Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...


വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം.. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു പരിഹാസ പരാമ‌ർശം..

മന്ത്രിമാര്‍ അലങ്കാരങ്ങള്‍, ഭരണം എകെജി സെന്ററില്‍

22 JULY 2013 01:29 PM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

സോളാര്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ഭരണം നന്നായി കൊണ്ടു പോകുന്നതിന്‌ മന്ത്രിമാര്‍ക്കും കഴിയുന്നില്ല. മിക്ക മന്ത്രിമാരും വിവാദങ്ങളില്‍ നിന്നും എങ്ങനെ തലയൂരുമെന്ന്‌ ചിന്തിച്ചിരിക്കുമ്പോള്‍ മന്ത്രിമാരുടെ ജോലിപോലും ഉദ്യോഗസ്ഥര്‍ ചെയ്യുന്നു. മന്ത്രിപദം ഒരു അലങ്കാരമായി കൊണ്ടു നടക്കുമ്പോള്‍ പല സുപ്രധാനപരമായ തീരുമാനങ്ങള്‍ പോലും ഈ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ എടുക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ ഇങ്ങനെയൊരു ഉത്തരവ്‌ ഇറക്കിയോ എന്നു പോലും പല മന്ത്രിമാരും അറിയുന്നത്‌. ഇടതുപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ്‌ ഈ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്‌ എന്ന ശ്രുതിയുമുണ്ട്‌. ഭരണ സ്ഥിരതയില്ലാത്തതിനാല്‍ ഈ ഉദ്യോഗസ്ഥരെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌. ജോസഫ്‌ മുണ്ടശ്ശേരിയെപ്പോലെ അതികായന്മാര്‍ ഇരുന്ന സീറ്റാണത്‌. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ കുറച്ചുനാള്‍ മുമ്പേ അഭിപ്രായം ഉയര്‍ന്നതാണ്‌. എന്നാല്‍ വിദ്യാഭ്യാസം വിട്ടുള്ള ഒരു കളിക്കും മുസ്ലീംലീഗ്‌ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഏറെ പേരുദോഷം കേള്‍പ്പിക്കുന്ന വകുപ്പുമായി വിദ്യാഭ്യാസ വകുപ്പ്‌.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി സിപിഎം ഭരണ സിരാകേന്ദ്രമായ എകെജി സെന്ററില്‍ ഒരു പ്രത്യേക സെല്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്‍ജിഒ യൂണിയന്റെ പിന്‍ബലത്തോടെയാണ്‌ ഈ സെല്‍ പ്രവര്‍ത്തിക്കുന്നത്‌. സര്‍വ്വീസ്‌ സംഘടനകളുടെ ഏകോപന സമിതിയാണ്‌ ഈ സെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്‌. ഭരണത്തിലല്ലെങ്കിലും സിപിഎം തങ്ങളുടെ രഹസ്യ അജണ്ട അങ്ങനെ ഈ സെല്ലിലൂടെ നടപ്പിലാക്കുന്നു.
അങ്ങനെയാണ്‌ പല ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായത്‌. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നിയമനം സംബദ്ധിച്ചു പുറത്തിറക്കിയ സര്‍ക്കുലര്‍. എയ്‌ഡഡ്‌ ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിന്‌ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു തസ്‌തികയിലേക്ക്‌ നിയമനം നടത്തുന്നതിന്‌ അപേക്ഷകരായി മൂന്നുപേരെങ്കിലും ഉണ്ടായിരിക്കണം. മൂന്നുപേര്‍ ഇല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കി അപേക്ഷകരെ ക്ഷണിക്കണം. എന്നിട്ടും യോഗ്യരായ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഈ വിവരം ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ അറിയിക്കണമെന്നാണ്‌ വ്യവസ്ഥ. തുടര്‍ന്ന്‌ സര്‍ക്കാര്‍ നേരിട്ട്‌ പരസ്യം നല്‍കും. അതുപോലെ ഇന്റര്‍വ്യൂവിന്‌ മാര്‍ക്കിടുന്നതിലും മാനദണ്ഡങ്ങള്‍ ഉണ്ട്‌. കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച ഒഴിവുകളിലേക്ക്‌ മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ.
വിവാദമായ ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കേശവേന്ദ്ര കുമാറാണ്‌. വിദ്യാഭ്യാസ മന്ത്രിയെപ്പോലും അറിയിക്കാതെയാണ്‌ കേശവേന്ദ്രകുമാര്‍ ഈ സര്‍ക്കുലര്‍ ഇറക്കിയത്‌. കെ.എസ്‌.യു. കാരുടെ കരി ഓയില്‍ പ്രയോഗത്തിലൂടെ ശ്രദ്ധനേടിയ ആള്‍ കൂടിയാണ്‌ കേശവേന്ദ്ര കുമാര്‍.

ഹയര്‍ സെക്കന്‍ഡറിയില്‍ ഫീസ്‌ വര്‍ധിപ്പിച്ചതിന്‌ എതിരായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കരിയോയില്‍ പ്രയോഗം.
ബീഹാറിലെ ഒരു പാവപ്പെട്ട സാധാരണ കുടുംബത്തില്‍ നിന്നും പ്രീഡിഗ്രി കഴിഞ്ഞ്‌ റെയില്‍വേ ക്ലര്‍ക്കായി ജോലി നോക്കിയായിരുന്നു കേശവേന്ദ്രകുമാറിന്റെ തുടക്കം. ജോലിയോടൊപ്പം ബിഎയും എഴുതിയെടുത്തു. തുടര്‍ന്ന്‌ ഇരുപത്തി രണ്ടാമത്തെ വയസില്‍ നാല്‍പ്പത്തി അഞ്ചാം റാങ്കോടെ ഐഎഎസും നേടി. മുപ്പതു വയസില്‍ താഴെ പ്രായമുള്ള ഈ ചെറുപ്പക്കാരനായ ഐഎഎസ്‌ ഓഫീസര്‍ ഇടതുപക്ഷത്തിന്റെ വക്താവാണെന്ന്‌ നേരത്തേതന്നെ ആരോപണം ഉണ്ടായിരുന്നു. വിവാദമുണ്ടായിട്ടും താനിറക്കിയ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുകയാണ്‌ കേശവേന്ദ്ര കുമാര്‍.

സര്‍ക്കുലര്‍ സംബന്ധിച്ച നിലപാടില്‍ ഉറച്ചു നിന്ന്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക്‌ കേശവേന്ദ്രകുമാര്‍ വിശദീകരണം നല്‍കി. മാനേജ്‌മെന്റിന്റെ ചൂഷണം തടയാന്‍ നിയന്ത്രണം അത്യാവശ്യമാണ്‌. നിയമനം സംബന്ധിച്ച്‌ നിലവിലുളള സര്‍ക്കുലറുകള്‍ ക്രോഡീകരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. അതിനാലാണ്‌ മന്ത്രിയെ അറിയിക്കാതിരുന്നത്‌. നിയമനം സംബന്ധിച്ച്‌ കോടതിയുടെ ഭാഗത്തു നിന്ന്‌ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. എയിഡഡ്‌ ജീവനക്കാര്‍ക്ക്‌ സര്‍ക്കാരാണ്‌ ശമ്പളം നല്‍കുന്നത്‌. അതിനാല്‍, നിയമനത്തിലും സുതാര്യത ഉറപ്പുവരുത്തണമെന്നും കേശവേന്ദ്ര കുമാര്‍ നിലപാട്‌ സ്വീകരിച്ചു.
കേരളത്തിലെ എയ്‌ഡഡ്‌ മേഖലയിലെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത്‌ വിവിധ സാമുദായിക സംഘടനകളാണ്‌. അവര്‍ക്കെതിരായുള്ള വെല്ലുവിളിയായാണ്‌ ഈയൊരു സര്‍ക്കുലറിനെ കാണുന്നത്‌. ഇതിനോടകം പല സാമുദായിക സംഘടനകളും ഈ സര്‍ക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണത്തെ പോലും സ്വാധീനിക്കുന്ന ഇത്തരം സംഘടിത ശക്തിക്കു മുമ്പില്‍ വിവാദ സര്‍ക്കുലര്‍ തിരുത്തുമെന്നാണ്‌ സൂചന.


എന്തായാലും ഈ സര്‍ക്കുലര്‍ ഇറക്കിയത്‌ താനറിയാതെയാണെന്നാണ്‌ വിദ്യാഭ്യാസ മന്ത്രി ആണയിടുന്നത്‌. അപ്പോള്‍ സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമാണ്‌. മന്ത്രിമാര്‍ വെറു ആലങ്കാരികമായി ഇരുന്നാല്‍ ഭരണം നടക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് തൊട്ടടുത്ത ദിവസം നവവരനെ തേടി പീഡന പരാതിയുമായി കാമുകി എത്തി  (58 minutes ago)

മലപ്പുറത്ത് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

തിരുനെല്ലി സ്‌കൂളിലെ അനാസ്ഥയില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതിയുമായി യുവതി  (1 hour ago)

റാപ്പര്‍ വേടനെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചന കണ്ടെത്താനായില്ലെന്ന് പൊലീസ്  (1 hour ago)

ഒക്ടോബറിലെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും  (1 hour ago)

ഞങ്ങളെ വെറുതെ വിടൂ; കുറിപ്പുമായി സായ്കുമാറിന്റെ മകള്‍  (2 hours ago)

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം: റിയ ചക്രവര്‍ത്തിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട്  (2 hours ago)

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം  (2 hours ago)

ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ കുഴിച്ചിട്ട് ഭര്‍ത്താവ്  (2 hours ago)

തന്നെ മര്‍ദിച്ച പൊലീസുകാരന്റെ വിവരങ്ങള്‍ പങ്കുവച്ച് ഷാഫി പറമ്പില്‍  (2 hours ago)

നവജാത ശിശുവിന് നല്‍കിയ കുത്തിവെപ്പില്‍ പിഴവ് : കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി  (3 hours ago)

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ പതിനഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends