ഇല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കി അപേക്ഷകരെ ക്ഷണിക്കണം. എന്നിട്ടും യോഗ്യരായ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഈ വിവരം ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ അറിയിക്കണമെന്നാണ്‌ വ്യവസ്ഥ. തുടര്‍ന്ന്‌ സര്‍ക്കാര്‍ നേരിട്ട്‌ പരസ്യം നല്‍കും. അതുപോലെ ഇന്റര്‍വ്യൂവിന്‌ മാര്‍ക്കിടുന്നതിലും മാനദണ്ഡങ്ങള്‍ ഉണ്ട്‌. കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച ഒഴിവുകളിലേക്ക്‌ മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ.
വിവാദമായ ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കേശവേന്ദ്ര കുമാറാണ്‌. വിദ്യാഭ്യാസ മന്ത്രിയെപ്പോലും അറിയിക്കാതെയാണ്‌ കേശവേന്ദ്രകുമാര്‍ ഈ സര്‍ക്കുലര്‍ ഇറക്കിയത്‌. കെ.എസ്‌.യു. കാരുടെ കരി ഓയില്‍ പ്രയോഗത്തിലൂടെ ശ്രദ്ധനേടിയ ആള്‍ കൂടിയാണ്‌ കേശവേന്ദ്ര കുമാര്‍.

ഹയര്‍ സെക്കന്‍ഡറിയില്‍ ഫീസ്‌ വര്‍ധിപ്പിച്ചതിന്‌ എതിരായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കരിയോയില്‍ പ്രയോഗം.
ബീഹാറിലെ ഒരു പാവപ്പെട്ട സാധാരണ കുടുംബത്തില്‍ നിന്നും പ്രീഡിഗ്രി കഴിഞ്ഞ്‌ റെയില്‍വേ ക്ലര്‍ക്കായി ജോലി നോക്കിയായിരുന്നു കേശവേന്ദ്രകുമാറിന്റെ തുടക്കം. ജോലിയോടൊപ്പം ബിഎയും എഴുതിയെടുത്തു. തുടര്‍ന്ന്‌ ഇരുപത്തി രണ്ടാമത്തെ വയസില്‍ നാല്‍പ്പത്തി അഞ്ചാം റാങ്കോടെ ഐഎഎസും നേടി. മുപ്പതു വയസില്‍ താഴെ പ്രായമുള്ള ഈ ചെറുപ്പക്കാരനായ ഐഎഎസ്‌ ഓഫീസര്‍ ഇടതുപക്ഷത്തിന്റെ വക്താവാണെന്ന്‌ നേരത്തേതന്നെ ആരോപണം ഉണ്ടായിരുന്നു. വിവാദമുണ്ടായിട്ടും താനിറക്കിയ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുകയാണ്‌ കേശവേന്ദ്ര കുമാര്‍.

സര്‍ക്കുലര്‍ സംബന്ധിച്ച നിലപാടില്‍ ഉറച്ചു നിന്ന്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക്‌ കേശവേന്ദ്രകുമാര്‍ വിശദീകരണം നല്‍കി. മാനേജ്‌മെന്റിന്റെ ചൂഷണം തടയാന്‍ നിയന്ത്രണം അത്യാവശ്യമാണ്‌. നിയമനം സംബന്ധിച്ച്‌ നിലവിലുളള സര്‍ക്കുലറുകള്‍ ക്രോഡീകരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അതിനാലാണ്‌ മന്ത്രിയെ അറിയിക്കാതിരുന്നത്‌. നിയമനം സംബന്ധിച്ച്‌ കോടതിയുടെ ഭാഗത്തു നിന്ന്‌ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. എയിഡഡ്‌ ജീവനക്കാര്‍ക്ക്‌ സര്‍ക്കാരാണ്‌ ശമ്പളം നല്‍കുന്നത്‌. അതിനാല്‍, നിയമനത്തിലും സുതാര്യത ഉറപ്പുവരുത്തണമെന്നും കേശവേന്ദ്ര കുമാര്‍ നിലപാട്‌ സ്വീകരിച്ചു.
കേരളത്തിലെ എയ്‌ഡഡ്‌ മേഖലയിലെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത്‌ വിവിധ സാമുദായിക സംഘടനകളാണ്‌. അവര്‍ക്കെതിരായുള്ള വെല്ലുവിളിയായാണ്‌ ഈയൊരു സര്‍ക്കുലറിനെ കാണുന്നത്‌. ഇതിനോടകം പല സാമുദായിക സംഘടനകളും ഈ സര്‍ക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണത്തെ പോലും സ്വാധീനിക്കുന്ന ഇത്തരം സംഘടിത ശക്തിക്കു മുമ്പില്‍ വിവാദ സര്‍ക്കുലര്‍ തിരുത്തുമെന്നാണ്‌ സൂചന.


എന്തായാലും ഈ സര്‍ക്കുലര്‍ ഇറക്കിയത്‌ താനറിയാതെയാണെന്നാണ്‌ വിദ്യാഭ്യാസ മന്ത്രി ആണയിടുന്നത്‌. അപ്പോള്‍ സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമാണ്‌. മന്ത്രിമാര്‍ വെറു ആലങ്കാരികമായി ഇരുന്നാല്‍ ഭരണം നടക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (54 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends